ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിന് പുറത്ത് സമരം ചെയ്യുന്ന ഗുസ്തിക്കാർക്ക് പിന്തുണയുമായി നിരവധി പ്രതിപക്ഷ നേതാക്കൾ എത്തിയിരുന്നു. ഡൽഹി പോലീസ് പ്രതിഷേധക്കാരെ തടഞ്ഞപ്പോൾ അവര്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്നെതിരെ ആഞ്ഞടിച്ചു.

കഴിഞ്ഞ ദിവസം, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവരുൾ പ്പെടെ നിരവധി പ്രമുഖ ഗുസ്തിക്കാരെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ വലയം ഭേദിച്ചപ്പോള്‍ ഡൽഹി പോലീസ് കൈയേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സ്ത്രീകളുടെ മഹാപഞ്ചായത്ത്’ നടത്താനുള്ള ശ്രമമാണ് പോലീസ് തടഞ്ഞത്.
“ജനാധിപത്യത്തിന്റെ” പ്രതീകമായി പ്രവർത്തിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടികള്‍ നടക്കുമ്പോള്‍ ഈ നീക്കം ഇടതു പാർട്ടികളിൽ നിന്ന് തന്നെ വിമർശിക്കപ്പെട്ടിരുന്നു. അതേസമയം മുൻനിര സമരക്കാരെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതിഷേധക്കാർക്കെതിരായ പോലീസ് അതിക്രമത്തെ അപലപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “അഹങ്കാരിയായ രാജാവ്” എന്ന് വിശേഷിപ്പിച്ചു. “കിരീടാഭിഷേകം കഴിഞ്ഞു – ‘അഹങ്കാരിയായ രാജാവ്’ തെരുവിൽ പൊതുജനങ്ങളുടെ ശബ്ദം തകർക്കുന്നു!” അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു.
മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാനി വാദ്ര, ജയറാം രമേഷ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും ബിജെപിക്കെതിരെ ആഞ്ഞടിച്ചു. ‘ബിജെപി സർക്കാരിന്റെ അഹങ്കാരം വളരെയധികം വർദ്ധിച്ചു, നമ്മുടെ വനിതാ ഗുസ്തിക്കാരുടെ ശബ്ദം അവരുടെ ബൂട്ടിനടിയിൽ സർക്കാർ നിഷ്കരുണം ചവിട്ടിമെതിക്കുന്നു’ എന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
ബിജെപി-ആർഎസ്എസ് ഭരണത്തിന്റെ ഏറ്റവും വലിയ മൂന്ന് നുണകൾ ജനാധിപത്യം, ദേശീയത, ബേഠി ബച്ചാവോ എന്നിവയാണെന്ന് ഖാർഗെ പറഞ്ഞു.”ജനാധിപത്യം കേവലം കെട്ടിടങ്ങൾ മാത്രമല്ല, പൊതുജനങ്ങളുടെ ശബ്ദമാണ് അവിടെ മുഴങ്ങുന്നത്- “- പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഖാർഗെ കുറിച്ചു.
ഇത് ലജ്ജാകരമാണ്, ഇത് മോദി സർക്കാരിന്റെ യഥാർത്ഥ മുഖം കാണിക്കുന്നു. ഗുസ്തിക്കാരെ തടങ്കലിൽ വച്ചിരിക്കുന്നതിനെക്കുറിച്ച് ജയറാം രമേശ് പ്രതികരിച്ചു.
ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവർ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് ചെയ്യുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. സുരക്ഷാ വലയം ലംഘിച്ച് ക്രമസമാധാനം ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, തെരുവിലിറ ങ്ങുന്നത് തങ്ങളുടെ അവകാശമാണെന്ന് പറഞ്ഞ പ്രതിഷേധക്കാർ ഇതിനെ സമാധാനപരമായ മാർച്ചെന്നാണ് വിശേഷിപ്പിച്ചത്.
കോൺഗ്രസിന് പുറമെ തൃണമൂൽ കോൺഗ്രസും സംഭവത്തെ അപലപിച്ചു. “ലൈംഗിക പീഡനത്തിനെതിരെ പ്രതിഷേധിക്കുന്ന വനിതാ ഗുസ്തിക്കാരോടുള്ള ബിജെപിയുടെ നിസ്സംഗതയിൽ വെറുപ്പാണ്. പ്രധാനമന്ത്രി ജനാധിപത്യത്തിന്റെ പുതിയ ക്ഷേത്രം ഉദ്ഘാടനം ചെയ്തപ്പോൾ, ദില്ലി പോലീസ് ഞങ്ങളുടെ ധീരരായ ഗുസ്തിക്കാരെ കൈകാര്യം ചെയ്തു.”- പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ, ടിഎംസി എഴുതി.
ഗുസ്തിക്കാരെ കൂടാതെ, സദാനന്ദ് രാജ്ലി, ഭയാൻ ഖാപ്പ് നേതാവ് ഹോഷിയാർ സിംഗ് പംഗൽ, മറ്റൊരു ഖാപ് നേതാവ് നരേഷ് ഭയാൻ എന്നിവരുൾപ്പെടെ നിരവധി കർഷക നേതാക്കൾ. ബികെയു (ചാരുണി)യുടെ ഹിസാർ ജില്ലാ മേധാവി ധോല ജവേര, കർഷക നേതാവ് ബൽവാൻ ബെനിവാൾ എന്നിവരും കസ്റ്റഡിയിലായി.
പ്രതിഷേധിക്കുന്ന ഗുസ്തിക്കാർക്കെതിരായ നീക്കത്തെ ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കെജ്രിവാളും അപലപിച്ചു. രാജ്യത്തിന്റെ അഭിമാനം വർധിപ്പി ക്കുന്ന നമ്മുടെ കായിക താരങ്ങളോടുള്ള ഇത്തരം പെരുമാറ്റം വളരെ തെറ്റും അപലപനീയവുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മിക്ക പ്രതിപക്ഷ നേതാക്കളും പ്രതിഷേധത്തിൽ നിന്നുള്ള വീഡിയോകൾ പങ്കിട്ടു, അത് ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. പുതിയ പാർലമെന്റ് മന്ദിരത്തി ലേക്ക് മാർച്ച് ചെയ്യുന്ന ചില സ്ത്രീകളെ വനിതാ പോലീസ് ഉദ്യോഗസ്ഥർ വലിച്ചിഴയ്ക്കു ന്നത് വീഡിയോകളിൽ കാണാം.
ഗുസ്തിക്കാരെ ബസുകളിൽ കയറ്റി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. ഇവരെ കസ്റ്റഡിയിലെടുത്ത ഉടൻ, ഡൽഹി പോലീസ് കട്ടിലുകൾ, മെത്തകൾ, കൂളറുകൾ, ഫാനുകൾ, മറ്റ് വസ്തുക്കൾ എന്നിവ നീക്കം ചെയ്തു.
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച വനിതാ ഗുസ്തി ക്കാര് ഡബ്ല്യുഎഫ്ഐ മേധാവി സ്ഥാനത്തു നിന്ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടി രുന്നു. കൂടാതെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു.
