ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റാഞ്ചി (ജാർഖണ്ഡ്) : ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) എക്സിക്യൂട്ടീവ് പ്രസി ഡന്റ് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നു. വൈകിട്ട് അഞ്ച് മണിയ്ക്കാണ് സത്യപ്രതിജ്ഞ ചടങ്ങെന്ന് രാജ്ഭവൻ അറിയിച്ചു. ചെംപയ് സോറൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചതിന് തൊട്ടു പിന്നാലെ ജാർ ഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണൻ സംസ്ഥാനത്ത് സർക്കാർ രൂപീകരി ക്കാൻ ഹേമന്ദ് സോറനെ ക്ഷണിക്കുകയായിരുന്നു.

ഗവർണറുടെ ക്ഷണം സ്വീകരിച്ച് റാഞ്ചിയിലെ രാജ്ഭവനിൽ എത്തിയ ഹേമന്ദ് സോറനെ ഇന്ത്യൻ ബ്ലോക്ക് നേതാക്കൾക്കൊപ്പം ഗവർണർ നിയുക്ത മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു. ‘ശ്രേഷ്ഠനായ ഗവർണർക്ക് നന്ദി. പ്രതിപക്ഷം പയറ്റിയ ജനാധിപത്യ വിരുദ്ധ ഗൂഢാലോചനയുടെ അന്ത്യം ആരംഭിച്ചു. സത്യമേവ ജയതേ,’ – ഹേമന്ത് സോറൻ എക്സിൽ പോസ്റ്റ് ചെയ്തു.
സത്യപ്രതിജ്ഞ ചെയ്ത് അഞ്ച് മാസത്തിനകം ചംപെയ് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും, ആ സ്ഥാനം പിന്നീട് ഹേമന്ദ് സോറനിലേക്ക് എത്തുകയും ആയിരുന്നു. ‘കുറച്ച് മാസങ്ങൾക്ക് മുൻപ് എന്നെ മുഖ്യമന്ത്രിയാക്കുകയും സംസ്ഥാ നത്തിൻ്റെ ചുമതല എനിക്ക് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹേമന്ദ് സോറൻ തിരിച്ചെത്തിയതിന് ശേഷം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നത് ഞങ്ങളുടെ സഖ്യം തീരുമാനമെടുത്തു. അതിനാലാണ് താൻ സ്ഥാനമൊഴിഞ്ഞത്’ -ചംപെയ് സോറൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ വർഷം ഫെബ്രുവരി രണ്ടിന് രാജ്ഭവനിൽ വച്ചാണ് ചംപെയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ജാർഖണ്ഡിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച ശേഷം, എല്ലാത്തിൻ്റെയും വിശദാംശങ്ങൾ ഉടൻ പങ്കിടുമെന്ന് ജെഎംഎം എക്സിക്യൂട്ടീവ് പ്രസിഡൻ്റ് പറഞ്ഞു.
ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറൻ 149 ദിവസത്തെ കസ്റ്റഡിക്ക് ശേഷം ജൂൺ 29 നാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ജനു വരി 31ന് അറസ്റ്റിലാകുന്നതിന് മുമ്പ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഭൂമി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി യാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
