Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നീറ്റ് ക്രമക്കേട്: പ്രതിഷേധത്തിനിടെ രാഹുൽ മാങ്കൂട്ടത്തിലിന് മർദ്ദനമേറ്റു


ജന്തർമന്തറിൽ നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി(NEET-UG paper leak case) ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് മർദ്ദനമേറ്റു. പൊലീസ് നടത്തിയ ലാത്തിച്ചാർജിനിടെയാണ് സംഭവം. നിരവധി പേർക്ക് ലാത്തി ചാർജിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം.

നീറ്റ് ക്രമക്കേട് ഉയർത്തി വൻ പ്രതിഷേധമാണ് ഇന്ന് യൂത്ത്കോൺഗ്രസ് ജന്തർമന്തറിൽ നടന്നത്. പാർലമെന്റ് മാർച്ച് എന്ന നിലയ്ക്കായിരുന്നു പ്രതിഷേധം. വിവിധ സംസ്ഥാ നങ്ങളിൽ നിന്നെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാർ പ്രസംഗിച്ചതിന് പിന്നാലെ നേതാക്കളും പ്രവർത്തകരും മുന്നോട്ട് നീങ്ങുകയായിരുന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് ലാത്തി ചാർജ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടന്നത്.

ഇന്ന് ബിഹാറിലെ നീറ്റ്-യുജി പേപ്പർ ചോർച്ച കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻ വെസ്റ്റിഗേഷൻ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പട്‌നയിൽ നിന്ന് രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. മനീഷ് പ്രകാശ്, അശുതോഷ് എന്നിവരെയാണ് അറസ്റ്റ്(arrest) ചെയ്തത്. സിബിഐ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്.

നീറ്റ് പരീക്ഷയുടെ ഒരു ദിവസം മുമ്പ് മെയ് 4 ന് ബീഹാറിലെ പട്‌നയിലെ ലേൺ പ്ലേ സ്‌കൂളുമായി ബന്ധപ്പെട്ട ആൺകുട്ടികളുടെ ഹോസ്റ്റലിൽ മനീഷ് പ്രകാശ് അശു തോഷിൻ്റെ സഹായത്തോടെ വിദ്യാർത്ഥികളെ താമസിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് പേപ്പറുകളും ഉത്തരസൂചികകളും ചോർന്നത്. ഇതിനിടെ ചോർന്ന ചോദ്യപേപ്പർ ഭാഗികമായി കത്തിനശിച്ചതായി കണ്ടെത്തിയിരുന്നു. 

NEET-UG 2024 ലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മന്ത്രാലയം അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയതിന് ഒരു ദിവസത്തിന് ശേഷമാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത് . സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധമുയർത്തി. നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ആറ് കേസുകളിൽ ഒന്ന് വീതം ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരും മൂന്ന് രാജസ്ഥാനിൽ നിന്നുള്ളവരുമാണ്.


Read Previous

രാജ്ഭവനില്‍ എത്തി സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഗവര്‍ണര്‍, നാലു മണി വരെ കാത്തു, പിന്നെ ഗവര്‍ണര്‍ സ്ഥലം വിട്ടു; ബംഗാളില്‍ ‘സത്യപ്രതിജ്ഞാ പ്രതിസന്ധി’ തുടരുന്നു

Read Next

പി. ജയരാജന്റെ മകന്‍ സ്വര്‍ണം പൊട്ടിക്കലിന്റെ കോര്‍ഡിനേറ്റര്‍; ഭീഷണി ഭയന്ന് മിണ്ടാതിരിക്കില്ലെന്ന് മനു തോമസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »