ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡിഎംകെ എംപി കനിമൊഴി. കേന്ദ്രം എല്ലാ ദിവസവും തമിഴ്‌നാടിനെ അപമാനിക്കുന്നത് ഒരു ശീലമാക്കിയിട്ടുണ്ടെന്ന് കനിമൊഴി ആരോപിച്ചു. ഹിന്ദിഭാഷ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തെ എതിര്‍ത്ത ഡിഎംകെ എംപിമാർ സംസ്‌കാരമില്ലാത്തവരാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു. തുടർന്ന് ദേശീയ വിദ്യാഭ്യാസ നയം, ഡീലിമിറ്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്‍റിൽ ട്രഷറിയും പ്രതിപക്ഷ ബെഞ്ചുകളും തമ്മിൽ രൂക്ഷമായ രാഷ്‌ട്രീയ പോരാട്ടം നടന്നിരുന്നു.
‘കേന്ദ്ര സർക്കാർ എല്ലാ ദിവസവും തമിഴ്‌നാടിനെ അപമാനിക്കുന്നത് ഒരു ശീലമാക്കിയിരിക്കുന്നു. ഇന്നലെ (മാർച്ച് 11) വിദ്യാഭ്യാസ മന്ത്രി തമിഴ്‌നാടിനെ അപമാനിച്ചു. അതേസമയം ധനമന്ത്രി തമിഴ്‌നാട് സർക്കാരിനെ അപമാനിക്കുന്നത് സ്വയം ഏറ്റെടുത്തിരിക്കുകയാണ്. തമിഴ്‌നാടിന് പദ്ധതികൾ നൽകി അവർ എന്തോ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതായി കാണിക്കുന്നു. എന്നാൽ എല്ലാ ദിവസവും നിങ്ങൾക്ക് ഞങ്ങളെ അപമാനിക്കാൻ കഴിയില്ല’ എന്ന് ഡിഎംകെ എംപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി), ഡീലിമിറ്റേഷൻ എന്നിവയോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് കനിമൊഴി ഉൾപ്പെടെയുള്ള ഡിഎംകെ എംപിമാർ പാർലമെന്‍റ് വളപ്പിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എൻഇപിയിലെ ത്രിഭാഷാ നയത്തെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ മുൻ പരാമർശങ്ങളെയും പാർട്ടി എതിർത്തു.
‘തമിഴ്‌നാടിന് നൽകേണ്ട പണം കേന്ദ്ര സർക്കാർ തടഞ്ഞുവയ്ക്കുകയാണ്, ത്രിഭാഷാ നയത്തിലും എൻഇപിയിലും ഒപ്പിടണമെന്നാണ് അവർ പറയുന്നത്. അവർ തമിഴ്‌നാട്ടിലെ കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണ്’ എന്ന് കനിമൊഴി അറിയിച്ചു.
‘തമിഴ്‌നാടിന്‍റെ കുട്ടികൾക്ക് ലഭിക്കേണ്ട ഫണ്ട് തടയാൻ അവർക്ക് അവകാശമില്ല. ഇന്നലെ അദ്ദേഹം (ധർമ്മേന്ദ്ര പ്രധാൻ) വളരെ അധിക്ഷേപകരമായ രീതിയിൽ പ്രതികരിച്ചു, ഞങ്ങൾ സത്യസന്ധരല്ലെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾ അപരിഷ്‌കൃതരാണെന്നും പറഞ്ഞു. അദ്ദേഹത്തിൽ നിന്നും ഇത്തരം ഒരു പ്രസ്‌താവന പ്രതീക്ഷിച്ചില്ല. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ഞങ്ങൾ ക്ഷമാപണം പ്രതീക്ഷിക്കുന്നു’ എന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പിലാക്കിയതിനെ വിമർശിച്ച് കോൺഗ്രസ് എംപി കെ സുരേഷ് രംഗത്തെത്തി. സംസ്ഥാന സർക്കാരുകളെയും അക്കാദമിക് വിദഗ്‌ധരെയും സമീപിക്കാതെയാണ് കേന്ദ്ര സർക്കാർ ഈ നയം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തെയും കാവിവത്‌കരിക്കുക എന്നതാണ് സർക്കാരിന്‍റെ യഥാർഥ ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
‘വിദ്യാഭ്യാസ നയ മാറ്റം വളരെ ഗുരുതരമായ ഒരു വിഷയമാണ്. സംസ്ഥാന സർക്കാരുകളോടും അക്കാദമിക് വിദഗ്‌ധരോടും കൂടിയാലോചിക്കാതെ അവർ (കേന്ദ്ര സർക്കാർ) ഒരു പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നു. മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തെയും കാവിവത്‌കരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്’ കെ സുരേഷ് പറഞ്ഞു.
ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ റെവല്യൂഷണറി സോഷ്യലിസ്‌റ്റ് പാർട്ടി (ആർഎസ്‌പി) എംപി എൻ കെ പ്രേമചന്ദ്രനും തന്‍റെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കി. ‘ജനങ്ങളുടെ യഥാർഥ താത്‌പര്യ ത്തിനായി ഞങ്ങൾ പ്രതിഷേധിക്കുകയും അവരുടെ പ്രശ്‌നങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കുകയും ചെയ്യും. അതേസമയം, സഭ ശരിയായി നടത്തുന്നതിന് ഞങ്ങൾ സർക്കാരുമായി സഹകരിക്കും’ എന്ന് പ്രേമചന്ദ്രൻ അറിയിച്ചു.
പ്രേമചന്ദ്രൻ അഭിസംബോധന ചെയ്‌ത പ്രധാന വിഷയങ്ങളിലൊന്ന് അതിർത്തി നിർണയ പ്രശ്‌നമായി രുന്നു. ഇന്ത്യാ ഗവൺമെന്‍റിന്‍റെ കുടുംബാസൂത്രണ പരിപാടികൾ പാലിച്ച സംസ്ഥാനങ്ങളെ അതിർത്തി നിർണയ പ്രക്രിയയിൽ ശിക്ഷിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
