Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇസ്ലാമാബാദിനെ നോക്കിയാല്‍ അഫ്ഗാന്റെ കണ്ണ് ചൂഴ്‌ന്നെടുക്കും; പാകിസ്ഥാനെതിരെ നിഴല്‍ യുദ്ധത്തിന് കാബൂളിനെ ഇന്ത്യ ഉപയോഗിക്കുന്നു: ഖ്വാജ ആസിഫ്


ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് ഇന്ത്യയ്ക്ക് നേരെ ആരോപ ണവുമായി പാകിസ്ഥാന്‍. അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് കുറ്റപ്പെടുത്തി. സമാധാനക്കരാറിന് തൊട്ടടുത്തെത്തിയിരു ന്നതാണ്. എന്നാല്‍ കാബുളില്‍ നിന്നുള്ള ഇടപെടലാണ് കരാറില്‍ എത്തിച്ചേരുന്നതിനെ അവസാന നിമിഷം അട്ടിമറിച്ചതെന്ന് പാക് പ്രതിരോധമന്ത്രി ജിയോ ന്യൂസിനോട് പറഞ്ഞു.

സമാധാന ചര്‍ച്ചകളില്‍ ധാരണയിലെത്തി, താലിബാന്റെ പ്രതിനിധികള്‍ ഇക്കാര്യം അറിയിക്കുമ്പോള്‍, കാബൂളില്‍ നിന്നും ഇടപെടലുകള്‍ ഉണ്ടാകുകയും ചര്‍ച്ചയില്‍ നിന്നും പിന്മാറുകയുമാണ് ഉണ്ടായത്. നാലോ അഞ്ചോ വട്ടമാണ് ഇത്തരത്തില്‍ പിന്മാറ്റമുണ്ടായത്. ചര്‍ച്ചകളെല്ലാം കാബൂളില്‍ നിന്നും അട്ടിമറി ക്കുകയായിരുന്നു. ഇതിനെല്ലാം പിന്നില്‍ ചരടുവലിക്കുന്നത് ഇന്ത്യയാണ്. താലിബാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും, തങ്ങള്‍ക്കെതിരെ നിഴല്‍യുദ്ധം നടത്താന്‍ അഫ്ഗാനെ ഇന്ത്യ ഉപയോഗിക്കുകയാ ണെന്നും പാക് പ്രതിരോധമന്ത്രി ആരോപിച്ചു.

പടിഞ്ഞാറന്‍ അതിര്‍ത്തിയിലേറ്റ പരാജയത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂഡല്‍ഹി അഫ്ഗാനെ ഉപയോഗിക്കുന്നത്. പാകിസ്ഥാനുമായി തീവ്രത കുറഞ്ഞ യുദ്ധത്തിനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിനായി കാബൂളിനെ ഉപയോഗിക്കുകയാണ്. പാകിസ്ഥാനു നേര്‍ക്ക് നോക്കിയാല്‍ അഫ്ഗാനിസ്ഥാന്റെ കണ്ണു ചൂഴ്‌ന്നെടുക്കുമെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി അഫ്ഗാന്‍ പാകിസ്ഥാനു നേരെ ഭീകരരെ ഉപയോഗിച്ചുകൊണ്ടിരിക്കുക യാണെന്നും ഖ്വാജ മുഹമ്മദ് ആസിഫ് കുറ്റപ്പെടുത്തി.

ഈ മാസമാദ്യം പാകിസ്ഥാന്‍ അഫ്ഗാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതോടെയാണ് മേഖലയില്‍ സംഘര്‍ഷാ വസ്ഥ ഉടലെടുത്തത്. തുടര്‍ന്ന് കാബൂളും തിരിച്ചടിച്ചു. അഫ്ഗാന്‍- പാകിസ്ഥാന്‍ സംഘര്‍ഷം അവസാനി പ്പിക്കാന്‍ തുര്‍ക്കിയും ഖത്തറും മധ്യസ്ഥത വഹിച്ചതോടെയാണ് സമാധാന ചര്‍ച്ചകള്‍ നടന്നത്. ഒക്ടോ ബര്‍ 17 ന് ആരംഭിച്ച ഏറ്റവും പുതിയ ചര്‍ച്ചകള്‍ വ്യക്തമായ പുരോഗതിയില്ലാതെയാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.


Read Previous

ആണവായുധങ്ങള്‍ പൊടിതട്ടിയെടുക്കാന്‍ യുഎസ്; പരീക്ഷണങ്ങള്‍ പുനഃരാരംഭിക്കാന്‍ ട്രംപിന്റെ നിര്‍ദേശം

Read Next

ചൈനയോട് മയപ്പെട്ട് ട്രംപ്; താരിഫ് കുറച്ചെന്ന് പ്രഖ്യാപനം; ഷി ജിങ്പിങ്ങുമായുള്ള ‘ചര്‍ച്ച വന്‍ വിജയം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »