ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി(frozen) കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ്, പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമ്പോള്‍ അത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണ്. യൂത്ത് കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും 210 കോടി രൂപ തിരിച്ചുപിടിക്കാന്‍ ആദായനികുതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ സംഭവവികാസം.

കേന്ദ്രത്തിന്റെ ഇലക്ടറല്‍ ബോണ്ട് പദ്ധതി ‘ഭരണഘടനാവിരുദ്ധം’ എന്ന് വിളിച്ച് സുപ്രീം കോടതി റദ്ദാക്കിയതിന് ഒരു ദിവസത്തിന് ശേഷമാണിത്. മാര്‍ച്ച് 13നകം ബോണ്ടിന്റെ സംഭാവനകള്‍, തുക, സ്വീകര്‍ത്താക്കള്‍ എന്നിവരെ വെളിപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ‘ഇപ്പോള്‍ ഞങ്ങള്‍ക്ക് ചെലവഴിക്കാനും വൈദ്യുതി ബില്ലുകള്‍ അടയ്ക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും പണമില്ല. എല്ലാം ബാധിക്കും, ന്യായ യാത്ര മാത്രമല്ല, എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ബാധിക്കും…’ അജയ് മാക്കന് പറഞ്ഞു
‘ഞങ്ങള്‍ നല്കുന്ന ചെക്ക് ബാങ്കുകള്‍ മാനിക്കുന്നില്ലെന്ന് ഇന്നലെ വിവരം ലഭിച്ചു. കൂടുതല്‍ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ഞങ്ങള്‍ക്ക് മനസ്സിലായി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടുകളും പിടിച്ചെടുത്തു. ഞങ്ങളുടെ അക്കൗണ്ടുകളിലെ ക്രൗഡ് ഫണ്ടിംഗ് പണം മരവിപ്പിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം 2022-23 കാലയളവിൽ പാർട്ടിക്ക് ലഭിച്ച സംഭാവനകളുടെ കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. 720 കോടി രൂപയാണ് ബിജെപിക്ക് ഇക്കാലയളവിൽ സംഭാവന ലഭിച്ചിരിക്കുന്നത്. രാജ്യത്തെ നാല് പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവ നയുടെ അഞ്ചിരട്ടിയാണ് ബിജെപിക്ക് മാത്രം ലഭിച്ചത്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, സിപിഎം, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവർക്ക് ലഭിച്ച മൊത്തം സംഭാവനയുടെ അഞ്ചിരട്ടിയോളം ബിജെപിക്ക് മാത്രമായി ലഭിച്ചുവെന്ന് അ സോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) അതിൻ്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു .
രാജ്യത്തെ ആറാമത്തെ ദേശീയ പാർട്ടിയായ ബഹുജൻ സമാജ് വാദി പാർട്ടിക്ക് 2022-23 സാമ്പത്തിക വർഷത്തിൽ 20,000 രൂപയിൽ കൂടുതൽ സംഭാവന ലഭിച്ചിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ 17 വർഷമായി പാർട്ടി തുടർച്ചയായി സംഭാവനകൾ വെളിപ്പെടുത്തുന്നുണ്ട്. രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ 20,000 രൂപയിൽ കൂടുതൽ സംഭാവനയായി ലഭിച്ചാൽ ആ തുക വെളിപ്പെടുത്തണമെന്നാണ് നിയമം.
എഡിആർ റിപ്പോർട്ട് പ്രകാരം ബിജെപിക്ക് 7,945 സംഭാവനകൾ ലഭിച്ചിട്ടുണ്ട്, അതായത് 719.08 കോടി രൂപ. അതേസമയം 894 സംഭാവനകളിലായി 79.92 കോടി രൂപ കോൺഗ്രസ് പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), സിപിഐ (എം) എന്നിവർക്ക് ലഭിച്ച സംഭാവനയുടെ അഞ്ചിരട്ടിയാണ് ബിജെപിക്ക് ലഭിച്ച സംഭാവന. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദേശീയ പാർട്ടി പദവിയുള്ള ഏക രാഷ്ട്രീയ പാർട്ടിയാണ് എൻപിപി.
