ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെടിവെച്ച ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സ്കൂളിൽ കണ ക്കിൽ മിടുക്കനായ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ വിദ്യാർത്ഥിയാണ് ക്രൂക്സ് എന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്ലാസിൽ വളരെ നിശബ്ദനായി രുന്നുവെന്നും സഹപാഠികൾ പറയുന്നു. എന്നാൽ ഇതുവരെ രാഷ്ട്രീയത്തെക്കുറിച്ചോ ട്രംപിനെക്കുറിച്ചോ ചർച്ച ചെയ്യുന്നത് കേട്ടതായി ഓർക്കുന്നില്ലെന്നും സഹപാഠികൾ പറഞ്ഞു.

തോമസ് മാത്യു ക്രൂക്സ് എപ്പോഴും ഭീഷണിപ്പെടുത്തി സംസാരിക്കാറുണ്ടെന്ന് അക്രമി യ്ക്കൊപ്പം പഠിച്ച ജേസൺ കോഹ്‌ലർ പറഞ്ഞു. മാത്യു ക്രൂക്ക്‌സ് സ്‌കൂള്‍ പഠനകാലത്ത് ശാന്തസ്വഭാവക്കാരനായിരുന്നു. മിക്കപ്പോഴും ഇയാള്‍ ഒറ്റയ്ക്കായിരുന്നു. ഏകാകിയായ ക്രൂക്ക്‌സ് ഒരിക്കലും രാഷ്ട്രീയവിഷയങ്ങൾ ചര്‍ച്ചചെയ്തിരുന്നതായി ഓര്‍ക്കുന്നില്ലെന്നും സഹപാഠികള്‍ പറഞ്ഞു.
സ്‌കൂള്‍കാലത്ത് ക്രൂക്ക്‌സ് ഏറെ പരിഹാസവും ഉപദ്രവവും നേരിട്ടിട്ടുണ്ടെന്ന് മറ്റൊരു സഹപാഠി വെളിപ്പെടുത്തി. പലപ്പോഴും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പേരിലാണ് ഇയാ ളെ മറ്റുള്ളവര്‍ പരിഹസിച്ചിരുന്നതെന്നും സഹപാഠി പറഞ്ഞു. മധ്യവര്‍ഗ കുടുംബത്തി ല്‍പ്പെട്ട ക്രൂക്ക്‌സ് ഒരു നഴ്‌സിങ് ഹോമിലാണ് ജോലിചെയ്തിരുന്നതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തെത്തുടർന്ന്, അന്വേഷകർ ക്രൂക്സിൻ്റെ കാറിൽ നിന്നും ഒരു “സംശയാസ്പദമായ ഉപകരണം” കണ്ടെത്തിയിട്ടുണ്ട്. ബോംബ് സ്ക്വാഡ് അത് പരിശോധിച്ച് വരികയാണ്. യുവാവ് സംശയാസ്പദമായ സ്‌ഫോടകവസ്തുക്കൾ തെളിവായി ശേഖരിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ക്രൂക്‌സിൻ്റെ ഫോൺ കണ്ടെത്താനുള്ള നീക്കത്തിലാണ് ഇപ്പോൾ അധികൃതർ.
AR-15 സെമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് തോമസ് മാത്യു ക്രൂക്സ് ട്രംപിന് നേരെ നിറയൊഴിച്ചത്. റെലി നടന്ന സ്ഥലത്തിന് നിന്ന് 200 മീറ്റർ ദൂരെയുള്ള ഒരു കെട്ടിട ത്തിന്റെ മേൽക്കൂരയിലായിരുന്നു ഇയാൾ ഉണ്ടായിരുന്നത്. നിരവധി തവണ ഇയാൾ വെടിയുതിർത്തതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. ഇതിലൊന്നാണ് ട്രംപിന്റെ വലതു ചെവിയുടെ മുകൾ ഭാഗത്ത് കൊണ്ടത്. തലനാരിഴ വ്യത്യസത്തിലാണ് ട്രംപ് രക്ഷപ്പെട്ടത്. തോമസ് മാത്യു ക്രൂക്സിനെ ഉടൻ സീക്രട്ട് സർവീസ് സംഘം വെടിവെച്ച് കൊലപ്പെടുത്തി യിരുന്നു. മുറിവേറ്റ ട്രംപിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ട്രംപ് ആരോഗ്യ വാനാണെന്നും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വധശ്രമം ഉണ്ടായ സംഭവം പ്രാദേശിക തീവ്രവാദ പ്രവർത്തനമെന്ന നിലയിലാണ് അന്വേഷണം നടത്തുന്നതെന്ന് കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). മാത്യു ക്രൂക്‌സ് എന്ന ഇരുപതുകാരനാണ് ട്രംപിനെ തിരെ വെടിയുതിർത്തത്. വെടിവയ്പ്പിന് പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.
ആക്രമണത്തിന് കാരണം വ്യക്തമല്ലെന്നും അക്രമിയുടെ ഉദേശ്യം കണ്ടെത്താൻ ശ്രമം തുടരുന്നുവെന്നും എഫ്ബിഐ അറിയിച്ചു. മാത്യു ക്രൂക്‌സ് മാത്രമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിലവിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടു ണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുമെന്നും എഫ്ബിഐ വ്യക്തമാക്കി യിട്ടുണ്ട്.
അക്രമിയുടെ കാറിൽ നിന്ന് സംശയകരമായ വസ്തുക്കൾ കണ്ടെത്തിയിരുന്നു. ആക്രമ ണത്തിൽ ട്രംപിന്റെ ചെവിയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ട്രംപിന്റെ വലത്തേ ചെവിയിലും മുഖത്തും ചോരയൊഴുകുന്നതായുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ റാലിയിൽ വെച്ചായിരുന്നു ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനി രുന്നത്.
ട്രംപിന് നേരെ വധശ്രമം ഉണ്ടായ സാഹചര്യത്തില്‍ പെൻസിൽവാനിയ റാലിയിലെ സുരക്ഷ നടപടികളെ കുറിച്ച് അവലോകനം ചെയ്യാൻ ജോ ബൈഡൻ ഉത്തരവിട്ടിട്ടുണ്ട്. ‘അമേരിക്കയിൽ ഇത്തരത്തിലുള്ള ആക്രമണത്തിന് സ്ഥാനമില്ല. ഒരു രാഷ്ട്രമെന്ന നില യിൽ നമ്മൾ നിലകൊള്ളുന്ന എല്ലാത്തിനും വിരുദ്ധമാണ് ഈ കൊലപാതകശ്രമം. ഇത് അനുവദിക്കാനാവില്ല’- എന്നാണ് ബൈഡൻ പ്രതികരിച്ചത്.
