Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിജെപി തനിക്കെതിരെ കള്ളപ്രചരണം നടത്തുന്നു, ഒന്നും മറച്ച് വെച്ചിട്ടില്ല: പ്രിയങ്ക


മീനങ്ങാടി: നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് ബി ജെ പി ഉയർത്തിയ വെല്ലുവിളികള്‍ക്ക് മറുപടിയുമായി വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. തന്റ സ്വത്തുമായി ബന്ധപ്പെട്ട് ബി ജെ പി കള്ളപ്പചരണം നടത്തുകയാണെന്നെന്ന് പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. എല്ലാ സ്വത്തുക്കളേയും കുറിച്ച് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒന്നും മറച്ച് വെച്ചിട്ടില്ല. നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചതോടെ ഇത് വ്യക്തമായ തായും പ്രിയങ്ക ഗാന്ധി പറഞ്ഞു.

മീനങ്ങാടിയിലെ പൊതു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരു ന്നു സ്ഥാനാർത്ഥി. വയനാടിനെ ലോക്സഭയില്‍ പ്രതിനിധീകരിക്കാന്‍ സാധിക്കുന്നതി ലൂടെ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താന്‍ മാറുകയാണ്. നിങ്ങള്‍ തന്നെ വിജയിപ്പിക്കുകയാണെങ്കില്‍ അത് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരവായിരിക്കും അതും. പോരാട്ട വീര്യവും ധൈര്യവുമുള്ളവരാണ് വയനാട്ടിലെ ജനങ്ങള്‍. ബ്രീട്ടീഷുകാർക്കെതിരെ പോരാടിയവരാണ് വയനാട്ടുകാരെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

വയനാട്ടില്‍ സർക്കാർ മെഡിക്കല്‍ കോളേജ് വേണ്ടതുണ്ട്. അതിനായി ശക്തമായ ഇട പെടല്‍ നടത്തും. അതോടൊപ്പം തന്നെ രാത്രിയാത്ര നിരോധം നീക്കാനും വന്യ ജീവി സംഘർഷം ലഘൂകരിക്കാനും വേണ്ടി ഇടപെടും. തിരഞ്ഞെടുപ്പില്‍ തന്നെ വിജയി പ്പിക്കുകയാണെങ്കില്‍ വയനാട്ടുകാരായ നിങ്ങള്‍ക്ക് ഒപ്പം നിന്നുകൊണ്ട്, നിങ്ങളുടെ ശബ്ദം പാർലമെന്റില്‍ ഉയർത്തും.

ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നു. മണിപ്പൂരില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ആക്രമണം നടന്നു. ഈ സർക്കാർ നടപ്പാക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ഈ സർക്കാർ രൂപീകരിക്കുന്ന ഓരോ നയങ്ങളും പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ്. ഇതൊന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല. കർഷകരോട് ഈ സർക്കാറിന് യാതൊരു അനുതാപവുമില്ല. ആദി വാസികളുടെ ഭൂമിയടക്കം സമ്പന്നർക്ക് കൈമാറുന്നതാണ് ഇന്നത്തെ സ്ഥിതിയെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

എല്ലാവരും തന്റെ സഹോദരനെതിരെ തിരിഞ്ഞ സമയത്താണ് വയനാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നതും ഒപ്പം നില്‍ക്കുന്നതും. അദ്ദേഹം നടത്തിയ ഭാരത് ജോഡോ യാത്രക്ക് ധൈര്യം നല്‍കിയത് വയനാട്ടിലെ ജനതയാണ്. വയനാട്ടിലെ ഓരോ രുത്തരേയും സ്വന്തം കുടുംബാംഗമായിട്ടാണ് രാഹുല്‍ കാണുന്നത്. വയനാട് മെഡിക്കല്‍ കോളേജിന് വേണ്ടി വളരെ അധികം പരിശ്രമിച്ചു. അത് ഞാന്‍ തുടരും.

രാഹുൽ വയനാട് ഒഴിയുമ്പോൾ എന്തുമാത്രം ദുഃഖം ഉണ്ടായിരുന്നുവെന്ന് ഒരു സഹോ ദരി എന്ന നിലയിൽ എനിക്ക് അറിയാവുന്ന കാര്യമാണ്. നമ്മുടെ ഈ പോരാട്ടം ഭരണഘ ടനാ മൂല്യങ്ങൾക്കും ജനാധിപത്യത്തിനും സത്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള താണ്. വയനാട്ടില്‍ ഞാന്‍ എത്രത്തോളം വോട്ടിന് ജയിക്കും എന്നുള്ളതല്ല, നിങ്ങൾ ജനാധിപത്യത്തിന്, രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യുക എന്നതാണ് പ്രധാനമെന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.


Read Previous

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; ട്രംപിനേക്കാൾ ഒരുപടി മുന്നിൽ കമല, വോട്ടിംഗ് ശതമാനം നിർണായകം?

Read Next

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: നാല് മാസം കൊണ്ട് ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ; ലഭിച്ചത് 7.4 ലക്ഷം പരാതികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »