Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയിലെ അല്‍ ഖ്വയ്ദയുടെ മുഖ്യസൂത്രധാരി; സമ പര്‍വീണ്‍ ബംഗളൂരുവില്‍ പിടിയില്‍


ബംഗളരു: അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബംഗളൂരുവില്‍ യുവതിയെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. 30കാരിയായ സമ പര്‍വീണ്‍ ആണ് അറസ്റ്റിലായത്. അല്‍-ഖ്വയ്ദയുടെ ഇന്ത്യയിലെ മുഖ്യ സൂത്രധാരിയാണ് പര്‍വീണ്‍ എന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള നാലുപേരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പര്‍വീന്റെ അറസ്റ്റ്.

ഭീകരസംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് സമ ആയിരുന്നെന്നും കര്‍ണാടകയില്‍ ഭീകര പ്രവര്‍ ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എടിഎസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത അല്‍ ഖ്വയ്ദ ഭീകരവാദികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സമ അറസ്റ്റിലാകുന്നത്.

ജൂലൈ 23-ാം തീയതി ഗുജറാത്ത്, ഡല്‍ഹി, നോയ്ഡ എന്നിവിടങ്ങളില്‍നിന്ന് നാല് ഭീകരവാദികളെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഫര്‍ദീന്‍, സെയ്ഫുള്ള ഖുറേഷി, സീഷാന്‍ അലി, മുമ്മഹദ് ഫൈഖ് എന്നിവരായിരുന്നു പിടിയിലായത്. അല്‍-ഖ്വയ്ദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ അവര്‍ സോഷ്യല്‍ മീഡിയയും വിവിധ ആപ്ലിക്കേഷനുകളും ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ആശയവിനിമയത്തിന്റെ ഒരു തെളിവും അവശേഷിപ്പിക്കാതിരിക്കാന്‍ അവര്‍ ഓട്ടോ-ഡിലീറ്റ് ആപ്ലിക്കേഷനുകളും ഉപയോഗിച്ചു. ഗുജറാത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.


Read Previous

ലക്ഷദ്വീപ് മുന്‍ എം പി ഡോ. പി പൂക്കുഞ്ഞിക്കോയ അന്തരിച്ചു

Read Next

ചാണ്ടി ഉമ്മൻ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി; നിമിഷ പ്രിയ വിഷയമടക്കം ചർച്ചയുടെ ഭാഗമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »