Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാതളനാരങ്ങയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് ഗുളികകള്‍! സൗദിയില്‍ കുടുങ്ങിയത് വന്‍ റാക്കറ്റ്


സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. മാതളനാരങ്ങയുടെ അകത്ത് ഒളിപ്പിച്ച നിലയില്‍ 900,000ത്തിലേറെ ലഹരി ഗുളികകളാണ് കണ്ടെത്തിയത്. മാതളനാരങ്ങ കൊണ്ടുവന്ന ഷിപ്പ്‌മെന്റിലായിരുന്നു ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയത്.

സൗദി സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അധികൃതര്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. സംശയത്തെ തുടര്‍ന്ന് മാതളനാരങ്ങകള്‍ മുറിച്ച് നോക്കിയപ്പോഴാണ് മയക്കുമരുന്ന് നിറച്ചതാണെന്ന് കണ്ടെത്തിയത്. ഇതോടെ ഷിപ്പ്‌മെന്റില്‍ വിശദമായ പരിശോധന നടത്തി. ആകെ 932,980 ലഹരി ഗുളികകളാണ് പിടികൂടിയത്. പിന്നീട് ഇവര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോളിന്റെ സഹായം തേടി. ഇതിനിടെ ഈ ഷിപ്പ്മെന്റ് സ്വീകരിക്കാനെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

സൗദിയിലേക്കും പുറത്തേക്കും പോകുന്ന ഷിപ്പ്‌മെന്റുകളെ കേന്ദ്രീകരിച്ച് പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാനാണ് കസ്റ്റംസ് നീക്കം. മയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് അതോറിറ്റി പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

ക്യാപ്റ്റഗണ്‍

ആംഫെറ്റാമൈന്‍ കുടുംബത്തില്‍ പെട്ടതാണ് ക്യാപ്റ്റഗണ്‍. ശ്രദ്ധാ വൈകല്യങ്ങള്‍, നാര്‍കോലെപ്സി, വിഷാദം എന്നിവ കൈകാര്യം ചെയ്യുന്നതിനാണ് ആദ്യം ഇത് വികസിപ്പിച്ചെടുത്തത്. ഉറക്കത്തിന്റെ ആവശ്യകത കുറയ്ക്കുക, വിശപ്പ് അടിച്ചമര്‍ത്തുക, ഊര്‍ജ്ജം പ്രദാനം ചെയ്യുക എന്നിവയാണ് ക്യാപ്റ്റഗണിന്റെ പ്രധാന ഇഫക്റ്റുകള്‍. താങ്ങാനാവുന്ന വിലയും നിര്‍മ്മാണത്തിന്റെ എളുപ്പവും കാരണം മിഡില്‍ ഈസ്റ്റില്‍ ഇത് ഒരു ജനപ്രിയ മരുന്നായി തുടരുകയാണ്. ദരിദ്ര രാജ്യങ്ങളില്‍ $1 അല്ലെങ്കില്‍ $2 എന്ന വിലയ്ക്ക് മരുന്ന് വാങ്ങാം. അതേസമയം സമ്പന്ന രാജ്യങ്ങളില്‍ ഒരു ഗുളികയ്ക്ക് $20 വരെ ചിലവാക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

സിറിയയിലെയും ലെബനനിലെയും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നതനുസരിച്ച്, ഈ മരുന്ന് തീവ്രവാദികള്‍ക്കിടെയില്‍ മാത്രമല്ല, യുദ്ധമേഖലകളില്‍ താമസിക്കുന്ന സാധാരണക്കാരും പതിവായി ഉപയോഗിക്കുന്നു. കൂടാതെ, ഈ മരുന്ന് സിറിയയുടെ പ്രധാന വരുമാന സ്രോതസ്സായി മാറിയെന്നും ഇതിന് ഇറാന്‍ പിന്തുണയുള്ള ലെബനന്‍ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ സജീവ പിന്തുണയുണ്ടെന്നും ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.

സിറിയന്‍ സ്വേച്ഛാധിപതി ബഷര്‍ അസദിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ക്യാപ്റ്റഗണിന്റെ ഉല്‍പാദനത്തില്‍ സജീവമാണെന്ന് ഏകദേശം രണ്ട് വര്‍ഷം മുമ്പ് ദ ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹിസ്ബുള്ളയുടെ പങ്കാളിത്തത്തോടെ ഈ വ്യവസായം അസദിന്റെ സഹോദരന്റെ മേല്‍നോട്ടത്തിലാണ് തുടരുന്നത്. പത്ത് വര്‍ഷത്തിലേറെയായി സിറിയയെ വേട്ടയാടുന്ന ആഭ്യന്തര യുദ്ധത്തിന്റെ ദുരിതങ്ങള്‍ക്കിടെയിലും ഇതൊരു സമ്പന്ന സംരംഭമായി പ്രവര്‍ത്തിക്കുകയാണ്.

സൗദി അറേബ്യ, ഇറ്റലി, മലേഷ്യ, ഗ്രീസ്, ഈജിപ്ത് എന്നിവിടങ്ങളില്‍ ക്യാപ്റ്റഗണ്‍ വ്യാപകമാണെന്നാണ് വിവരം. ജോര്‍ദാനില്‍, സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ മുതല്‍ മരുന്നിന് അടിമകളാണ്. ഈ രാജ്യങ്ങളിലൊക്കെ കുറഞ്ഞ വിലയ്ക്ക് ഇത് എളുപ്പത്തില്‍ ലഭ്യമാണ്.

2021-ല്‍ കുവൈറ്റ് അധികൃതര്‍ ഓറഞ്ച് കയറ്റുമതിയില്‍ ഒളിപ്പിച്ച ഒമ്പത് ദശലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെടുത്തിരുന്നു. അതിന് ഒരാഴ്ച മുമ്പ്, ഏകദേശം 380 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 1.5 ടണ്‍ മയക്കുമരുന്ന് ഗുളികകള്‍ നാരങ്ങാ ചരക്കിനുള്ളില്‍ ഒളിപ്പിച്ച് കടത്തുന്നത് ദുബായ് അധികൃതരും തടഞ്ഞുവെച്ചു.

കഴിഞ്ഞ വര്‍ഷം മാത്രം, 250 ദശലക്ഷത്തിലധികം ക്യാപ്റ്റഗണ്‍ ഗുളികകള്‍ കടത്തുന്നത് തടഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. ഇത് നാല് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 18 മടങ്ങ് കൂടുതലാണ്


Read Previous

ഐ.എസ്.എം സംസ്ഥാന സമ്മേളനം റിയാദ് ഏരിയ പ്രചാരണ ഉദ്ഘാടനം ഒൿടോബർ 27, വെള്ളിയാഴ്ച

Read Next

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍   പ്രവീണ്‍ കുമാര്‍ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »