Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിലും തമിഴ്നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കും; ലോക്‌സഭയില്‍ 400 സീറ്റ് കടക്കും’ അവകാശവാദവുമായി അമിത് ഷാ


ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ്നാട്ടിലും ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്നും ആകെ 400 സിറ്റിലധികം നേടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ അവകാശവാദം.

പശ്ചിമ ബംഗാളില്‍ എന്‍ഡിഎ 30 സീറ്റ് നേടും. ബീഹാറില്‍ 2019 ആവര്‍ത്തിക്കും. ഒഡീഷയില്‍ പതിനാറോ അതില്‍ കൂടുതലോ സീറ്റ് നേടും. തെലങ്കാനയില്‍ പത്തോ പന്ത്രണ്ടോ എംപിമാര്‍ ബിജെപിക്കുണ്ടാകും. ആന്ധ്രാപ്രദേശില്‍ 18 സീറ്റുകള്‍ വരെ വിജയിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

ബിജെപി 400 സീറ്റ് നേടിയാല്‍ ഭരണഘടന മാറ്റുമെന്ന പ്രതിപക്ഷ ആരോപണങ്ങളെ അമിത് ഷാ തള്ളി.’ 2014 മുതല്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം എന്‍ഡിഎയ്ക്കുണ്ടായിരുന്നു. എന്നാലത് ഞങ്ങള്‍ ഒരിക്കലും ചെയ്യില്ല. പത്തു വര്‍ഷത്തിനിടെ സംവരണത്തില്‍ ഞങ്ങള്‍ കൈവച്ചിട്ടു പോലുമില്ല. രാമക്ഷേത്രം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അതൊരിക്കലും തിരഞ്ഞെടുപ്പ് വിഷയമല്ല.

ഏക സിവില്‍കോഡ് വലിയ പരിഷ്‌കരണമാണ്. ഉത്തരാഖണ്ഡ് അത് നടപ്പിലാക്കി. മുസ്ലീം പ്രതിനിധികളടക്കം അതിനെ എതിര്‍ത്തിരുന്നു. രാജ്യത്തുടനീളമത് നടപ്പിലാക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഒരിക്കലും നടപ്പിലാകാത്ത വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

മറ്റുള്ളവര്‍ പറയാന്‍ ആവശ്യപ്പെടുന്നതാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഹവായ് ചെരുപ്പിനും ബ്രാന്‍ഡഡ് ഷൂസിനും ഒരേ നികുതി ഏര്‍പ്പെടുത്തണമെന്നാണ് അദേഹം പറയുന്നത്. തിരഞ്ഞടുപ്പ് ബോണ്ടിലെ നിലപാടില്‍ പുനപരിശോധന നടത്തേണ്ടത് സുപ്രീം കോടതിയാണ്. ബദല്‍ ഏര്‍പ്പെടുത്താതെ ഏത് നയവും ഇല്ലാതാക്കുന്നത് ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു.


Read Previous

ബഹ്‌റൈനില്‍ തീപിടിത്തം: രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു

Read Next

നാലാം ഘട്ട വോട്ടെടുപ്പ്: 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും,ആന്ധ്രപ്രദേശ്,തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »