Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോദി ഗ്രാമീണ ഇന്ത്യയെ ഒറ്റിക്കൊടുത്തതിന്‍റെ ‘ജീവിക്കുന്ന’ സ്‌മാരകമാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ


ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സര്‍ ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാമീണ ഇന്ത്യയെ വഞ്ചിച്ചതിന്‍റെ ജീവിക്കുന്ന സ്‌മാരകമാണ് പദ്ധതിയെന്നും ഖാര്‍ഗെ പറഞ്ഞു.

2005-ലെ ഇതേ ദിനത്തില്‍ യുപിഎ സര്‍ക്കാര്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎന്‍ആര്‍ഇജിഎ) പാസാക്കിയതും അദ്ദേഹം ഓര്‍ത്തെ ടുക്കുന്നു. ഗ്രാമീണമേഖലയിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുന്ന നിയമമാണിത്. കുറഞ്ഞ കൂലിയും കൃത്യതയില്ലാത്ത തൊഴില്‍ ദിനങ്ങളും തൊഴില്‍ കാര്‍ഡുകള്‍ ഇല്ലാതാക്കലും അടക്കമുള്ള ന്യൂനതകള്‍ ഉണ്ടെങ്കിലും നിലവില്‍ 13.3 കോടി ജനങ്ങള്‍ തൊഴിലുറപ്പ് മേഖലയെ ആശ്രയിച്ച് നില്‍ക്കുന്നുവെന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.

സാങ്കേതികതയും ആധാറും ഉപയോഗിച്ച് മോദി സര്‍ക്കാര്‍ ഏഴ് കോടി തൊഴിലാളി കളുടെ തൊഴില്‍ കാര്‍ഡുകള്‍ ഇല്ലാതാക്കി. ഇവരെയെല്ലാം പദ്ധതിക്ക് പുറത്താക്കി. ഇക്കൊല്ലത്തെ ബജറ്റില്‍ തൊഴിലുറപ്പ് മേഖലയ്ക്ക് മാറ്റിവച്ചിരിക്കുന്നത് 1.78 കോടി രൂപമാത്രമാണ്. പദ്ധതിയ്ക്ക് അനുവദിച്ച തുകയില്‍ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തുകയാണിത്. മോദി സര്‍ക്കാര്‍ കൃത്രിമമായി ജോലിയോടുള്ള ആകര്‍ഷ കത്വം ഇല്ലാതാക്കാനാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിക്കുന്നത്.

ഇത്തരത്തില്‍ കുറഞ്ഞ വിഹിതം അനുവദിക്കുന്നത് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ നീതികരിച്ചിട്ടുമുണ്ട്. ഗ്രാമീണമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തൊഴി ലുറപ്പ് പദ്ധതിക്ക് സാധിച്ചില്ലെന്ന് സാമ്പത്തിക സര്‍വേയില്‍ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ കൂലി വളരെ കുറവാണെന്ന് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയും ചൂണ്ടിക്കാട്ടുന്നു.

2014ന് ശേഷം ഉത്തര്‍പ്രദേശില്‍ കേവലം നാല് ശതമാനം മാത്രമാണ് പ്രതിവര്‍ഷം കൂലിയില്‍ വര്‍ധന വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പം അതിനേക്കാള്‍ വളരെ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ തൊഴിലാളിക്ക് ശരാശരി 213 രൂപയാണ് പ്രതിദിനം കിട്ടുന്നത്.

അതേസമയം 400 രൂപ പ്രതിദിന കൂലി എന്നതാണ് കോണ്‍ഗ്രസിന്‍റെ വാഗ്ദാനമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പതിമൂന്ന് മാസമായി ഗ്രാമീണ മേഖലയിലെ വില ക്കയറ്റം നഗരമേഖലയിലേതിനെക്കാള്‍ കൂടുതലാണ്. എന്നിട്ടും മോദി സര്‍ക്കാരിന്‍റെ ഗ്രാമീണ ജനതയോടുള്ള സമീപനത്തില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

രാജ്യത്തിന്‍റെ ചന്ദ്ര സ്‌പര്‍ശത്തിന് ഒരാണ്ട്; ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം

Read Next

ആറ് ലക്ഷം ജീവനാംശം വേണമെന്ന് യുവതി, അത്ര ചെലവെങ്കില്‍ പോയി ജോലി ചെയ്‌ത് പണമുണ്ടാക്കാന്‍ നിര്‍ദേശിച്ച് കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »