Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹജ്ജ്; കേരളത്തില്‍നിന്ന് 14,590 പേര്‍ക്ക് അവസരം


കൊച്ചി: അടുത്ത വർഷത്തേക്കുള്ള ഹജ്ജ് (Hajj 2025) കോട്ട പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ക്വാട്ട വഴി അടുത്ത വര്‍ഷം ഹജ്ജിന് പോകാൻ സാധിക്കുക കേരളത്തില്‍നിന്ന് 14,590 പേർക്കായിരിക്കും. തെരഞ്ഞെടുപ്പിലൂടെയാണ് ഇവർക്ക് അവസരം ലഭിച്ചത്. 6046 പേര്‍ വെയ്റ്റിങ് ലിസ്റ്റിലാണ്. രാജ്യത്ത് നിന്നും 65 വയസ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ 14,728 പേർ ആണ് ഹജ്ജിന് പോകാൻ വേണ്ടിയുള്ളത്.

പുതിയ നിയമം വന്നതിനാൽ ഹജ്ജിന് സഹോദരന്റെയോ, ഭർത്താവിന്റെയോ പിന്തുണയില്ലാതെ സ്ത്രീകൾക്ക് പോകാൻ സാധിക്കും. അത്തരത്തിൽ പോകാൻ സാധിക്കുന്ന സ്ത്രീകളുടെ വിഭാഗത്തില്‍ 3717 പേരും ഉള്‍പ്പെട്ടു. ഈ മാസം 25 ന് മുന്‍പ് യാത്രക്കുള്ള ചെലവിന്റെ ആദ്യഗഡു നല്‍കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.

കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി പോകാൻ വേണ്ടി അപേക്ഷ സമർപ്പിച്ചത് 1,51,981 അപേക്ഷർ ആണ്. ഇതിൽ നിന്നും 1,22,518 പേരാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് 20,636 പേ‌രാണ് അപേക്ഷിച്ചത്. 14,590 പേര്‍ അര്‍ഹതനേടി. കേരളത്തിന് 6000ത്തിലധികം സീറ്റുകൾ മാത്രമാണ് ഉള്ളത്. എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അപേക്ഷകർ കുറഞ്ഞതിനാൽ കേരളത്തിന് അധിക ക്വാട്ട അനുനദിച്ച് നൽകുകയായിരുന്നു എന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എപി അബ്ദുല്ലക്കുട്ടി പറഞ്ഞു.

കേരളത്തില്‍ നിന്ന് 65 വയസ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ 3462 പേർ ആണ് ഉൾപ്പെട്ടിരിക്കുന്നത്. സഹോദരന്റെയോ, പിതാവിന്റെയോ കൂടെ അല്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നവരുടെ പട്ടികയിൽ 2823 സ്ത്രീകളും ഉള്‍പ്പെട്ടു. 1,30,300 രൂപയാണ് ആദ്യ ഗഡു ആയി നൽകേണ്ടി വരുന്നത്. ഈ മാസം 25 ന് മുന്‍പ് എസ്ബിഐ അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് വഴി അടയ്ക്കണം. ഗുജറാത്തില്‍നിന്നായിരുന്നു ഇത്തവണ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍. 24,484 പേര്‍. ഡല്‍ഹിയില്‍ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് ഓഫിസില്‍ ഡിജിറ്റലായിട്ടായിരുന്നു നറുക്കെടുപ്പ്.

അടുത്ത വർഷത്തേക്കുള്ള ഹജ്ജിനുള്ള ഒരുക്കങ്ങൾ സൗദി അറേബ്യ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ പദ്ധതികൾ ആവിശ്കരിച്ചു കഴിഞ്ഞു. സംസം വെള്ളം വിതരണം ചെയ്യുന്നത് സംബന്ധച്ചുള്ള ചില മാറ്റങ്ങൾ സൗദി കൊണ്ടുവരും മാത്രമല്ല, ഹജ്ജ് സീസൺ സമയം ആയാൽ രാജ്യത്തേക്ക് എത്തുന്ന യാചകരുടെ എണ്ണം കൂടിയിട്ടുണ്ട്. അത് നിയന്ത്രിക്കാനും പുതിയ പദ്ധതികൾ കൊണ്ടു വരും.


Read Previous

റിയാദ് അന്താരാഷ്ട്ര ആരോഗ്യ ഫോറം ഒക്‌ടോബർ 21 മുതൽ 23 വരെ

Read Next

ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »