Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൗനം വെടിഞ്ഞ് അമ്മ: ഞങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പം, സിനിമ മേഖലയെ മൊത്തം ആക്ഷേപിക്കരുത്, പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല’


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ പ്രതികരണവുമായി അമ്മ. റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നതായി താരസംഘടനയായ അമ്മ വ്യക്തമാക്കി. ഹേമ കമ്മിറ്റി നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നും അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. കൊച്ചിയിൽ നടന്ന വാര്‍ത്ത സമ്മേളനത്തില്‍, ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മ, ഷോ റിഹേഴ്‌സല്‍ തിരക്കിലായതിനാലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം വൈകിയതെന്നും പ്രതികരിക്കാതെ ഒളിച്ചോടിയതല്ലന്നും സിദ്ധീഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അമ്മയെ ആകെ ആക്ഷേപിക്കുന്നത് ശരിയല്ല. റിപ്പോർട്ട് അമ്മയെ പ്രതിസ്ഥാനത്ത് നിർത്തിയിട്ടില്ലന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഒപ്പമാണ് അമ്മയെന്നും സിദ്ധിഖ് വ്യക്തമാക്കി. ‘മാധ്യമങ്ങൾ ഞങ്ങളെ പ്രതിസ്ഥാനത്ത് നിർത്തുന്നത് ഖേദകരമാണ്. അമ്മ കുറ്റക്കാരെ സംരക്ഷി ക്കില്ല. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. സിനിമയിൽ ഉള്ളവർ എല്ലാവരും മോഷക്കാരാണെന്ന വ്യഖ്യാനം ഉണ്ടാകരുത്. ഒരു തൊഴിൽ മേഖലയെ ആകെ മോശമായി ചിത്രീകരിക്കുന്നത് നല്ലതല്ല.

‘സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിവില്ല. പവർ ഗ്രൂപ്പ് ആരാണെന്ന് തങ്ങൾ ക്കറിയില്ല. ഒരു സിനിമയിൽ ആര് അഭിനയിക്കണം എന്ന്, എങ്ങനെ ഒരു ഗ്രൂപ്പ് തീരുമാനിക്കും? ഒരു മാഫിയയോ ഗ്രൂപ്പോ വിചാരിക്കുന്നത് പോലെ സിനിമയെ നിയന്ത്രിക്കാൻ കഴിയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തെറ്റുപറ്റി എന്ന അഭിപ്രായം അമ്മയ്‌ക്കില്ല. പുകമറ സൃഷ്‌ടിച്ച് കുറ്റവാളികള്‍ അല്ലാത്തവരെ സംശയത്തിൻ്റെ നിഴലിൽ നിർത്തരുത്.’ -അമ്മ ജനറൽ സെക്രട്ടറി പ്രതികരിച്ചു.

തന്‍റെ ജീവിതത്തില്‍ അത്തരമൊരു പവര്‍ ഗ്രൂപ്പിനെ പറ്റി അറിയില്ലെന്നും അദ്ദേഹം അറിയിച്ചു. രണ്ട് വര്‍ഷം മുമ്പ് രണ്ട് സംഘടനയിലെ അംഗങ്ങളെ ചേര്‍ത്തൊരു ഹൈ പവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവര്‍ ഗ്രൂപ്പും മാഫിയയും സിനിമ മേഖലയില്‍ ഇല്ലെന്ന് സിദ്ദിഖ് വ്യക്തമാക്കി.

‘താരങ്ങളിൽ നിന്ന് അമ്മയ്ക്ക് ലൈംഗിക അതിക്രമ പരാതിയല്ല ലഭിച്ചത്. പ്രതിഫലം കൃത്യമായി കിട്ടാത്തതു സംബന്ധിച്ചുള്ള പരാതികളാണ് വന്നത്. അത്തരം പരാതികൾ പരിഹരിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അമ്മയിൽ യാതൊരു ഭിന്നതയും ഇല്ല. പരാതി പറഞ്ഞതിൻ്റെ പേരിൽ ആർക്കും അവസരം നിഷേധിക്കപ്പെട്ടി ട്ടില്ല. അംഗങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ഏതറ്റം വരെയും പോകും.’ -സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

കാസ്‌റ്റിംഗ് കൗച്ചിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചാൽ നടപടി എടുക്കുമായി രുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാറ്റം കൊണ്ടു വരേണ്ടത് അമ്മയല്ല, സർക്കാരാണെന്നും സിദ്ധിഖ് പറഞ്ഞു.


Read Previous

അസംബ്ലിക്കായി വിദ്യാര്‍ഥികള്‍ തടിച്ചുകൂടിയ ബാല്‍ക്കണി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്, അപകടം ഉത്തര്‍പ്രദേശില്‍

Read Next

അനിവാര്യമായ വിശദീകരണം’, പേര് പരാമര്‍ശിക്കാതെയുള്ള ഡബ്ല്യൂസിസിയുടെ സൈബര്‍ ആക്രമണത്തെ കുറിച്ചുള്ള പോസ്‌റ്റുമായി മഞ്ജു വാര്യര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »