ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വാഷിങ്‌ടണ്‍: സമാധാന ചര്‍ച്ചകള്‍ക്കായി ഇറാനും ഇസ്രയേലും തന്നെ സമീപിക്കുകയായിരുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇതു സംബന്ധിച്ച് പോസ്റ്റിട്ടിരിക്കുന്നത്.
“ഇസ്രയേലും ഇറാനും ഏതാണ്ട് ഒരേ സമയം എൻ്റെ അടുത്ത് വന്ന് സമാധാനത്തിനായി സംസാരിച്ചു. സമയം ഇതാണെന്ന് എനിക്ക് അറിയാമായിരുന്നു. ലോകവും മിഡിൽ ഈസ്റ്റുമാണ് യഥാർഥ വിജയികൾ!.
ഇരു രാജ്യങ്ങള്‍ക്കും അവരുടെ ഭാവിയിൽ അതിശക്തമായ സ്നേഹവും സമാധാനവും സമൃദ്ധിയു മുണ്ടാവും. അവർക്ക് നേടാൻ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാല്‍ നീതിയുടെയും സത്യത്തിന്‍റെയും പാതയിൽ നിന്ന് വ്യതിചലിച്ചാൽ നഷ്‌ടപ്പെടാനും ഒരുപാടുണ്ട്. ഇസ്രയേലിന്‍റെയും ഇറാന്‍റെയും ഭാവി പരിധിയില്ലാത്തതും മഹത്തായ വാഗ്‌ദാനങ്ങളാൽ നിറഞ്ഞതുമാണ്. ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ!” – ഡൊണാള്‍ഡ് ട്രംപ് കുറിച്ചു.
