Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയില്‍ തൊഴില്‍ സുരക്ഷയില്ലെന്ന് ആരോപണം അടിസ്ഥാനരഹിതം; അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്‌ തള്ളി സൗദി അറേബ്യ.


റിയാദ്: സൗദി അറേബ്യയുടെ ദി ലൈന്‍ നഗര നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടെ തൊഴിലാളികളുടെ സുരക്ഷയ്ക്ക് വിലകല്‍പ്പിക്കപ്പെടുന്നില്ലെന്നും തൊഴിലാളികളുടെ മരണ നിരക്ക് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നുമുള്ള വാള്‍സ്ട്രീറ്റ് ജേണല്‍, ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്‌ തള്ളി സൗദി അറേബ്യ

സൗദി തൊഴില്‍ രംഗത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടി ലുണ്ട്. എന്നാല്‍ സൗദിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തൊഴില്‍ സുരക്ഷയുടെ കാര്യത്തില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ പ്രശംസ നേടിയ രാജ്യമാണ് സൗദിയെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി.

100 മൈല്‍ നീളമുള്ള അത്യാധുനിക നഗരമായ ദ ലൈനിന്‍റെ നിർമാണത്തില്‍ മനുഷ്യത്വരഹിതമായ തൊഴില്‍ സമ്പ്രദായങ്ങള്‍, തൊഴിലാളികളുടെ മരണങ്ങള്‍ എന്നിവ നടക്കുന്നതായാണ് ചില മാധ്യമങ്ങളുടെ ആരോപണം. പദ്ധതിക്കായി സമീപത്തെ ആയിരക്കണക്കിന് ഗ്രാമീണരെ നിര്‍ബന്ധമായി കുടിയൊഴിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായി 16 മണിക്കൂര്‍ നീളുന്ന ഷിഫ്റ്റുകളില്‍ തൊഴിലാളികള്‍ ജോലി ചെയ്യേണ്ടിവരുന്നതിനാല്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും തൊഴിലപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും വരെ കാരണമാവുന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ രാജ്യത്തെ മോശം തൊഴില്‍ സാഹചര്യങ്ങള്‍ കാരണം തൊഴിലാളികളുടെ മരണനിരക്ക് വര്‍ദ്ധിക്കുന്നതായി വിവിധ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സൗദി അറേബ്യയിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് ശക്തമായി നിഷേധിച്ചു. നാഷനല്‍ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, സൗദി അറേബ്യയിലെ തൊഴില്‍ സംബന്ധമായ മരണനിരക്ക് 100,000 തൊഴിലാളികള്‍ക്ക് 1.12 ആണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് ആഗോളതലത്തില്‍ തൊഴില്‍ സംബന്ധമായ മരണങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൗദിക്ക് ഇടം നല്‍കി.

ഈ പുരോഗതി ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) അംഗീകരി ച്ചിട്ടുണ്ട്. തൊഴില്‍ സുരക്ഷയിലും ആരോഗ്യത്തിലും സൗദി അറേബ്യ കൈവരിച്ച ശ്രദ്ധേയമായ മുന്നേറ്റങ്ങളെ ഐഎല്‍ഒ അതിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ അഭിനന്ദിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസ്‌ക് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്‍റ്, ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സില്‍ എന്നിവയു ള്‍പ്പെടെയുള്ള മറ്റ് പ്രശസ്തമായ സംഘടനകളും സൗദിയുടെ ഈ നേട്ടത്തെ അംഗീക രിച്ചിട്ടുണ്ട്. സൗദി ചട്ടങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവുമാണ് അടിസ്ഥാന മുന്‍ഗണനകളെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.

സൗദി വിഷന്‍ 2030 ചട്ടക്കൂടിന് കീഴിലുള്ള സംരംഭങ്ങള്‍, പ്രത്യേകിച്ച് തൊഴില്‍ സുരക്ഷയ്ക്കും ആരോഗ്യത്തിനുമുള്ള ദേശീയ സ്ട്രാറ്റജിക് പ്രോഗ്രാം, വികസന പദ്ധതികളില്‍ മനുഷ്യക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നു. 2017ല്‍ ആരംഭിച്ച ഈ പ്രോഗ്രാം ജോലിസ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍, പ്രോട്ടോക്കോളുകള്‍, നിയമനിര്‍മ്മാണം എന്നിവ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നവയാണെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സൗദി തൊഴില്‍ നിയമങ്ങള്‍ പ്രതിരോധ, ചികിത്സാ, ആരോഗ്യ സംരക്ഷണ സേവന ങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കണമെന്ന് തൊഴിലുട മകളോട് ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, ആരോഗ്യപരമായ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനും പ്രസക്തമായ ഐഎല്‍ഒയുടെ ഉടമ്പടികളുമായി യോജിപ്പിച്ച് ജോലി സമയം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേനല്‍ക്കാലത്ത് ചൂടേറിയ സമയങ്ങളില്‍ ഔട്ട്‌ഡോര്‍ ജോലികള്‍ നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തിവരുന്നുണ്ട്. മാധ്യമ റിപ്പോര്‍ട്ടിങ്ങിലെ വിശ്വാസ്യത പ്രാധാന മാണെന്നും വിവരങ്ങള്‍ക്കായി ശരിയായ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും മാധ്യമ സ്ഥാപനങ്ങളോടും പൊതുജനങ്ങളോടും കൗണ്‍സില്‍ അഭ്യർഥിച്ചു.


Read Previous

ഷാഫി പറമ്പിലിന് കിട്ടിയ വോട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടില്ല, ട്രോളി ബാഗ്’ യാദൃച്ഛികമായി കിട്ടിയത്, ഉപേക്ഷിക്കേണ്ടതില്ല; തെരഞ്ഞെടുപ്പു വിഷയം തന്നെയെന്ന് എംവി ഗോവിന്ദന്‍

Read Next

സൗദിയും തുര്‍ക്കിയും കൂടുതല്‍ അടുക്കുന്നു, 10 സഹകരണ കരാറുകളിൽ ഒപ്പുവെച്ചു; തുർക്കിയിലേക്കുള്ള സൗദിയുടെ കയറ്റുമതി 400 കോടി ബില്യൺ ഡോളറായി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »