ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് തന്‍റെ ദൗത്യമെന്നും അതു പൂർത്തീകരിച്ചേ മടങ്ങുവെന്നും പുതിയ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്ത് നടന്ന ബിജെപിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്‍റെ അവസാന ദിവസം പുതിയ ബിജെപി അധ്യക്ഷനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകരുടെ പേരിൽ ഉത്തരവാദിത്വത്തോടെ ചുമതല ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘അധ്യക്ഷന്‍റെ ചുമതല നൽകിയ എല്ലാവർക്കും നന്ദിയുണ്ട്. പ്രവർത്തകരുടെ കഠിനാധ്വാനമാണ് പാർട്ടിയെ ഇന്നത്തെ നിലയിൽ എത്തിച്ചത്. 19 ശതമാനത്തിലധികം വോട്ട് ബിജെപി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേടി. മാരാർ ജി മുതൽ സുരേന്ദ്രൻ ജി വരെയുള്ള അധ്യക്ഷന്മാരുടെ പ്രവർത്തനമാണ് കേരളത്തിൽ ബിജെപിയുടെ വോട്ട് വർധനയ്ക്ക് കാരണം.
ബലിദാനികളുടെയും പ്രവർത്തകരുടെയും ശക്തിയാണ് ഊർജം. ബിജെപി എന്നും പ്രവർത്തകരുടെ പാർട്ടി ആയിരുന്നു. ഇനിയും അങ്ങനെ ആയിരിക്കുമെന്ന് ഉറപ്പ് നൽകുന്നു. യുവാക്കള്‍ക്ക് ഇന്ന് ഇന്ത്യയി ലുള്ളത്. ചരിത്രത്തിൽ ഇതുവരെ ലഭിക്കാത്ത അവസരമാണ്. ഇതു കേരളത്തിലും വരണം. വേണ്ടത് നോക്കുകൂലിയുള്ള കേരളമല്ല. നിക്ഷേപങ്ങളും അവസരവുമുള്ള കേരളമാണ്. വികസന സംസ്‌കാരം സംസ്ഥാനത്തെ ഓരോ വീട്ടിലും എത്തിക്കണമെന്നും’ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിലെ പല സ്ഥലങ്ങളും ഇനിയും എടുക്കാനുണ്ടെന്നും കേരളം മൊത്തം ഭാരതത്തിന് വേണ്ടി ഇങ്ങെടുക്കുവാൻ പോകുന്നുവെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. പുതുതായി ചുമതലയേറ്റ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് ബിജെപി സംസ്ഥാന പ്രതിനിധി സമ്മേളന വേദിയിൽ ആശംസയർപ്പിച്ചു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
രാജീവ് ചന്ദ്രശേഖറിലേക്ക് കെ സുരേന്ദ്രൻ ബാറ്റൺ കൈമാറിയ നിമിഷം മുതൽ കേരളത്തിലെ ജനങ്ങളുടെ മനസിൽ സൈദ്ധാത്ഥിക വ്യത്യനത്തിലേക്കുള്ള വിപ്ലവത്തിനും തുടക്കമായി. ആശംസകൾ മാത്രമല്ല, ഹൃദയപൂർവ്വമുള്ള പിന്തുണയും പ്രഖ്യാപിക്കുന്നുവെന്ന് സുരേഷ് ഗോപി ആശംസിച്ചു.
