ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘മനുഷ്യവിരുദ്ധ’ നയങ്ങളില്‍ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. ജനക്കൂട്ടം ശനിയാഴ്ച അമേരിക്കൻ നഗരങ്ങളിൽ മാർച്ച് നടത്തി. പൗരാവകാശ സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, ക്വീര്‍ അനുകൂലികള്‍, വെറ്ററൻസ്, തെരഞ്ഞെടുപ്പ് പ്രവർത്തകർ തുടങ്ങി 150-ലധികം ഗ്രൂപ്പുകളാണ് 50 സംസ്ഥാനങ്ങളിലെ 1,200-ലധികം സ്ഥലങ്ങളിൽ പ്രതിഷേധിച്ചത്.

ഫെഡറൽ തൊഴിലാളികളെ പിരിച്ചു വിടുക, കുടിയേറ്റക്കാരെ നാടുകടത്തുക, ട്രാൻസ്ജെൻഡർ വ്യക്തികള്‍ക്കുള്ള സംരക്ഷണം കുറയ്ക്കുക, ആരോഗ്യ പരിപാടികൾക്കുള്ള ധനസഹായം വെട്ടിക്കു റയ്ക്കുക, സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഫീൽഡ് ഓഫീസുകൾ അടച്ചുപൂട്ടുക തുടങ്ങിയ ഭരണകൂടത്തിന്റെ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് അമേരിക്കയില്‍ പതിനായിരങ്ങള്‍ തെരുവി ലിറങ്ങിയത്
മിഡ്ടൗൺ മാൻഹട്ടൻ മുതൽ അലാസ്കയിലെ ആങ്കറേജ് വരെയുള്ള രാജ്യത്തെ വിവിധ നഗരങ്ങളിലെ ആയിരക്കണക്കിന് പ്രതിഷേധക്കാർ തടിച്ചുകൂടി. അമേരിക്കന്‍ സമ്പദ്വ്യവസ്ഥ, കുടിയേറ്റം, മനുഷ്യാവ കാശങ്ങൾ എന്നിവയ്ക്കെതിരായ ട്രംപിന്റെയും ഇലോൺ മസ്കിന്റെയും നടപടികള്‍ക്കെതിരെ പ്രതി ഷേധക്കാര്‍ മുദ്യാവാക്യം വിളിച്ചു. ‘പ്രഭുവാഴ്ച്ചയ്ക്കെതിരെ പോരാടുക’ എന്ന മുദ്രാവാക്യമുയര്‍ത്തി വെസ്റ്റ് കോസ്റ്റിൽ ബാനറുകൾ പിടിച്ച് പ്രതിഷേധക്കാർ മാര്‍ച്ച് ചെയ്തു.

ട്രംപിന്റെ ഉപദേഷ്ടാവായ മസ്കാണ് ഭരണകൂട നയങ്ങളെ വികലമാക്കുന്നതില്‍ പ്രധാന പങ്ക് വഹി ക്കുന്നത് എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. നികുതിദായകരുടെ കോടിക്കണക്കിന് ഡോളർ മസ്ക് ലാഭിച്ചു കൊടുക്കുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം യോഗ്യരായ ഗുണഭോക്താക്ക് എപ്പോഴും ട്രംപ് സാമൂഹിക സുരക്ഷയും മറ്റ് സംരക്ഷണങ്ങളും നല്‍കും എന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. ഡെമോക്രാറ്റുകളുടെ നിലപാട് നിയമവിരുദ്ധരായ വിദേശികൾക്ക് സാമൂഹിക സുരക്ഷയും മെഡികെയ്സും മെഡികെയർ ആനുകൂല്യങ്ങളും നൽകുക എന്നതാണെന്നും വൈറ്റ്ഹൗസ് പറഞ്ഞു.

ഇത് അമേരിക്കയെ പാപ്പരാക്കുകയും അമേരിക്കയിലെ മുതിർന്ന പൗരന്മാരെ തകർക്കുകയും ചെയ്യു മെന്നും വൈറ്റ്ഹൗസ് ആരോപിച്ചു. അതേസമയം പ്രതിഷേധങ്ങള്‍ സമാധാനപരമായിരുന്നു എന്നും അറസ്റ്റുകൾ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നുമാണ് വിവരം.
