Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇലക്‌ടറല്‍ ബോണ്ട് നമ്പറുകളെവിടെ ?, വൈകാതെ പുറത്തുവിടണം ; എസ്‌ബിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം ,സംഭാവനാവിവാദം സർക്കാരിനെതിരെ ആയുധമാക്കി കോൺഗ്രസ്, ബിജെപിക്ക് 2019 മുതൽ 2024 വരെസംഭാവനയായി കിട്ടിയത് 6060 കോടി രൂപ, 47.5% ഇലക്ടറൽ ബോണ്ടുകളും സ്വന്തമാക്കിയത് ബിജെപി


ന്യൂഡല്‍ഹി : ഇലക്‌ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയ്ക്ക് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇലക്‌ടറല്‍ ബോണ്ടിന്‍റെ നമ്പരുകള്‍ വെളിപ്പെടു ത്താത്തതെന്തെന്ന് കോടതി ചോദിച്ചു. ഇത് നിര്‍ബന്ധമായും പുറത്തുവിടണമെന്നും കോടതി നിര്‍ദേശിച്ചു .

ഓരോ ഇലക്‌ടറല്‍ ബോണ്ടിന്‍റെയും നമ്പറുകള്‍ എന്തുകൊണ്ട് വെളിപ്പെടുത്തിയില്ലെന്ന് ചോദിച്ച സുപ്രീംകോടതി ഇക്കാര്യം തിങ്കളാഴ്‌ച (18-03-2024) വ്യക്തമാക്കണം എന്നാവ ശ്യപ്പെട്ട് എസ്ബിഐക്ക് നോട്ടിസ് അയയ്‌ക്കുകയും ചെയ്‌തു. കോടതിയില്‍ സമര്‍പ്പി ക്കപ്പെട്ടിട്ടുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൊടുക്കാന്‍ റജിസ്‌ട്രിക്ക് നിര്‍ദേശവും നല്‍കി.

ഇലക്‌ടറൽ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാൻ എസ്ബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. വിശദാംശങ്ങൾ സമർപ്പിക്കാൻ മാർച്ച് ആറ് വരെയാണ് കോടതി സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഓരോ ഇലക്‌ടറൽ ബോണ്ടിനും പ്രത്യേകമായുള്ള യുണീക് ആല്‍ഫ ന്യൂമറിക് നമ്പറുകള്‍ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നില്ല.

ഇത് പുറത്തുവന്നാല്‍ ഈ നമ്പറുകളിലുള്ള ബോണ്ടുകള്‍ ഏത് രാഷ്ട്രീയപാര്‍ട്ടി മാറിയെടുത്തുവെന്ന് കണ്ടെത്താനാകും. ഈ നമ്പറുകള്‍ വെളിപ്പെടുത്താത്തതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. എന്തുകൊണ്ടാണ് നമ്പറുകള്‍ നല്‍കാത്തതെന്ന് എസ്ബിഐയോട് ചോദിച്ച സുപ്രീംകോടതി, അഭിഭാഷകന്‍ എവിടെയെന്നും ആരാഞ്ഞു.

ബാങ്ക്, കേസില്‍ കക്ഷിയല്ലെന്നും നോട്ടിസയച്ചാല്‍ അവര്‍ ഹാജരാകുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. എന്നാല്‍ കേസ് പരിഗണിക്കു മ്പോള്‍ എസ്ബിഐയുടെ അഭിഭാഷകന്‍ ഇവിടെ വേണമായിരുന്നുവെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു

ഇലക്‌ടറൽ ബോണ്ടിന്‍റെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താൻ ബാങ്കിനോട് ആവശ്യപ്പെട്ട മാർച്ച് 11ലെ സുപ്രീംകോടതി ഉത്തരവ് എസ്ബിഐ പൂർണമായി പാലിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് പറഞ്ഞു.

നേരത്തെ സീല്‍ ചെയ്‌ത കവറില്‍ സമര്‍പ്പിച്ച ഇലക്‌ടറല്‍ ബോണ്ട് വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയ ശേഷം തെരഞ്ഞെടുപ്പ് കമ്മിഷന് തിരികെ നല്‍കാന്‍ റജിസ്ട്രിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഈ വിവരങ്ങള്‍ കമ്മിഷന്‍ പൂര്‍ണമായും മറ്റന്നാള്‍ പ്രസിദ്ധപ്പെടുത്തണം. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തു വന്ന ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്.

സംഭാവനാവിവാദം സർക്കാരിനെതിരെ ആയുധമാക്കി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികൾ രംഗത്തുവന്നിട്ടുണ്ട്. 47.5% ഇലക്ടറൽ ബോണ്ടുകളും സ്വന്ത മാക്കിയത് ബിജെപിയാണ്. 6060 കോടി രൂപയാണ് ബിജെപിക്ക് 2019 മുതൽ 2024 വരെ ഇതുവഴി സംഭാവനയായി കിട്ടിയത്. രാഷ്ട്രീയ പാർട്ടികൾക്ക് കോർപറേറ്റു കളിൽനിന്ന് ഉൾപ്പടെ സംഭാവന സ്വീകരിക്കാൻ കഴിയുന്ന കേന്ദ്രസർക്കാരിന്‍റെ ഇലക്‌ടറൽ ബോണ്ട് പദ്ധതി ഫെബ്രുവരി 15ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഭരണഘടനാവിരുദ്ധമെന്ന് മുദ്രകുത്തിയായിരുന്നു കോടതി നടപടി.


Read Previous

മദ്യനയ അഴിമതി കേസ് : ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റില്‍; ജൂബിലി ഹില്‍സില്‍ നാടകീയ രംഗങ്ങള്‍

Read Next

ഡ്രൈവിംഗ് പരിഷ്കരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി; നിര്‍ദേശം ലഭിച്ചില്ലെന്ന് ഗതാഗത വകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »