Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹജ്ജ് തീർത്ഥാടകർക്കുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുഗാന്ത്യം: രത്തൻ ടാറ്റ വിടവാങ്ങി; മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.


മുംബൈ: ടാറ്റ സൺസ് മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ രത്തന്‍ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1991-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായ അദ്ദേഹം 2012 ഡിസംബറിലാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പ് വിസ്മയിപ്പിക്കുന്ന വളര്‍ച്ചയാണ് നേടിയത്.

തിങ്കളാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പതിവ് പരിശോധനകൾ മാത്രമാണെന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്. എന്നാൽ ബുധനാഴ്ച വൈകുന്നേര ത്തോടെ അദ്ദേഹത്തിൻ്റെ ആരോഗ്യ നില വഷളാവുകയായിരുന്നു. രാത്രിയോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

രാജ്യം പത്മവിഭൂഷണും പത്മഭൂഷണും നൽകി ആദരിച്ചിരുന്നു. ടാറ്റയുടെ സ്ഥാപക നായ ജംസേട്ട്ജി ടാറ്റയുടെ ചെറുമകനാണ് രത്തൻ ടാറ്റ രത്തൻ ടാറ്റയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വ്യവസായികളായ ഗൗതം അദാനി, ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു.

വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മുംബെെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തിങ്കളാഴ്ച രത്തന്‍ ടാറ്റ ആശുപത്രിയില്‍ പരിശോധനകള്‍ക്കായി എത്തുകയും വിവരം സമൂഹമാധ്യമങ്ങൾ വഴി അറിയിക്കുകയും ചെയ്തിരുന്നു. പതിവ് മെഡിക്കൽ ചെക്കപ്പിന്റെ ഭാഗമായാണ് ആശുപത്രിയിൽ പോയതെന്നും പ്രായത്തി ന്റേതായ പ്രശ്നങ്ങൾ ഉള്ളൂവെന്നും രത്തന്‍ ടാറ്റ അറിയിച്ചിരുന്നു. പിന്നാലെ രത്തൻ ടാറ്റ ആരോഗ്യ നില ഗുരുതരാവസ്ഥയിലാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ടിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

1991 മുതല്‍ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു രത്തൻ ടാറ്റ 2016 മുതൽ ഇടക്കാല ചെയർമാനായിരുന്നു. ഈ കാലയളവിൽ ബിസിനസ് രംഗത്ത് ടാറ്റ ഗ്രൂപ്പ് വളർച്ച കെെ വരിച്ചു. 1991-ല്‍ 10,000 കോടി രൂപയായിരുന്ന ടാറ്റയുടെ വിറ്റുവരവ് 2011-12 ആയപ്പോള്‍ 100.09 ബില്യന്‍ ഡോളറായി ഉയര്‍ന്നത് രത്തൻ ടാറ്റയുടെ മികവായി രാജ്യം വിലയിരു ത്തിയിരുന്നു. 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിന് പിന്നാലെ ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ വീണ്ടും കമ്പനിയുടെ തലപ്പത്തേയ്ക്ക് എത്തി. 2017 വരെ ഇടക്കാല ചെയർമാനായി തുടർന്നു. നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തൻ ടാറ്റ ജനിച്ചത്. അവിവാഹിതനാണ്.


Read Previous

വിദ്യാദീപം പദ്ധതിയുമായി കെ കെ ടി എം സീഡ്സ്: വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾക്ക് ധനസഹായം.

Read Next

ഡിവെെഎഫ്ഐക്കാരുടെ ‘ജീവൻരക്ഷാപ്രവർത്തനം’; ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »