ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജാതി സെൻസസ് വിഷയത്തിൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും( ബിജെപി എംപി അനുരാഗ് താക്കൂർ പരിഹസിച്ചതിൽ ലോക്സഭയിൽ ബഹളം. ജാതി അറിയാത്തയാളാണ് സെൻസസിനെ കുറിച്ച് സംസാരിക്കുന്നതെന്ന എംപിയുടെ പരാമർശമാണ് പ്രകോപനമായത്. ഈ ‘ജാതി’ പരാമർശം സഭയിൽ ബഹളത്തിലേക്ക് നയിച്ചു. ഇതോടെ താക്കൂറിൻ്റെ പ്രസംഗം തടസ്സപ്പെടുത്തി രാഹുൽ ഗാന്ധി പ്രതികരിച്ചു. “നിങ്ങൾക്ക് എന്നെ എത്ര വേണമെങ്കിലും അപമാനിക്കാം, പക്ഷേ ഞങ്ങൾ ജാതി സെൻ സസ് ബിൽ പാർലമെൻ്റിൽ പാസാക്കുമെന്ന് നിങ്ങൾ മറക്കരുത്. “, രാഹുൽ പറഞ്ഞു.

എന്നാൽ തൻ്റെ പരാമർശത്തിൽ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. ലോക്സഭാ നടപടികൾക്ക് നേതൃത്വം നൽകിയ ജഗദാംബിക പാൽ സഭയിലെ ബഹളം നിയന്ത്രിക്കാൻ ശ്രമിച്ചു. എന്നാൽ എംപിമാർ തങ്ങളുടെ അതൃപ്തി അറിയിക്കു ന്നത് തുടർന്നു.
‘ഈ രാജ്യത്ത് അധഃസ്ഥിതർക്ക് വേണ്ടി സംസാരിക്കുന്നവരും അവർക്കുവേണ്ടി പോരാടുന്നവരും മറ്റുള്ളവരിൽ നിന്ന് അധിക്ഷേപം ഏറ്റുവാങ്ങേണ്ടി വരും. എല്ലാ അധിക്ഷേപങ്ങളും ഞാൻ സന്തോഷത്തോടെ ഏറ്റുവാങ്ങും… മഹാഭാരതത്തിലെ അർജുനനെപ്പോലെ, തനിക്കും കാണാൻ കഴിയുന്നത് മത്സ്യത്തിൻ്റെ കണ്ണ് മാത്രമാണ്. ഞങ്ങൾ ജാതി കണക്കെടുപ്പ് നടത്തും. അത്രേ ഉള്ളൂ. നിങ്ങൾക്കെന്നെ നിങ്ങൾ ആഗ്രഹിക്കുന്ന അത്രയും തവണ അധിക്ഷേപിക്കാം’, ബഹളത്തിനിടയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
“അദ്ദേഹം എന്നെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു” എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ “തനിക്ക് അദ്ദേഹത്തിൽ നിന്ന് മാപ്പ് ആവശ്യമില്ല, എനിക്ക് അതിൻ്റെ ആവശ്യമില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”നിങ്ങൾക്ക് എങ്ങനെ ഒരാളുടെ ജാതി ചോദിക്കാനാകും? നിങ്ങൾക്ക് ആരോടും ജാതി ചോദിക്കാൻ കഴിയില്ല.” സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പ്രതികരിച്ചു.
