Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുഎഇ പൊതുമാപ്പ്; മൂന്നാം ദിവസവും വൻ തിരക്ക്; പരമാവധി പേർക്ക് ജോലി നൽകാൻ ശ്രമം


ദുബായ്: യുഎഇയില്‍ ഞായറാഴ്ച ആരംഭിച്ച വിസ പൊതുമാപ്പ് പദ്ധതിയുടെ മൂന്നാം ദിനമായ ചൊവാഴ്ചയും പൊതുമാപ്പ് അപേക്ഷാ കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത് വൻ തിരക്ക്. വരും ദിവസങ്ങളിൽ തങ്ങളുടെ താമസം നിയമവിധേയമാക്കാൻ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു.

ആദ്യ ദിനമായ ഞായറാഴ്ച പൊതു അവധി ദിനമായിരുന്നിട്ടും ആയിരത്തിലധികം ആളുകള്‍ ദുബായില്‍ മാത്രം തങ്ങളുടെ റസിഡന്‍സി സ്റ്റാറ്റസ് നിയമവിധേയമാക്കിയ തായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ദുബായ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. റസിഡൻസ് വിസയും വിസിറ്റ് വിസയും ലംഘിച്ച് താമസിക്കുന്ന വരും രേഖകളില്ലാതെ കഴിയുന്ന കുട്ടികളുടെ കേസുകളും ഇവയിലുണ്ടായിരുന്നു.

”അതൊരു വാരാന്ത്യമായിരുന്നു. എന്നിട്ടും ഞങ്ങള്‍ ഇന്നലെ രാവിലെ 7 മണിക്ക് ആരംഭിച്ചു, രാത്രി 8 മണി വരെ ആളുകള്‍ ഇവിടെ ഉണ്ടായിരുന്നു, രാത്രി 9 മണിയോടെ യാണ് ഞങ്ങള്‍ നടപടികൾ പൂര്‍ത്തിയാക്കിയത്, ” – അദ്ദേഹം അല്‍ അവീര്‍ സെന്ററില്‍ നിന്ന് പറഞ്ഞു.

ഇതൊരു കൂടാരമല്ല, ജനങ്ങളുടെ പ്രതീക്ഷയുടെ കേന്ദ്രമാണ്. അവര്‍ അനധികൃത താമസക്കാരായിരിക്കാം, പക്ഷേ അവരും മനുഷ്യരാണ്. യുഎഇ സഹിഷ്ണുതയുടെയും സന്തോഷത്തിന്റെയും രാജ്യമായതിനാല്‍, ജീവിതം വീണ്ടും ആരംഭിക്കാനും കുടുംബത്തെ പിന്തുണയ്ക്കാനും അവരെ സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മുഖത്ത് ഒരു പുഞ്ചിരിയോടെ അവര്‍ തിരികെ പോകുന്നത് കാണുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

പൊതുമാപ്പ് കേന്ദ്രങ്ങളിലെ മികച്ച അനുഭവങ്ങൾ മറ്റുള്ളവരിലേക്ക് എത്തുന്നതോടെ അപേക്ഷാ കേന്ദ്രങ്ങളിലെ എണ്ണം വലിയ തോതിൽ വർധിക്കുമെന്നാണ് കരുതുന്ന തെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ എത്തിയവർ മറ്റുള്ളവരോട് ഈ നല്ല സേവനത്തെ ക്കുറിച്ച് സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇവിടെയെത്തിയവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ നിരവധി പേര്‍ കാത്തിരുന്നു. ഇത് അറിയുന്നതോടെ കൂടുതല്‍ ആളുകള്‍ വന്നു തുടങ്ങും. അവസാന നിമിഷം വരെ കാത്തിരിക്കുന്നതിനു പകരം ഈ അവസരം എത്രയും വേഗം പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു – അദ്ദേഹം പറഞ്ഞു.

തങ്ങളുടെ റസിഡന്‍സി സ്റ്റാറ്റസ് നിയമവിധേയമാക്കിയവര്‍ക്ക് ജോലി ലഭിക്കുന്നതിന് സഹായിക്കാന്‍ കമ്പനികളോടും നയതന്ത്ര ദൗത്യങ്ങളോടും ജിഡിആര്‍എഫ്എ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്‍ അവീര്‍ സെന്ററില്‍ 15 ഓളം കമ്പനികള്‍ക്ക് ഓണ്‍-ദി-സ്‌പോട്ട് ഇന്റര്‍വ്യൂകളും റിക്രൂട്ട്മെന്റുമായി രംഗത്തുണ്ട്. പ്രൊഫഷണലുകളെയും ബ്ലൂ കോളര്‍ തൊഴിലാളികളെയും നിയമിക്കുന്ന വലിയ കമ്പനികളാണ് അവ. ദുബായില്‍ അനുഭവപരിചയമുള്ളവരെ നിയമിക്കുന്നതാണ് അവര്‍ക്ക് നല്ലത്, ”അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുബായിക്ക് പുറത്ത് മറ്റ് എമിറേറ്റുകള്‍ നല്‍കിയ കാലാവധി കഴിഞ്ഞ റസിഡന്‍സി പെര്‍മിറ്റുകളുടെ ഉടമകളിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തി യുഎഇ വിടാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ റസിഡന്‍സി പെര്‍മിറ്റ് നല്‍കിയ എമിറേറ്റുമായി ബന്ധപ്പെടണമെന്ന് ജിഡിആര്‍എഫ്എ വ്യക്തമാക്കി. എന്നാൽ, അവര്‍ യുഎഇയില്‍ തുടരാനും ദുബായില്‍ ജോലി നേടാനും ആഗ്രഹിക്കുന്നുവെങ്കില്‍, അവരുടെ ഫയൽ മറ്റ് എമിറേറ്റുകളിലാണെങ്കിലും, ദുബായ് റസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ട് അവരുടെ പദവിയില്‍ മാറ്റം വരുത്തണമെന്നും ജിഡിആര്‍എഫ്എ വെക്തമാക്കി


Read Previous

പ്രവാസികൾക്ക് സൗദി ജവാസാത്ത് നിർദേശം; കുട്ടികളുടെ വിരലടയാളം രേഖപ്പെടുത്തൽ ആറു വയസ്സ് തികഞ്ഞാൽ നിർബന്ധം

Read Next

ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കെതിരേ കര്‍ശന നടപടിയുമായി കുവൈറ്റ്; അക്കൗണ്ടുകള്‍ മരവിപ്പിക്കും, ഡിസംബര്‍ അവസാനം വരെ സമയം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »