Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇത് രാഷ്‌ട്രീയ പ്രേരിത ബജറ്റ്, ബിജെപി തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ ലംഘിച്ചു’: മമത ബാനര്‍ജി


കൊല്‍ക്കത്ത: കേന്ദ്ര ബജറ്റിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ഇത് രാഷ്‌ട്രീയ പ്രേരിത ബജറ്റാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ദിശാബോധമില്ലാത്തതും ജനവിരുദ്ധവും കാഴ്‌ചപ്പാടില്ലാത്തതുമായ ബജറ്റാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാവങ്ങള്‍ക്കെതിരെയുള്ള ബജറ്റാണിത്. സാധാരണ ജന ങ്ങള്‍ക്ക് വേണ്ടിയുള്ള ബജറ്റല്ല. പൂര്‍ണമായും രാഷ്‌ട്രീയം നിറഞ്ഞ ബജറ്റാണിത്. ഒരു കക്ഷിയെ മാത്രം തൃപ്‌തിപ്പെടുത്താന്‍ വേണ്ടി ആവിഷ്‌കരിച്ച ബജറ്റാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് സമയത്ത് വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കി. എന്നാല്‍ അവയൊന്നും സാക്ഷാത്കരിക്കാന്‍ ബിജെപി ശ്രമിക്കുന്നില്ല. വമ്പന്‍ അവകാശവാദങ്ങളും തെരഞ്ഞെ ടുപ്പ് വേളയില്‍ അവര്‍ ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ട് നേടിക്കഴിഞ്ഞ പ്പോള്‍ അവര്‍ ഡാര്‍ജിലിങിനെയും കലിംപോങിനെയും മറന്നു. എന്നാല്‍ ഡാര്‍ജിലിങ് കുന്നുകളിലെ ജനങ്ങള്‍ ഇത് ഓര്‍മ്മിക്കും. സിക്കിമിന് വേണ്ടതെല്ലാം നല്‍കിക്കോട്ടെ തങ്ങള്‍ക്ക് പരാതിയില്ല. എന്നാല്‍ ഡാര്‍ജിലിങിനെ ഒഴിവാക്കിയത് ശരിയായില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.

ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്‍റെ തുടര്‍ച്ചയായ ഏഴാം ബജറ്റാണ് ഇന്ന് പാര്‍ലമെ ന്‍റില്‍ അവതരിപ്പിച്ചത്. തുടര്‍ച്ചയായി ഏഴ് തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോര്‍ഡാണ് നിര്‍മല സ്വന്തമാക്കിയിരുന്നത്. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡ് മറികടന്നാണ് നിര്‍മല ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മൊറാര്‍ജി ദേശായ് 1959-1964 കാലഘട്ടത്തിലാണ് ആറ് ബജറ്റുകള്‍ അവതരിപ്പിച്ചത്.

അവസരങ്ങള്‍ സൃഷ്‌ടിക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്കുമുള്ള നിര്‍ണായക മുന്‍ഗണ നകളാണ് നിര്‍മല സീതാരാമന്‍ തന്‍റെ ഏഴാം ബജറ്റില്‍ കൊണ്ടുവന്നി രിക്കുന്നത്. കാര്‍ഷിക മേഖലയിലെ ഉത്പാദനം, തൊഴില്‍ അവസരങ്ങള്‍, നൈപുണ്യ വികസനം, സേവനങ്ങള്‍ തുടങ്ങിയവ വര്‍ധിപ്പിക്കുന്നതിലൂന്നിയുള്ള ബജറ്റാണ് നിര്‍മല അവതരിപ്പിച്ചത്.

സാമൂഹ്യനീതി, ഉത്പാദനം, നഗര വികസനം, ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ഗവേഷണം, വികസനം, പുതുതലമുറ പരിഷ്‌കാരങ്ങള്‍ തുടങ്ങി 9 മുന്‍ഗണന വിഷയങ്ങള്‍ സര്‍ക്കാരിന്‍റേതായി നിര്‍മല തന്‍റെ ബജറ്റില്‍ അവതരിപ്പിച്ചി ട്ടുണ്ട്.

പുത്തന്‍ നികുതി ക്രമം അനുസരിച്ച് വേതന വാങ്ങുന്നവര്‍ക്കുള്ള നികുതി പരിധി വര്‍ധിപ്പിച്ചിട്ടുണ്ട്. 2024-25 വര്‍ഷത്തെ ആദായ നികുതിയിലും പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പരിഷ്‌കരണങ്ങള്‍ക്കാണ് നിര്‍മല ഊന്നല്‍ നല്‍കിയിരിക്കുന്നത്.

4.1 കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതികള്‍ നിര്‍മല തന്‍റെ ബജറ്റില്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിനായി രണ്ട് ലക്ഷം കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. തൊഴിലവ സരങ്ങള്‍ സൃഷ്‌ടിക്കാനും യുവാക്കളുടെ നൈപുണ്യ വികസനത്തിനുമായി 1.48 കോടി രൂപയും നീക്കിവച്ചു. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. മൊത്തം ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങളുടെ പദവി ഉയര്‍ത്തും.


Read Previous

ബജറ്റിൽ സംസ്ഥാനങ്ങളെ അവഗണിച്ചു, പ്രഖ്യാപനങ്ങള്‍ രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട്’: മുഖ്യമന്ത്രി

Read Next

ബജറ്റ് 2024′ രാജ്യത്തിന്‍റെ വികസന വേഗത വർധിപ്പിക്കും: അമിത് ഷാ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »