Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വേള്‍ഡ് എക്‌സ്‌പോ 2030, സൗദി ആതിഥേയത്വം വഹിക്കും; ആഗോള ബിസിനസ് ലോകം റിയാദിലേക്കൊഴുകും, പിന്തുണച്ച രാജ്യങ്ങള്‍ക്കും മത്സരിച്ച രാജ്യങ്ങള്‍ക്കും നന്ദി പറഞ്ഞ് മുഹമ്മദ് ബിന്‍ സല്‍മാന്‍


റിയാദ്: വേള്‍ഡ് എക്‌സ്‌പോ 2030 പോരാട്ടത്തില്‍ സൗദി അറേബ്യക്ക് വിജയം. മത്സര രംഗത്തുണ്ടായിരുന്ന ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതിയാണ് സൗദി അറേബ്യ 2030 ലെ വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയെടുത്തത്. ദശലക്ഷക്കണക്കിന് സന്ദര്‍ശകരെയും ശതകോടികളുടെ ഡോളര്‍ നിക്ഷേപത്തെയും ആകര്‍ഷിക്കുന്ന 2030 ലോക മേളക്ക് റിയാദ് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.

എക്‌സ്‌പോ 2030 ആതിഥേയത്വത്തിനു വേണ്ടിയുള്ള മത്സരത്തില്‍ സൗദി അറേബ്യക്ക് അനുകൂലമായി വോട്ടു ചെയ്ത രാജ്യങ്ങള്‍ക്കും സൗദി അറേബ്യയുമായി മത്സരിച്ച രാജ്യങ്ങള്‍ക്കും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നന്ദി പറഞ്ഞു.

ലോകത്ത് സൗദി അറേബ്യ വഹിക്കുന്ന നിര്‍ണായകമായ മുന്‍നിര പങ്കും സൗദി അറേബ്യയിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസവുമാണ് എക്‌സ്‌പോ 2030 ആതിഥേയത്വത്തിനു വേണ്ടിയുള്ള മത്സരത്തിലെ രാജ്യത്തിന്റെ വിജയം സൂചിപ്പി ക്കുന്നത്. എക്‌സ്‌പോ 2030 ലൂടെ ലോകത്തെ ആശ്ലേഷിക്കാന്‍ റിയാദ് സുസജ്ജമാണെന്നും കിരീടാവകാശി പറഞ്ഞു.

ഇന്നലെ വൈകീട്ട് പാരീസില്‍ നടന്ന ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസി ഷന്‍സ് 173-ാമത് ജനറല്‍ അസംബ്ലി യോഗത്തില്‍ നടന്ന രഹസ്യ വോട്ടെടുപ്പിലാണ് എക്‌സ്‌പോ 2030 ന് ആതിഥേയത്വം വഹിക്കാനുള്ള ചുമതല സൗദി അറേബ്യക്ക് ലഭിച്ചത്. ഇറ്റലിയിലെ റോമിനെയും ദക്ഷിണ കൊറിയയിലെ ബുസാന്‍ നഗരത്തെയും പിന്തള്ളിയാണ് വേള്‍ഡ് എക്‌സ്‌പോ 2030 സംഘാടന ചുമതല സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിന് ലഭിച്ചത്.

119 രാജ്യങ്ങളാണ് സൗദിയെ പിന്തുണച്ചത്. മൂന്നു രാജ്യങ്ങളും ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷനിലെ 182 അംഗരാജ്യങ്ങളില്‍ നിന്ന് വോട്ട് നേടുന്നതിന് ഏതാനും മാസങ്ങളായി കഠിനപ്രയത്‌നത്തിലായിരുന്നു. ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കന്‍ നഗരമായ ബുസാന്‍, ഇറ്റലിയിലെ റോം എന്നിവയ്‌ക്കെതിരെയാണ് സൗദി അറേബ്യയിലെ റിയാദ് മത്സരിച്ചത്.

മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വലിയ ഊന്നല്‍ നല്‍കിയാണ് റോം മത്സരിച്ചത്. 1950-53 ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനാണ് 2030 ലോക മേള ബുസാനില്‍ നടത്തണമെന്ന ആവശ്യം ഉന്നയിക്കു ന്നതെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക് യോള്‍ പറഞ്ഞത്..

ജനറല്‍ അസംബ്ലി മീറ്റിംഗ് നടക്കുന്നതിന് മുന്നോടിയായി സൗദി അറേബ്യ ഇന്‍ഫര്‍ മേഷന്‍ മന്ത്രാലയം പാരീസില്‍ മീഡിയ ഓയാസിസ് എന്ന പേരില്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച തുടങ്ങി ഇന്ന് (ചൊവ്വ) ആണ് എക്‌സിബിഷന്‍ സമാപിച്ചത്. സെപ്തംബര്‍ 9, 10 തിയ്യതികളില്‍ ഇന്ത്യയില്‍ ജി 20 ഉച്ചകോടിയോടനുബന്ധിച്ച് മീഡിയ ഓയാസിസ് സംഘടിപ്പിച്ച ശേഷമായിരുന്നു പാരീസില്‍ പോയത്.

റിയാദിലെ വനവത്കരണം, കിംഗ് സല്‍മാന്‍ പാര്‍ക്ക്, റിയാദ് ആര്‍ട്ട്, കിംഗ് സല്‍മാന്‍ വിമാനത്താവളം അടക്കമുള്ള പ്രധാന ദേശീയ പദ്ധതികളും സംരംഭങ്ങളും പ്രദര്‍ശി പ്പിച്ച് രാജ്യാന്തര മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ രാജ്യം കൈവരിച്ചുവരുന്ന പരിവര്‍ത്തനം ഉയര്‍ത്തിക്കാട്ടുകയായിരുന്നു മീഡിയ ഓയാസിസ്. അതോടൊപ്പം ജനറല്‍ അസംബ്ലി യോഗത്തിനെത്തുന്ന പ്രാദേശിക, അന്തര്‍ദേശീയ മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ആധുനികവും നൂതനവുമായ മാധ്യമ സേവനങ്ങള്‍ നല്‍കാനും മീഡിയ ഓയാസീസ് വേദിയായി. ഇങ്ങനെ സാധ്യമായ എല്ലാ അന്താരാഷ്ട്ര വേദികളിലും എക്‌സ്‌പോ 2030 സംഘടിപ്പിക്കാനുള്ള റിയാദിന്റെ അര്‍ഹത കാണിച്ചുകൊടുക്കുകയായിരുന്നു സൗദി.

ഇതിന്റെ ഭാഗമായി വിവിധ ലോക രാജ്യങ്ങളുടെ സാമ്പത്തിക മുന്നേറ്റത്തിന് വിവിധ പാക്കേജുകള്‍ സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. പവലിയന്‍ നിര്‍മാണം, പരിപാലനം, സാങ്കേതിക പിന്തുണ, യാത്രകള്‍, ഇവന്റുകള്‍ എന്നിവക്കായി 100 ഓളം രാജ്യങ്ങളെ സഹായിക്കുന്നതിന് 343 മില്യന്‍ ഡോളറിന്റെ സഹായം സൗദി വകയിരുത്തുകയും ചെയ്തു. കരീബിയന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ യൂണിയന്‍, 21 രാജ്യങ്ങള്‍ അംഗമായ കോമണ്‍ മാര്‍ക്കറ്റ് ഫോര്‍ ഈസ്‌റ്റേണ്‍ ആന്റ് സതേണ്‍ ആഫ്രിക്ക, ഏഷ്യയിലെയും യൂറോപ്പിലെയും വിവിധ രാജ്യങ്ങള്‍, അറബ്, മുസ്ലിം രാജ്യങ്ങള്‍ എന്നിവയുടെ പിന്തുണ സൗദി ആദ്യമേ ഉറപ്പുവരുത്തിയിരുന്നു.

2020 ല്‍ ദുബായിലാണ് എക്‌സ്‌പോ നടന്നത്. 2025ല്‍ ജപ്പാനിലെ ഒസാക്കയിലാണ് നടക്കുക. 2027ലെ ഏഷ്യന്‍ കപ്പ്, 2029 ലെ ഏഷ്യന്‍ വിന്റര്‍ ഗെയിംസ്, 2034 ലെ ഏഷ്യന്‍ ഗെയിംസ് എന്നിവയും സൗദിയിലേക്ക് വരാനിരിക്കുകയാണ്. 2034 ലെ വേള്‍ഡ് കപ്പ് എന്നിവയും സൗദിയിലാണ് നടക്കാനിരിക്കുന്നത്.

ആഗോള വ്യാപാരമേളയായ വേള്‍ഡ് എക്‌സ്‌പോയുടെ ആതിഥ്യം റിയാദിലേക്കെ ത്തുന്നത് വന്‍ ഭൂരിപക്ഷത്തോടെ. മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് അംഗരാജ്യങ്ങളില്‍ നിന്ന് റിയാദിന് ലഭിച്ചത്. മത്സരരംഗത്തുണ്ടായിരുന്ന ദക്ഷിണ കൊറിയക്ക് 29 ഉം റോമിന് 17 ഉം വോട്ട് മാത്രം ലഭിച്ചപ്പോള്‍ സൗദിക്ക് 119 വോട്ട് കിട്ടി.

പാരീസ് ആസ്ഥാനമായ ബ്യൂറോ ഓഫ് ഇന്റര്‍നാഷനല്‍ ദെസ് എക്‌സ്‌പോസിഷന്‍സ് എന്ന രാജ്യാന്തര സംഘടനയാണ് മേളയുടെ സംഘാടകര്‍. വേള്‍ഡ് എക്‌സ്‌പോ റിയാദിലെത്തുന്നതോടെ വന്‍ സാമ്പത്തിക കുതിപ്പാണ് സൗദിയെ കാത്തിരിക്കുന്നത്. സൗദിയുടെ ടൂറിസം രംഗത്തിന് കുതിച്ചുചാട്ടമുണ്ടാകും. ആയിരക്കണക്കിന് ബില്യന്‍ റിയാലിന്റെ ബിസിനസും നിക്ഷേപവും നടക്കും. ആഗോള ബിസിനസ് ലോകം ഒന്നാകെ റിയാദിലേക്കൊഴുകും.

അഞ്ചുവര്‍ഷം കൂടുമ്പോഴാണ് മേള നടക്കുക. വേള്‍ഡ് എക്‌സ്‌പോ റിയാദിലെത്തി ക്കാന്‍ കഠിന പരിശ്രമമാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയത്. 1851 ല്‍ ലണ്ടനില്‍ നടന്ന ഗ്രേറ്റ് എക്‌സിബിഷന്‍ വരെ നീളുന്നതാണ് എക്‌സ്‌പോയുടെ ചരിത്രം.


Read Previous

കേന്ദ്രത്തില്‍ മോദിയെ തോല്‍പ്പിക്കാന്‍ ആദ്യം കെസിആറിനെ’: രാഹുല്‍ ഗാന്ധി തെലങ്കാനയില്‍

Read Next

പുതിയ സാമ്പത്തിക ഇടനാഴി ഇന്ത്യക്കും മിഡിൽ ഈസ്റ്റിനും യൂറോപ്പിനുമിയിൽ വാണിജ്യ വിനിമയം വർധിപ്പിക്കും, ധാരണാപത്രത്തിന് സൗദി മന്ത്രിസഭാ അംഗീകാരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »