ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദിയില്‍ ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളി കളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി നല്‍കേണ്ടതില്ല പുതിയ തിരുമാനം കൈകൊണ്ടത് കിരീടാവ കാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയോഗമാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായമായ തിരുമാനമാണ് പുറത്തുവന്നിരിക്കുന്നത്

നേരത്തെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലെവി ആനുകൂല്യം നല്‍കിയിരുന്നെങ്കിലും സ്ഥിരമായി പിന്‍വ ലിച്ചിരുന്നില്ല. ഇനി ഇത്തരം സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി തീരെ നല്‍കേണ്ടതില്ല. 9700 റിയാല്‍ ആയിരുന്നു ഒരു തൊഴിലാളിക്ക് ഒരു വര്‍ഷം നല്‍കേണ്ട പരമാവധി ലെവി. ഈ മാസം (ഡിസംബർ) അവസാനത്തോടെ ലെവി ആനുകൂല്യം ഇല്ലാതാകേണ്ടതായിരുന്നു. ഇതാണ് നിലവിൽ പൂർണമായും റദ്ദാക്കിയത്.
വ്യവസായ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും അവയുടെ സുസ്ഥിരതയും മത്സരക്ഷമതയും വര്‍ധിപ്പിക്കുന്നതിനും പുതിയ തീരുമാനം വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഇക്കണോമിക് അഫ യേഴ്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആണ് ഈ വിഷയം മന്ത്രിസഭക്ക് മുന്നിലെത്തിച്ചത്. ലെവി പിന്‍വലിക്കുന്നതോടെ സ്ഥാപനങ്ങളുടെ ചെലവ് ഗണ്യമായി കുറയും.
