Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വോട്ടെടുപ്പിൽ കൃത്രിമം കാട്ടിയതിനെതിരെ പാക്കിസ്ഥാനിൽ പ്രതിഷേധം: ഫലങ്ങളുടെ കാലതാമസം ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു


പാകിസ്ഥാനിൽ നടന്ന വോട്ടെടുപ്പിൽ കൃത്രിമം കാട്ടിയതിനെതിരെ രാജ്യവ്യാപക മായി പ്രതിഷേധം. മുൻ മുഖ്യമന്ത്രി ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ-തെഹ്‌രീകെ- ഇ-ഇൻസാഫിൻ്റെയും (പിടിഐ) മറ്റ് പാർട്ടികളുടെയും പിന്തുണ ക്കാരുമാണ് പൊതുതിരഞ്ഞെടുപ്പിലെ കൃത്രിമം ആരോപിച്ച് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നത്. ഫെബ്രുവരി 8നാണ് പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടന്നത്. പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) മേധാവിയും മുൻ പ്രധാ നമന്ത്രിയുമായ നവാസ് ഷെരീഫ് വിജയം അവകാശപ്പെടുകയും തൻ്റെ പാർട്ടി “ഏറ്റവും വലിയ ഒറ്റക്കക്ഷി” ആണെന്ന് പറയുകയും ചെയ്തു.

“സ്വന്തമായി സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഞങ്ങൾക്കില്ല, അതിനാൽ, സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ മറ്റ് പാർട്ടികളെ ക്ഷണിക്കും. ഈ ചുമതല ഞാൻ ഷെഹ്ബാസ് ഷെരീഫിനെ ഏൽപ്പിച്ചു. പാക്കിസ്ഥാനിൽ സർക്കാർ രൂപീകരിക്കാനും നിലവിലെ പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റാനും പാർട്ടി ആസിഫ് അലി സർദാരിയെയും മൗലാന ഫസ്‌ലുർ റഹ്‌മാനെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ‘സൗഖ്യമാക്കാൻ’ താൻ ആഗ്രഹിക്കുന്നു. ഞങ്ങൾ പൊതുജന ങ്ങളുടെ ഉത്തരവിനെ മാനിക്കുന്നു. ലോകവുമായും അയൽക്കാരുമായും മികച്ച ബന്ധം പുലർത്തുക എന്നതാണ് ഞങ്ങളുടെ അജണ്ടയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) കണക്കനുസരിച്ച്, പിടിഐ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ 100-ലധികം സീറ്റുകൾ നേടിയതായി പറയുന്നു. സാങ്കേതിക തകരാറുകൾ, ഇൻ്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തൽ, ഇടയ്ക്കിടെ യുള്ള ഭീകരാക്രമണങ്ങൾ എന്നിവ കാരണം വോട്ടെണ്ണൽ തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്. പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) കണക്കുകൾ പ്രകാരം 139 മണ്ഡലങ്ങളുടെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ രൂപീകരിക്കാൻ 265 സീറ്റിൽ 133 സീറ്റും ഒരു പാർട്ടി നേടിയിരിക്കണം. നേരത്തെ വോട്ടെണ്ണൽ നടക്കുന്നതിനിടെ പാകിസ്ഥാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണാനില്ലെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. പ്രസ്തുത വാർത്തയെ തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെട്ടിരിന്നു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നുവെന്നുള്ള വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് പുതിയ വാർത്തകൾ. നേരത്തെ, തിരഞ്ഞെടുപ്പ് അന്തിമ ഫലം നൽകാൻ എല്ലാ റിട്ടേണിംഗ് ഓഫീസർമാർക്കുംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജ 30 മിനിറ്റ് സമയപരിധി നൽകിയിരുന്നു. ഇത് ചെയ്തില്ലെങ്കിൽ സസ്‌പെൻഷൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ വോട്ടെണ്ണൽ വേളയിൽ പുറത്തുവരുന്ന ഫലങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു വരുന്നതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി പാകി സ്ഥാനിൽ തെരഞ്ഞെടുപ്പിന് ശേഷം അന്നുതന്നെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. അത് ഇത്തവണയും സംഭവിച്ചു. എന്നാൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്ന സാഹചര്യം അകാരണമായി വൈകുകയായിരുന്നു.

അതിനിടെ തിരഞ്ഞെടുപ്പിൽ വിജയിച്ചതായി പാകിസ്ഥാൻ മുസ്ലീം ലീഗ് -നവാസിൻ്റെ (PML-N)) മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ പ്രസ്താവനയ്ക്ക്  പിന്നാലെ ജയിലിൽ കിടക്കുന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ്റെ  വിജയപ്രസംഗം പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി പുറത്തുവിട്ടു. വ്യാഴാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയം തങ്ങളുടെ പാർട്ടിക്കാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഇമ്രാൻ ഖാൻ രംഗത്ത് എത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ യാണ് ഇമ്രാൻഖാൻ്റെ പ്രസംഗം തയ്യാറാക്കിയിരിക്കുന്നത്. 


Read Previous

സേഫ് വേ നൈറ്റ് ” പോസ്റ്റർ പ്രകാശനം ചെയ്തു

Read Next

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പഞ്ചാബിൽ ബിജെപി-അകാലിദൾ സഖ്യം ചർച്ച പരാജയപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »