Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിതീഷ് കുമാർ അന്ന് അച്ഛനോടും അമ്മയോടും മാപ്പ് ചോദിച്ചിരുന്നു´: തേജസ്വി യാദവിൻ്റെ വെളിപ്പെടുത്തൽ


എൻഡിഎ വിടാൻ 2022-ൽ ശ്രമിക്കുന്നതിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ (Nitish Kumar) ആർജെഡി പാർട്ടി മേധാവികളായ ലാലു പ്രസാദിനോടും റാബ്‌റി ദേവിയോടും മുൻകാല വഞ്ചനകൾക്ക് മാപ്പ് ചോദിച്ചിരുന്ന തായി ആർജെഡി നേതാവും ലാലു- റാബ്‌റി ദമ്പതികളുടെ മകനുമായ തേജസ്വി യാദവ്, വെള്ളിയാഴ്ചയാണ് കാര്യം വ്യക്തമാക്കി തേജസ്വി രംഗത്തെത്തിയത്. മാപ്പ് ചോദിച്ചതിന് ശേഷം നിതീഷ് കുമാർ തൻ്റെ പാർട്ടിയെ പിളർത്താനും തൻ്റെ എംഎൽഎമാരെ പിന്തിരിപ്പിക്കാനും ബിജെപി ശ്രമിക്കുന്നുണ്ടെന്ന് അവരോട് പറഞ്ഞിരുന്നതായും തേജസ്വി യാദവ് വ്യക്തമാക്കി യതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

നിതീഷ് കുമാർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുമായുള്ള ബന്ധം വിച്ഛേദി ക്കുന്നത് 2022 ഓഗസ്റ്റിലാണ്. തുടർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ആർജെഡിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തിരുന്നു. തേജസ്വി യാദവ് ഡെപ്യൂട്ടി ആയി സത്യപ്രതിജ്ഞ ചെയ്തപ്പോൾ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. എന്നാൽ കഴിഞ്ഞ മാസം വീണ്ടും നിതീഷ് കുമാർ കൂറുമാറാൻ തീരുമാനി ക്കുകയും എൻഡിഎയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ ഒമ്പതാം തവണയും സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.

നിതീഷ് കുമാറിനെ വിശ്വസിക്കാൻ ആർജെഡി തീരുമാനിച്ചപ്പോൾ അതൊരു ത്യാഗം ചെയ്യൽ ആയിരുന്നു എന്നും തേജസ്വി യാദവ് വ്യക്തമാക്കി. “ആദ്യം ഞങ്ങൾ അദ്ദേഹത്തെ വീണ്ടും വിശ്വസിക്കാൻ തയ്യാറായില്ല. എന്നാൽ ആ രാജ്യത്തുടനീളമുള്ള നേതാക്കളുമായി ചർച്ചകൾ നടന്നിരുന്നു, ബിജെപിക്കെതിരായ പോരാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ഞങ്ങൾ ഇക്കാര്യം സമ്മതിക്കണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. അതിനാൽ ഞങ്ങൾ ഒരു ത്യാഗം ചെയ്തു´´- മുൻ ബിഹാർ ഉപമുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗ മായി ബിഹാറിലെ മൊഹാനിയയിൽ നടന്ന റാലിയിൽ സംസാരിക്കവേയാണ് തേജസ്വി യാദവ് കാര്യം പറഞ്ഞത്. നിതീഷ് കുമാർ വീണ്ടും കൂറുമാറില്ലെന്ന് ഉറപ്പില്ലെന്നും തേജസി യാദവ് പറഞ്ഞു. ആർജെഡി പിന്തുണയ്ക്കണമെങ്കിൽ ജനങ്ങൾക്ക് സർക്കാർ ജോലി നൽകണമെന്ന് താൻ ഉപമുഖ്യമന്ത്രിയായിരിക്കുമ്പോൾ നിതീഷ് കുമാറിനോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 10 ലക്ഷം സർക്കാർ ജോലികൾ എന്ന വാഗ്ദാനം ഞാൻ ജനങ്ങൾക്ക് നൽകിയിരുന്നു. ഈ വാഗ്ദാനം നിറവേറ്റാൻ സഹായി ക്കണമെന്നും ജനങ്ങളുടെ പിന്തുണയാണ് നമുക്ക് വലുതെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും യാദവ് പറഞ്ഞു. എന്നാൽ ജോലിക്കുള്ള ശമ്പളം നൽകാൻ ലാലു യാദവിൻ്റെ പണം ഉപയോഗിക്കുമോ എന്ന് ചോദിച്ച് നിതീഷ് കുമാർ ആദ്യം തന്നെ പരിഹസിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിതീഷ് കുമാറിൻ്റെ സഖ്യത്തിലെ മാറ്റത്തെക്കുറിച്ച് സംസാരിച്ച തേജസ്വി യാദവ് എന്തുകൊണ്ടാണ് നിതീഷ് കുമാർ ഞങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്നതെന്ന് വിശദീകരിക്കാൻ ഞങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും വ്യക്തമാക്കി. പക്ഷേ അദ്ദേഹത്തിന് ഒരു കാരണവും പറയാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് ഇഡിയെയും സിബിഐയെയും ഭയമുണ്ടോ എന്ന് ഞങ്ങൾ അത്ഭുതപ്പെടുന്നുവെന്നും തേജസ്വി യാദവ് പരിഹസിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ ഉറപ്പുകളിൽ അഭിമാനിക്കുമ്പോൾ നിതീഷ് കുമാർ വീണ്ടും പക്ഷം മാറില്ലെന്ന് ഉറപ്പുനൽകാൻ പോലും കഴിയില്ലെന്നും തേജസ്വി യാദവ് ബിഹാർ നിയമസഭയിൽ പറഞ്ഞിരുന്നു.


Read Previous

റിയാദിലെങ്ങും കനത്ത മഴ ലഭിച്ചു; ആലിപ്പഴ വര്‍ഷവും, ഇടിമിന്നലും, കാലാവസ്ഥ മാറും.

Read Next

‘നിതീഷ് കുമാറിന് വേണ്ടി തന്റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുന്നു’: ലാലു പ്രസാദ് യാദവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »