Kerala Archives - https://malayalamithram.in/category/latest-news/kerala/ malayalamithram Tue, 10 Jun 2025 08:46:51 +0000 en-US hourly 1 https://wordpress.org/?v=6.7 https://i0.wp.com/malayalamithram.in/wp-content/uploads/2025/05/cropped-84.png?fit=32%2C32&ssl=1 Kerala Archives - https://malayalamithram.in/category/latest-news/kerala/ 32 32 214713225 ദിയ കൃഷ്ണയുടെ പരാതിയില്‍ ട്വിസ്റ്റ്: പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയതിന് തെളിവ്; ജീവനകാരികള്‍ പിടിക്കപ്പെടും https://malayalamithram.in/twist-in-diya-krishnas-complaint-evidence-that-the-money-was-transferred-to-her-own-accounts-the-employees-will-be-caught/ https://malayalamithram.in/twist-in-diya-krishnas-complaint-evidence-that-the-money-was-transferred-to-her-own-accounts-the-employees-will-be-caught/#respond Tue, 10 Jun 2025 08:46:40 +0000 https://malayalamithram.in/?p=144835      നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണക്കും എതിരായ കേസില്‍ നിർണ്ണായക തെളിവുകള്‍ പുറത്ത്. ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാർ നല്‍കിയ കേസുകള്‍ തട്ടിപ്പിനെതിരായി പരാതി നല്‍കിയപ്പോള്‍ ഉയർത്തിയ കൗണ്ടർ കേസായി മാത്രം പരിഗണിക്കാനുള്ള നീക്കത്തിലാണ് പൊലീസ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് പെണ്‍കുട്ടികള്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയയുടെ പരാതി. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാർ തങ്ങളെ തട്ടിക്കൊണ്ടു പോയി, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി...

The post ദിയ കൃഷ്ണയുടെ പരാതിയില്‍ ട്വിസ്റ്റ്: പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയതിന് തെളിവ്; ജീവനകാരികള്‍ പിടിക്കപ്പെടും appeared first on .

]]>

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണക്കും എതിരായ കേസില്‍ നിർണ്ണായക തെളിവുകള്‍ പുറത്ത്. ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാർ നല്‍കിയ കേസുകള്‍ തട്ടിപ്പിനെതിരായി പരാതി നല്‍കിയപ്പോള്‍ ഉയർത്തിയ കൗണ്ടർ കേസായി മാത്രം പരിഗണിക്കാനുള്ള നീക്കത്തിലാണ് പൊലീസ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.

‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് പെണ്‍കുട്ടികള്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയയുടെ പരാതി. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാർ തങ്ങളെ തട്ടിക്കൊണ്ടു പോയി, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി എന്ന് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പരാതി ആരോപണ വിധേയരായ പെണ്‍കുട്ടികളും നല്‍കിയത്. രണ്ട് പരാതി കളിലും വിശദമായ അന്വേഷണം നടത്തിയപ്പോള്‍ കൂടുതല്‍ തെളിവുകളിലേക്ക് പൊലീസ് എത്തുക യായിരുന്നു.

മുന്‍ ജീവനക്കാർ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിൽ നിന്നും പണം മാറ്റിയതിന് പൊലീസിന് വ്യക്ത മായ തെളിവ് ലഭിച്ചുവെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ജീവനക്കാരുടെ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌ പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാർക്ക് എതിരാണ്.

ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എവിടെ നിന്നെല്ലാം പണം എത്തി, അവർ എങ്ങനെയൊക്കെ പണം ചിലവഴിച്ചു എന്ന് തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പണം പോയ അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. എ ടി എം വഴി പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്നായിരുന്നു ജീവനക്കാരുടെ അവകാശ വാദം. എന്നാല്‍ എ ടി എം വഴി ഈ പറയുന്നത് പോലെയുള്ള വലിയ തുകകള്‍ പിന്‍വലിച്ചതായി കാണാനാകുന്നില്ലെന്നും അന്വേഷണ ത്തിലെ വഴിത്തിരിവായി.

അതേസമയം, തെളിവുകള്‍ പുറത്ത് വന്നതോടെ തങ്ങള്‍ക്കെതിരായ പരാതി പൊളിഞ്ഞതായി കൃഷ്ണകു മാറും ദിയയും വ്യക്തമാക്കി. തങ്ങളുടെ പണം അവർ എടുത്തു എന്നുള്ളത് ഞങ്ങള്‍ ആദ്യം മുതല്‍ തന്നെ പറയുന്ന കാര്യമാണ്. അത് സംബന്ധിച്ച തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അവരുടെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച കാര്യം പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കു ന്നത്. അതുംകൂടെ പുറത്ത് വരുന്നതോടെ കൂടുതല്‍ ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു.

പ്രാഥമികമായി 69 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് മനസ്സിലാക്കുന്നത്. അത് സംബന്ധിച്ചുള്ള അന്വേഷണം ഞങ്ങളും നടത്തുകയാണ്. സ്റ്റോക്ക് വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ വലിയ തുകയ്ക്ക് വലിയ അളവില്‍ സാധനം വാങ്ങിച്ചുകൊണ്ടിരുന്ന പ്രീമിയം ഇടപാടുകാരുണ്ട്. ഇവരില്‍ പലരേയും ഈ ജീവനക്കാർ നേരിട്ട് ബന്ധപ്പെട്ട് ഓഫറുകള്‍ വാഗ്ധാനം ചെയ്ത് അവർക്ക് സാധനം അയച്ചു കൊടുത്ത് പണം തട്ടിയതായി കാണുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം അറിയണമെങ്കില്‍ അവരുടെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൂർണ്ണമായി അറിയേണ്ടതുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.

ഇതിനിടയില്‍ തന്നെയാണ് കൃഷ്ണകുമാർ പ്രതിയായ തട്ടികൊണ്ടുപോകൽ കേസിലെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുന്നത്. കവടിയാറിലെ ഫ്ലാറ്റിൽ നിന്നും പരാതിക്കാരികൾ കൃഷ്ണകു മാറിന്റെ വാഹനത്തിൽ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് ജീവനക്കാരികളാണ് ഇവിടെ നിന്ന് വാഹനത്തിൽ കയറുന്നത്. എന്നാല്‍ പരാതിയില്‍ പറയുന്നത് പോലെ തട്ടിക്കൊണ്ടു പോകലിന്റേതായ യാതൊരു തരത്തിലുള്ള ബല പ്രയോഗങ്ങളും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കില്ല.


The post ദിയ കൃഷ്ണയുടെ പരാതിയില്‍ ട്വിസ്റ്റ്: പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയതിന് തെളിവ്; ജീവനകാരികള്‍ പിടിക്കപ്പെടും appeared first on .

]]>
https://malayalamithram.in/twist-in-diya-krishnas-complaint-evidence-that-the-money-was-transferred-to-her-own-accounts-the-employees-will-be-caught/feed/ 0 144835
അഖില ഭാരത ഹിന്ദു മഹാസഭയുടെ പിന്തുണ സ്വരാജിന്; ‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’ https://malayalamithram.in/swaraj-to-support-the-support-of-the-alalahila-bhartman-the-winning-period-of-ldfs-success/ https://malayalamithram.in/swaraj-to-support-the-support-of-the-alalahila-bhartman-the-winning-period-of-ldfs-success/#respond Tue, 10 Jun 2025 07:48:26 +0000 https://malayalamithram.in/?p=144812       മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഖില ഭാരത ഹിന്ദുമഹാസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് ( M Swaraj ) പിന്തുണ പ്രഖ്യാപിച്ചു. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഖില ഭാരത ഹിന്ദുമഹാസഭ ( Akhila Bharatha Hindu Mahasabha ) സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് ആണ് എല്‍ഡിഎഫിനെ പിന്തുണക്കുന്ന കാര്യം അറിയിച്ചത്. നിലമ്പൂരിലെ എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്പൂരില്‍ പറഞ്ഞു. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ വികസനത്തിന്റെ...

The post അഖില ഭാരത ഹിന്ദു മഹാസഭയുടെ പിന്തുണ സ്വരാജിന്; ‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’ appeared first on .

]]>

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഖില ഭാരത ഹിന്ദുമഹാസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് ( M Swaraj ) പിന്തുണ പ്രഖ്യാപിച്ചു. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഖില ഭാരത ഹിന്ദുമഹാസഭ ( Akhila Bharatha Hindu Mahasabha ) സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് ആണ് എല്‍ഡിഎഫിനെ പിന്തുണക്കുന്ന കാര്യം അറിയിച്ചത്.

നിലമ്പൂരിലെ എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്പൂരില്‍ പറഞ്ഞു. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ വികസനത്തിന്റെ തേരോട്ടം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുമഹാസഭ മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രകാശും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്വരാജിന് പിഡിപി കഴിഞ്ഞദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് വന്‍ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിന് തടയിടാന്‍ എല്‍ഡിഎഫിന് മാത്രമേ കഴിയൂവെന്ന് പിന്തുണ അറിയിച്ചുകൊണ്ട് പിഡിപി വൈസ് ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ വ്യക്തമാക്കിയിരുന്നു.

ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ അറിയിച്ചിരുന്നു. ജമാ അത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണയ്ക്കുന്നതിനെ സിപിഎമ്മും എല്‍ഡിഎഫും രൂക്ഷമായി വിമര്‍ശിച്ചു. ജമാ അത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള വര്‍ഗീയശക്തിയാണ്. ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണ് അവര്‍. എന്നാല്‍ പിഡിപി പീഡിത വിഭാഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.


The post അഖില ഭാരത ഹിന്ദു മഹാസഭയുടെ പിന്തുണ സ്വരാജിന്; ‘എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യം’ appeared first on .

]]>
https://malayalamithram.in/swaraj-to-support-the-support-of-the-alalahila-bhartman-the-winning-period-of-ldfs-success/feed/ 0 144812
ഒരുകൂട്ടം സ്ത്രീകള്‍ വീട്ടില്‍ ഉള്ള പുരുഷനെ സംരക്ഷിക്കുന്നു, മറ്റൊരു കൂട്ടര്‍ അന്യപുരുഷനെ ചതിയിലൂടെ തെരുവിലേക്ക് ഇറക്കുന്നു’; ദിയയ്ക്ക് പിന്തുണ https://malayalamithram.in/a-group-of-women-protect-the-man-in-the-house-while-another-group-takes-the-other-man-down-the-street-through-deception-support-for-diya/ https://malayalamithram.in/a-group-of-women-protect-the-man-in-the-house-while-another-group-takes-the-other-man-down-the-street-through-deception-support-for-diya/#respond Mon, 09 Jun 2025 19:50:39 +0000 https://malayalamithram.in/?p=144794       തിരുവനന്തപുരം: സ്ഥാപനത്തിലെ ജീവനക്കാര്‍ മകള്‍ ദിയ കൃഷ്ണയോട് സാമ്പത്തിക തട്ടിപ്പ് നടത്തി യെന്ന് ആരോപിച്ച് നടന്‍ കൃഷ്ണ കുമാര്‍  നല്‍കിയ പരാതിയില്‍ നിരവധിപ്പേരാണ് കുടുംബത്തിന് പിന്തുണയുമായി വന്നത്. മകള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ അവളെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന അച്ഛന്‍ എന്ന് കൃഷ്ണ കുമാറിനെ വിശേഷിപ്പിച്ചും കുടുംബത്തിന്റെ ഒത്തൊരുമയെ പിന്തുണച്ചു മാണ് സോഷ്യല്‍മീഡിയയില്‍ കുറിപ്പുകള്‍ നിറയുന്നത്. ഇപ്പോള്‍ ഡോ. ദിവ്യ നാരായണന്റെ കുറിപ്പും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പെണ്‍മക്കള്‍ സംരക്ഷിക്കുന്നത് കൊണ്ടാണ് തനിക്കിത്ര നേരത്തെ ജീവിതത്തില്‍ ഇഷ്ടമുള്ളത് ചെയ്യാനും...

The post ഒരുകൂട്ടം സ്ത്രീകള്‍ വീട്ടില്‍ ഉള്ള പുരുഷനെ സംരക്ഷിക്കുന്നു, മറ്റൊരു കൂട്ടര്‍ അന്യപുരുഷനെ ചതിയിലൂടെ തെരുവിലേക്ക് ഇറക്കുന്നു’; ദിയയ്ക്ക് പിന്തുണ appeared first on .

]]>

തിരുവനന്തപുരം: സ്ഥാപനത്തിലെ ജീവനക്കാര്‍ മകള്‍ ദിയ കൃഷ്ണയോട് സാമ്പത്തിക തട്ടിപ്പ് നടത്തി യെന്ന് ആരോപിച്ച് നടന്‍ കൃഷ്ണ കുമാര്‍  നല്‍കിയ പരാതിയില്‍ നിരവധിപ്പേരാണ് കുടുംബത്തിന് പിന്തുണയുമായി വന്നത്. മകള്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ അവളെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന അച്ഛന്‍ എന്ന് കൃഷ്ണ കുമാറിനെ വിശേഷിപ്പിച്ചും കുടുംബത്തിന്റെ ഒത്തൊരുമയെ പിന്തുണച്ചു മാണ് സോഷ്യല്‍മീഡിയയില്‍ കുറിപ്പുകള്‍ നിറയുന്നത്. ഇപ്പോള്‍ ഡോ. ദിവ്യ നാരായണന്റെ കുറിപ്പും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

പെണ്‍മക്കള്‍ സംരക്ഷിക്കുന്നത് കൊണ്ടാണ് തനിക്കിത്ര നേരത്തെ ജീവിതത്തില്‍ ഇഷ്ടമുള്ളത് ചെയ്യാനും വിശ്രമിക്കാനും കഴിഞ്ഞത് എന്ന് അഭിമാനത്തോടെ നേരിട്ട് പറഞ്ഞിട്ടുള്ള ആളാണ് ഈ കുടുംബത്തിലെ ഒരേ ഒരു ആണ്‍ തരിയായ ഗൃഹനാഥന്‍ കൃഷ്ണ കുമാര്‍ എന്നാണ് ദിവ്യ നാരായണന്‍ കുറിച്ചത്. ‘ആ സ്വാതന്ത്ര്യവും സ്‌നേഹവും അനുഭവിച്ചു വളര്‍ന്ന മക്കളും ഭാര്യയും നമുക്ക് കാണിച്ചു തരുന്ന ഏറ്റവും വലിയ മാതൃകയാണ് ഒരു പ്രശ്‌നത്തില്‍ പെട്ടപ്പോള്‍ അവര് കാണിക്കുന്ന ആ ഒത്തൊരുമ, ഒരാള്‍ മറ്റൊരാളെ വിട്ടു കൊടുക്കാതെ ഒന്നായി ചേര്‍ത്ത് പിടിച്ചു താങ്ങാവുന്ന ബന്ധത്തിന്റെ കേട്ടുറപ്പ്. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം പേറാന്‍ ആങ്ങള ആവണമെന്നില്ല മൂത്ത ഒരു പെങ്ങളായാല്‍ മതി എന്നതാണ് കള്ളി വെളിച്ചത്താക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട് അഹാന തെളിയിച്ചത്..’- ദിവ്യ നാരായണന്‍ കുറിച്ചു.

‘അനിയത്തിമാരെ പോലെ പങ്കെടുപ്പിച്ച ജോലിക്കാരാണ്. ജാതി ആക്ഷേപം എന്ന കള്ള ചീട്ട് എടുത്തു അവര്‍ക്കെതിരെ വീശിയത്…പറ്റിക്കപ്പെട്ടു എന്നറിഞ്ഞിട്ടും ചോദ്യവും പറച്ചിലും കഴിഞ്ഞിട്ടും ഓരോ ന്നിനും video തെളിവുകള്‍ ഉണ്ടായിട്ടും സ്വന്തമായി ഇത്രയും social media coverage ഉള്ള ആ കുടുംബത്തില്‍ ആരും ആ കള്ളികളായ സ്ത്രീകളുടെ മുഖം ഒരിടത്തും വെളിവാക്കിയില്ല .അവരെ സമൂഹ വിചാരണക്ക് വിട്ടു കൊടുത്തില്ല. അതും സ്ത്രീകള്‍ സ്ത്രീകളോട് കാണിച്ച പരിഗണനയാണ്…ആ പരിഗണന അര്‍ഹി ക്കാത്ത കൊണ്ടാവണം അവര്‍ കള്ള കേസും കൊടുത്തു സ്വയം മുഖം വെളിവായി നാണം കെട്ടത്. ഇത് രണ്ട് തരം പെണ്ണുങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്..സ്വന്തം കഴിവ് കൊണ്ടും അധ്വാനം കൊണ്ടും വീട്ടില്‍ ഉള്ള പുരുഷനെ പോലും സംരക്ഷിച്ചു മാതൃകയായ ഒരു കൂട്ടം പെണ്ണുങ്ങളും, കളവും ചതിയും കൊണ്ട് അന്യ വീട്ടിലെ പുരുഷനെ പോലും ചതിയിലൂടെ തെരുവിലേക്ക് ഇറക്കുന്ന മറ്റൊരു കൂട്ടം പെണ്ണു ങ്ങളും…വിജയം സത്യത്തിനു മാത്രം ആയിരിക്കട്ടെ’- ദിവ്യ നാരായണന്‍ കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

പെണ്‍മക്കള്‍ സമ്പാദിച്ചാണ് ഞാന്‍ ഉണ്ണുന്നത്

അവരാണ് എന്റെ കുടുംബം നോക്കുന്നത്

എന്റെ പെണ്‍മക്കള്‍ സംരക്ഷിക്കുന്നത് കൊണ്ടാണ് എനിക്കിത്ര നേരത്തെ ജീവിതത്തില്‍ ഇഷ്ടമുള്ളത് ചെയ്യാനും വിശ്രമിക്കാനും കഴിഞ്ഞത്. എന്ന് അഭിമാനത്തോടെ എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ള ആളാണ് ഈ കുടുംബത്തിലേ ഒരേ ഒരു ആണ്‍ തരിയായ ഗൃഹനാഥന്‍…

ആ സ്വാതന്ത്ര്യവും സ്‌നേഹവും അനുഭവിച്ചു വളര്‍ന്ന മക്കളും ഭാര്യയും നമുക്ക് കാണിച്ചു തരുന്ന ഏറ്റവും വലിയ മാതൃകയാണ് ഒരു പ്രശ്‌നത്തില്‍ പെട്ടപ്പോള്‍ അവര് കാണിക്കുന്ന ആ ഒത്തൊരുമ ഒരാള്‍ മറ്റൊരാളെ വിട്ടു കൊടുക്കാതെ ഒന്നായി ചേര്‍ത്ത് പിടിച്ചു താങ്ങാവുന്ന ബന്ധത്തിന്റെ കേട്ടുറപ്പ്

ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം പേറാന്‍ ആങ്ങള ആവണമെന്നില്ല മൂത്ത ഒരു പെങ്ങളായാല്‍ മതി എന്നതാണ് കള്ളി വെളിച്ചത്താക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ട് അഹാന തെളിയിച്ചത്.. ഗര്‍ഭിണി യായ ഒരു സ്ത്രീ ആഘോഷമാക്കിയ അവളുടെ ചടങ്ങുകളില്‍ ഓരോന്നിലും ഒപ്പം ചേര്‍ത്ത് നിര്‍ത്തി അനിയത്തിമാരെ പോലെ പങ്കെടുപ്പിച്ച ജോലിക്കാരാണ്

ജാതി ആക്ഷേപം എന്ന കള്ള ചീട്ട് എടുത്തു അവര്‍ക്കെതിരെ വീശിയത്…

പറ്റിക്കപ്പെട്ടു എന്നറിഞ്ഞിട്ടും

ചോദ്യവും പറച്ചിലും കഴിഞ്ഞിട്ടും

ഓരോന്നിനും video തെളിവുകള്‍ ഉണ്ടായിട്ടും

സ്വന്തമായി ഇത്രയും social media coverage ഉള്ള ആ കുടുംബത്തില്‍ ആരും ആ കള്ളികളായ സ്ത്രീകളുടെ മുഖം ഒരിടത്തും വെളിവാക്കിയില്ല അവരെ സമൂഹ വിചാരണക്ക് വിട്ടു കൊടുത്തില്ല അതും സ്ത്രീകള്‍ സ്ത്രീകളോട് കാണിച്ച പരിഗണനയാണ്… ആ പരിഗണന അര്‍ഹിക്കാത്ത കൊണ്ടാവണം അവര്‍ കള്ള കേസും കൊടുത്തു സ്വയം മുഖം വെളിവായി നാണം കെട്ടത്..

പുരുഷനെതിരെ ഉള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണ മാണ്ആ വീട്ടിലെ ഏക ആണ്‍ തരി ആയ ആ അച്ഛനെതീരെ ഉള്ള കള്ള കേസ് പെണ്‍കുട്ടികള്‍ നടത്തി വന്ന ബിസിനസില്‍

അവര്‍ക്ക് സംഭവിച്ച cheatingil

അവര് തന്നെ deal ചെയ്ത വിഷയത്തില്‍

കേസ് വന്നത്

നിയമത്തിന്റെ ആ loop hole ഉപയോഗിച്ച് എളുപ്പം ചിലവാകുന്ന പുരുഷ വിദ്വേഷം…

എന്തായാലും ആ കുടുംബത്തോടൊപ്പം ഒത്തൊരുമിച്ചു നിലകൊണ്ട social. Media ഒരു പ്രതീക്ഷയാണ് ????-??

ഇത് രണ്ട് തരം പെണ്ണുങ്ങള്‍ തമ്മില്‍. ഉള്ള. യുദ്ധമാണ്..

സ്വന്തം കഴിവ് കൊണ്ടും അധ്വാനം കൊണ്ടും

വീട്ടില്‍ ഉള്ള പുരുഷനെ പോലും സംരക്ഷിച്ചു മാതൃകയായ. ഒരു കൂട്ടം പെണ്ണുങ്ങളും

കളവും ചതിയും കൊണ്ട് അന്യ വീട്ടിലെ പുരുഷനെ പോലും ചതിയിലൂടെ തെരുവിലേക്ക് ഇറക്കുന്ന മറ്റൊരു കൂട്ടം പെണ്ണുങ്ങളും…

വിജയം സത്യത്തിനു മാത്രം ആയിരിക്കട്ടെ


The post ഒരുകൂട്ടം സ്ത്രീകള്‍ വീട്ടില്‍ ഉള്ള പുരുഷനെ സംരക്ഷിക്കുന്നു, മറ്റൊരു കൂട്ടര്‍ അന്യപുരുഷനെ ചതിയിലൂടെ തെരുവിലേക്ക് ഇറക്കുന്നു’; ദിയയ്ക്ക് പിന്തുണ appeared first on .

]]>
https://malayalamithram.in/a-group-of-women-protect-the-man-in-the-house-while-another-group-takes-the-other-man-down-the-street-through-deception-support-for-diya/feed/ 0 144794
കപ്പലില്‍ അപകടകരമായ വസ്തുക്കള്‍, തീയണയ്ക്കല്‍ പ്രഥമ പരിഗണന; ജീവനക്കാരെ രക്ഷപ്പെടുത്തി https://malayalamithram.in/dangerous-things-in-the-ship-the-festival-employees-rescued/ https://malayalamithram.in/dangerous-things-in-the-ship-the-festival-employees-rescued/#respond Mon, 09 Jun 2025 10:26:21 +0000 https://malayalamithram.in/?p=144748       കൊച്ചി: കേരള തീരത്തിന് അന്താരഷ്ട്ര കപ്പലില്‍ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 എന്ന കപ്പലില്‍ നിന്നുള്ള രക്ഷാ ദൗത്യം പുരോഗമിക്കുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ 5 കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടാത്. പൊട്ടിത്തെറിയില്‍ കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേര്‍ ബോട്ടിലേക്ക് മാറിയതായി കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. രണ്ട്...

The post കപ്പലില്‍ അപകടകരമായ വസ്തുക്കള്‍, തീയണയ്ക്കല്‍ പ്രഥമ പരിഗണന; ജീവനക്കാരെ രക്ഷപ്പെടുത്തി appeared first on .

]]>

കൊച്ചി: കേരള തീരത്തിന് അന്താരഷ്ട്ര കപ്പലില്‍ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 എന്ന കപ്പലില്‍ നിന്നുള്ള രക്ഷാ ദൗത്യം പുരോഗമിക്കുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ 5 കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടാത്.

പൊട്ടിത്തെറിയില്‍ കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേര്‍ ബോട്ടിലേക്ക് മാറിയതായി കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളായ സാഷെ, അര്‍ണ്‍വേഷ് സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത് എന്നിവയ്ക്ക് ഒപ്പം സി 144 വിമാനം രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.

കപ്പലില്‍ അപകടകരമായ വസ്തുക്കളാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തനിയെ തീപിടിക്കുന്നത് ഉള്‍പ്പെടെ നാല് തരത്തിലുള്ള രാസവസ്തുക്കള്‍ കപ്പലിലുണ്ട്. അതിനാല്‍ കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും – അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്. കോസ്റ്റ് ഗാര്‍ഡ്, നേവി തുടങ്ങിയ സുരക്ഷാ സേനകള്‍ അപകട സ്ഥലത്തേക്ക് തിരിച്ചു. കപ്പലുകളും വിമാനങ്ങളും രക്ഷാ ദൗത്യത്തില്‍ പങ്കാളികളാകുന്നുണ്ട്.

കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്‍കാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കുവാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിര്‍ദേശിച്ചിട്ടുണ്ട്.


The post കപ്പലില്‍ അപകടകരമായ വസ്തുക്കള്‍, തീയണയ്ക്കല്‍ പ്രഥമ പരിഗണന; ജീവനക്കാരെ രക്ഷപ്പെടുത്തി appeared first on .

]]>
https://malayalamithram.in/dangerous-things-in-the-ship-the-festival-employees-rescued/feed/ 0 144748
കാട്ടുപന്നി കെണി: മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല, പ്രസ്‌‌താവനയെ വളച്ചൊടിച്ചു’; മലക്കംമറിഞ്ഞ് മന്ത്രി എകെ ശശീന്ദ്രൻ https://malayalamithram.in/wild-boar-trap-it-was-not-said-that-there-was-a-conspiracy-in-the-death-the-statement-was-twisted-minister-ak-saseendran/ https://malayalamithram.in/wild-boar-trap-it-was-not-said-that-there-was-a-conspiracy-in-the-death-the-statement-was-twisted-minister-ak-saseendran/#respond Mon, 09 Jun 2025 06:26:08 +0000 https://malayalamithram.in/?p=144728       നിലമ്പൂർ: കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി അനന്തു മരിച്ച സംഭവത്തിൽ ഇന്നലെ നടത്തിയ പ്രസ്‌താവനയിൽ വ്യക്തത വരുത്തി വനംമന്ത്രി എകെ ശശീന്ദ്രൻ. വിദ്യാർത്ഥിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല. അതിനുശേഷം നടന്ന പ്രതിഷേധത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് പറഞ്ഞതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ന്യൂഡല്‍ഹി: നെഹ്‌റു വിഹാറില്‍ ഒമ്പത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച വാര്‍ത്ത ഇന്നലെയാണ് പുറത്തു വന്നത്. മൃതദേഹം കണ്ടെടു ത്തതിനെക്കുറിച്ച് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്...

The post കാട്ടുപന്നി കെണി: മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല, പ്രസ്‌‌താവനയെ വളച്ചൊടിച്ചു’; മലക്കംമറിഞ്ഞ് മന്ത്രി എകെ ശശീന്ദ്രൻ appeared first on .

]]>

നിലമ്പൂർ: കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി അനന്തു മരിച്ച സംഭവത്തിൽ ഇന്നലെ നടത്തിയ പ്രസ്‌താവനയിൽ വ്യക്തത വരുത്തി വനംമന്ത്രി എകെ ശശീന്ദ്രൻ. വിദ്യാർത്ഥിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല. അതിനുശേഷം നടന്ന പ്രതിഷേധത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് പറഞ്ഞതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ന്യൂഡല്‍ഹി: നെഹ്‌റു വിഹാറില്‍ ഒമ്പത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച വാര്‍ത്ത ഇന്നലെയാണ് പുറത്തു വന്നത്. മൃതദേഹം കണ്ടെടു ത്തതിനെക്കുറിച്ച് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് കുട്ടിയുടെ പിതാവ്. തൊട്ടടുത്തുള്ള ബന്ധുവിന്റെ വീടിന്റെ കതക് പൊളിച്ച് അകത്തു കയറിയപ്പോള്‍ കണ്ടത് സ്യൂട്ട് കേസ് ആണ്. അപ്പോള്‍ അത് മെല്ലെ അനങ്ങുന്നുണ്ടായിരുന്നുവെന്നും അങ്ങനെയാണ് സംശയം തോന്നി തുറന്ന് നോക്കിയ തെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ആ നടുക്കുന്ന നിമിഷത്തെക്കുറിച്ച് പിതാവ് പറയുന്നതിങ്ങനെ, ”ഞാന്‍ അവിടെ പോയി, വാതില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. പൂട്ട് പൊളിച്ചപ്പോള്‍ ഒരു സ്യൂട്ട്‌കേസ് നീങ്ങുന്നുണ്ടായിരുന്നു. ഞാന്‍ അത് തുറന്നു നോക്കി. അപ്പോഴാണ് അതിനകത്ത്….മോളെ തൊട്ടടുത്ത നഴ്‌സിങ് ഹോമിലേയ്ക്കാണ് കൊണ്ടു പോയത്. എന്നാല്‍ അവളെ ആശുപത്രിയിലെത്തിക്കാന്‍ അവര്‍ പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തുമ്പോള്‍ അവളുടെ വസ്ത്രത്തിന്റെ പകുതി ഭാഗം അഴിച്ച നിലയിലായിരുന്നു. ജനനേന്ദ്രിയത്തില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. അബോധാവസ്ഥയിലായിരുന്ന അവളെ വിളിച്ചിട്ടും അനക്കമൊന്നുമുണ്ടായി രുന്നില്ല. ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ അവള്‍ മരിച്ചുവെന്ന വിവരം അറിയിച്ചു. ലൈംഗി കമായി പീഡനത്തിനിരയായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.”

കുട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോയതിനു ശേഷം തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്ത തിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തുക ആയിരുന്നു. കുട്ടി ഒരു വീട്ടിലേക്ക് കയറി പോകു ന്നത് കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാനായി അവിടെ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. വൈകുന്നേരം ഏഴ് മണിക്ക് സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടില്‍ ഐസ് നല്‍കാനെന്നും പറഞ്ഞു പോയ പെണ്‍കുട്ടി രാത്രി 7.30 ആയിട്ടും തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്നാണ് അന്വേഷിച്ചിറങ്ങിയതെന്ന് കുട്ടിയുടെ കുടുംബവും പൊലീസും പറയുന്നു.

ആറ് നില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന ബന്ധു റോഡിലേയ്ക്ക് താക്കോല്‍ എറിയു കയും അതെടുത്ത് കൊണ്ടുവരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടുവെന്നും ദൃക്‌സാക്ഷികളിലൊരാള്‍ പറയുന്നു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍ കുഞ്ഞിന്റെ മുഖത്തും ഉപദ്രവിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നു.


The post കാട്ടുപന്നി കെണി: മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല, പ്രസ്‌‌താവനയെ വളച്ചൊടിച്ചു’; മലക്കംമറിഞ്ഞ് മന്ത്രി എകെ ശശീന്ദ്രൻ appeared first on .

]]>
https://malayalamithram.in/wild-boar-trap-it-was-not-said-that-there-was-a-conspiracy-in-the-death-the-statement-was-twisted-minister-ak-saseendran/feed/ 0 144728
പന്നി കെണി ദുരന്തം: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് എം സ്വരാജ്, റോഡ് ഉപരോധിച്ച് യുഡിഎഫ്; രണ്ട് വിദ്യാർത്ഥികൾ അപകട നില തരണം ചെയ്തു https://malayalamithram.in/the-pig-trap-disaster/ https://malayalamithram.in/the-pig-trap-disaster/#respond Sat, 07 Jun 2025 20:37:39 +0000 https://malayalamithram.in/?p=144629       മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച കെണിയിൽ നിന്ന് വൈദ്യുതാഘാത മേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് നിലമ്പൂരിലെ ഇടത് മുന്നണി സ്ഥാനാർത്ഥി എം.സ്വരാജ്.വസ്തുനിഷ്ഠമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ നിലമ്പൂർ ജില്ലാ ആശുപത്രിയ്ക്ക് മുന്നിലെ ദേശീയപാത ഉപരോധിക്കുകയാണ്.നിലമ്പൂർ ബാംഗ്ലൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.വൈദ്യുതികമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി അനന്തു ( ജിത്തു ) (15)വാണ് മരിച്ചത്....

The post പന്നി കെണി ദുരന്തം: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് എം സ്വരാജ്, റോഡ് ഉപരോധിച്ച് യുഡിഎഫ്; രണ്ട് വിദ്യാർത്ഥികൾ അപകട നില തരണം ചെയ്തു appeared first on .

]]>

മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച കെണിയിൽ നിന്ന് വൈദ്യുതാഘാത മേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് നിലമ്പൂരിലെ ഇടത് മുന്നണി സ്ഥാനാർത്ഥി എം.സ്വരാജ്.വസ്തുനിഷ്ഠമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ നിലമ്പൂർ ജില്ലാ ആശുപത്രിയ്ക്ക് മുന്നിലെ ദേശീയപാത ഉപരോധിക്കുകയാണ്.നിലമ്പൂർ ബാംഗ്ലൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
വൈദ്യുതികമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി അനന്തു ( ജിത്തു ) (15)വാണ് മരിച്ചത്. ഷാനു വിജയ് (23) യദുകൃഷ്ണൻ (15) എന്നിവർക്ക് പരുക്കേറ്റു.

ഷാനു വിജയ് ജില്ലാ ആശുപത്രിയിലും യദുകൃഷ്ണൻ മണി മൂളി പാലാട് എസ് എച്ച് ആശുപത്രിയിലുമാണ്. രണ്ട് പേരും അപകടനില തരണം ചെയ്തു. അനന്തുവിൻ്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂട്ടുകാരും ബന്ധുക്കളുമായ വിദ്യാർത്ഥികൾ വൈകിട്ട് ഫുട്ബാൾകളി കഴിഞ്ഞ് കുളിക്കാനായി വെള്ളക്കെട്ട അംഗൻവാടിക്ക് സമീപമുള്ള തോട്ടിലേക്ക് ഇറങ്ങുമ്പോൾ ഷോക്ക് ഏല്ക്കുകയായിരുന്നു. വന്യമൃഗശല്യം തടയാൻ സ്വകാര്യ വ്യക്തി പുരയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് മൂവർക്കും ഷോക്കേറ്റത്.


The post പന്നി കെണി ദുരന്തം: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് എം സ്വരാജ്, റോഡ് ഉപരോധിച്ച് യുഡിഎഫ്; രണ്ട് വിദ്യാർത്ഥികൾ അപകട നില തരണം ചെയ്തു appeared first on .

]]>
https://malayalamithram.in/the-pig-trap-disaster/feed/ 0 144629
40,000 എടുത്തു, ഓഗസ്റ്റ് മുതല്‍ തുടങ്ങി’; ജീവനക്കാര്‍ കുറ്റം സമ്മതിക്കുന്ന വിഡിയോ പുറത്ത് വിട്ട് കൃഷ്ണകുമാറിന്റെ കുടുംബം https://malayalamithram.in/took-40000-and-started-from-august-krishnakumars-family-releases-video-of-employees-confessing-to-crime/ https://malayalamithram.in/took-40000-and-started-from-august-krishnakumars-family-releases-video-of-employees-confessing-to-crime/#respond Sat, 07 Jun 2025 19:53:05 +0000 https://malayalamithram.in/?p=144618       തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ(Krishnakumar ) മകള്‍ ദിയ കൃഷ്ണ കുമാറിന്റെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെന്ന സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് സിന്ധു കൃഷ്ണകുമാര്‍. മൂന്ന് യുവതികളേയും ഇരുത്തി ചോദ്യം ചെയ്യുന്ന വിഡിയോ ആണ് പുറത്ത് വിട്ടിരി ക്കുന്നത്. ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണ മൂന്ന് വനിതാ ജീവക്കാരെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. പണം എടുത്തതായി ജീവനക്കാര്‍ ഈ വിഡിയോയില്‍ സമ്മതിക്കുന്നുണ്ട്. 4000 രൂപ വരെ എടുത്തെന്ന് ജീവനക്കാരില്‍ ഒരാള്‍...

The post 40,000 എടുത്തു, ഓഗസ്റ്റ് മുതല്‍ തുടങ്ങി’; ജീവനക്കാര്‍ കുറ്റം സമ്മതിക്കുന്ന വിഡിയോ പുറത്ത് വിട്ട് കൃഷ്ണകുമാറിന്റെ കുടുംബം appeared first on .

]]>

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ(Krishnakumar ) മകള്‍ ദിയ കൃഷ്ണ കുമാറിന്റെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെന്ന സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് സിന്ധു കൃഷ്ണകുമാര്‍. മൂന്ന് യുവതികളേയും ഇരുത്തി ചോദ്യം ചെയ്യുന്ന വിഡിയോ ആണ് പുറത്ത് വിട്ടിരി ക്കുന്നത്. ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണ മൂന്ന് വനിതാ ജീവക്കാരെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

പണം എടുത്തതായി ജീവനക്കാര്‍ ഈ വിഡിയോയില്‍ സമ്മതിക്കുന്നുണ്ട്. 4000 രൂപ വരെ എടുത്തെന്ന് ജീവനക്കാരില്‍ ഒരാള്‍ ഈ വിഡിയോയില്‍ സമ്മതിക്കുന്നുണ്ട്. ഓഗസ്റ്റ് മുതല്‍ പണം തട്ടിയിട്ടുണ്ടെന്നും ജീവനക്കാരില്‍ ഒരാള്‍ പറയുന്നു. സിന്ധു കൃഷ്ണകുമാറും ദിയയുടെ ഭര്‍ത്താവും വിഡിയോയില്‍ ജീവനക്കാരോട് സംസാരിക്കുന്നുണ്ട്. പൊലീസിനെ അറിയിക്കുമെന്നും വിഡിയോയില്‍ പറയുന്നുണ്ട്. കുറ്റബോധം തോന്നിയില്ലേ എന്ന് അഹാന ചോദിച്ചപ്പോള്‍ കുറ്റബോധം ഉണ്ട് എന്നാണ് ഒരു ജീവനക്കാരി യുടെ മൊഴി.

സിന്ധു കൃഷ്ണകുമാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ജീവനക്കാര്‍ 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കൃഷ്ണകുമാറും കുടുംബവും പരാതി നല്‍കിയിരുന്നു. എന്നാല്‍ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും മൂന്ന് വനിതാ ജീവനക്കാരെ തട്ടിക്കൊണ്ട് പോയി ഭീഷണി പ്പെടുത്തി പണം കൈക്കലാക്കിയെന്ന പരാതിയില്‍ കേസെടുത്തു. ഇതേത്തുടര്‍ന്ന് കുടുംബം മാധ്യമങ്ങ ളെ കണ്ടിരുന്നു. അതിന് ശേഷം തങ്ങളെ തട്ടിക്കൊണ്ട് പോയി ബലമായി സമ്മതിപ്പിച്ചതാണെന്ന് ആരോ പിച്ച് ജീവനക്കാരും മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ സിന്ധു കൃഷ്ണകുമാര്‍ ഇവര്‍ പണം കൈക്കലാക്കിയെന്ന് സമ്മതിക്കുന്ന വിഡിയോ പുറത്തു വിട്ടിരിക്കുന്നത്.


The post 40,000 എടുത്തു, ഓഗസ്റ്റ് മുതല്‍ തുടങ്ങി’; ജീവനക്കാര്‍ കുറ്റം സമ്മതിക്കുന്ന വിഡിയോ പുറത്ത് വിട്ട് കൃഷ്ണകുമാറിന്റെ കുടുംബം appeared first on .

]]>
https://malayalamithram.in/took-40000-and-started-from-august-krishnakumars-family-releases-video-of-employees-confessing-to-crime/feed/ 0 144618
ഭാര്യയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറില്‍ യാത്ര, നടുക്കുന്ന സംഭവം ബംഗളൂരുവില്‍; യുവാവ് പിടിയില്‍ https://malayalamithram.in/bengaluru-wifes-head-chopped-off-and-travelling-on-a-scooter-in-bengaluru-young-man-arrested/ https://malayalamithram.in/bengaluru-wifes-head-chopped-off-and-travelling-on-a-scooter-in-bengaluru-young-man-arrested/#respond Sat, 07 Jun 2025 15:43:49 +0000 https://malayalamithram.in/?p=144614       ബംഗളൂരു: അറുത്തെടുത്ത ഭാര്യയുടെ തലയുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ഭര്‍ത്താവ് പിടിയില്‍. കര്‍ണാടകയിലെ അനേക്കല്‍ താലൂക്കിലെ ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തി ലാണ് സംഭവം. (Bengaluru) ഹെബ്ബഗൊഡെ നിവാസിയായ മാനസ (26) യെയാണ് ഭര്‍ത്താവ് ശങ്കര്‍ കൊലപ്പെടുത്തയത്. ബെംഗളൂരു നഗരപ്രാന്ത പ്രദേശമായ ഹീലാലിഗെ മേഖലയില്‍ പതിവ് പെട്രോളിങ്ങിനിടെയാണ് ശങ്കര്‍ പൊലീസ് പിടിയിലായത്. വസ്ത്രത്തില്‍ ചോരക്കറയുമായി രാത്രി പതിനൊന്നരയോടെ പൊലീസിന് മുന്നിലെത്തിയ പ്രതിയെ ചോദ്യം ചെയ്യുകയായിരുന്നു. ഈ സമയത്താണ് സ്‌കൂട്ടറിന്റെ ഫുട്‌ബോര്‍ഡില്‍ സ്ത്രീയുടെ അറുത്തുമാറ്റിയ തല കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ്...

The post ഭാര്യയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറില്‍ യാത്ര, നടുക്കുന്ന സംഭവം ബംഗളൂരുവില്‍; യുവാവ് പിടിയില്‍ appeared first on .

]]>

ബംഗളൂരു: അറുത്തെടുത്ത ഭാര്യയുടെ തലയുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ഭര്‍ത്താവ് പിടിയില്‍. കര്‍ണാടകയിലെ അനേക്കല്‍ താലൂക്കിലെ ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തി ലാണ് സംഭവം. (Bengaluru) ഹെബ്ബഗൊഡെ നിവാസിയായ മാനസ (26) യെയാണ് ഭര്‍ത്താവ് ശങ്കര്‍ കൊലപ്പെടുത്തയത്.

ബെംഗളൂരു നഗരപ്രാന്ത പ്രദേശമായ ഹീലാലിഗെ മേഖലയില്‍ പതിവ് പെട്രോളിങ്ങിനിടെയാണ് ശങ്കര്‍ പൊലീസ് പിടിയിലായത്. വസ്ത്രത്തില്‍ ചോരക്കറയുമായി രാത്രി പതിനൊന്നരയോടെ പൊലീസിന് മുന്നിലെത്തിയ പ്രതിയെ ചോദ്യം ചെയ്യുകയായിരുന്നു. ഈ സമയത്താണ് സ്‌കൂട്ടറിന്റെ ഫുട്‌ബോര്‍ഡില്‍ സ്ത്രീയുടെ അറുത്തുമാറ്റിയ തല കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു.

ഇരുപത്തിയാറുകാരനായ ശങ്കറും മാനസയും അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് മുന്ന് വയസുകള്ള ഒരു മകളുമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വന്നിരുന്ന ഇരുവരും ഹീലാലിഗെയിലെ ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.ഭാര്യയുടെ വിവാഹേതര ബന്ധം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ ദമ്പതികള്‍ തമ്മില്‍ ഭിന്നത ഉണ്ടായിരുന്നു. അടുത്തിടെ ഭാര്യയോട് ശങ്കര്‍ വീട് വിട്ട് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കുറച്ച് ദിവസം പേയിങ് ഗസ്റ്റായി യുവതി മാറി താമസിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോളാണ് കൊലപാതകം എന്നാണ് വിലയിരുത്തല്‍. ചര്‍ച്ച വാക്കുതര്‍ത്തിലേക്ക് നീണ്ടതോടെ വീട്ടില്‍ ഉണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ശങ്കര്‍ മാസനയെ വകവരുത്തുക ആയിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.


The post ഭാര്യയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറില്‍ യാത്ര, നടുക്കുന്ന സംഭവം ബംഗളൂരുവില്‍; യുവാവ് പിടിയില്‍ appeared first on .

]]>
https://malayalamithram.in/bengaluru-wifes-head-chopped-off-and-travelling-on-a-scooter-in-bengaluru-young-man-arrested/feed/ 0 144614
തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍; നടന്‍ കൃഷ്ണ കുമാറിനും മകള്‍ ദിയക്കും എതിരെ കേസ് https://malayalamithram.in/case-against-actor-krishna-kumar-and-her-daughter-dia/ https://malayalamithram.in/case-against-actor-krishna-kumar-and-her-daughter-dia/#respond Sat, 07 Jun 2025 07:16:35 +0000 https://malayalamithram.in/?p=144575       തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി. കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ...

The post തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍; നടന്‍ കൃഷ്ണ കുമാറിനും മകള്‍ ദിയക്കും എതിരെ കേസ് appeared first on .

]]>

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.

കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്. എന്നാല്‍ ഇവര്‍ പിന്നീട് ഭീഷണിപ്പെടുത്തുകയായിരുന്നു. കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിയെ നിയമപരമായി നേരിടും എന്നും കൃഷ്ണ കുമാര്‍ പ്രതികരിച്ചു.


The post തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍; നടന്‍ കൃഷ്ണ കുമാറിനും മകള്‍ ദിയക്കും എതിരെ കേസ് appeared first on .

]]>
https://malayalamithram.in/case-against-actor-krishna-kumar-and-her-daughter-dia/feed/ 0 144575
തിരുവനന്തപുരത്ത് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു https://malayalamithram.in/massive-fire-breaks-out-at-scooter-showroom-in-thiruvananthapuram-several-vehicles-were-gutted-in-the-fire-and-efforts-are-on-to-douse-the-fire/ https://malayalamithram.in/massive-fire-breaks-out-at-scooter-showroom-in-thiruvananthapuram-several-vehicles-were-gutted-in-the-fire-and-efforts-are-on-to-douse-the-fire/#respond Sat, 07 Jun 2025 06:39:48 +0000 https://malayalamithram.in/?p=144571       തിരുവനന്തപുരം: തലസ്ഥാനത്ത് പിഎംജിയിൽ സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം പുലർച്ചെ 3.45ലോടെയാണ് അപകടം. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പിഎംജിയിൽ പ്രവർത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. താഴത്തെ നിലയിലെ തീ അണച്ചു. മുകൾ നിലയിലെ തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗോഡൗൺ മുകൾ നിലയിലാണ്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകട സമയത്ത് ജീവനക്കാര്‍ ആരും ഷോറൂമില്‍ ഉണ്ടായിരുന്നില്ല. സമീപത്തുള്ള...

The post തിരുവനന്തപുരത്ത് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു appeared first on .

]]>

തിരുവനന്തപുരം: തലസ്ഥാനത്ത് പിഎംജിയിൽ സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം പുലർച്ചെ 3.45ലോടെയാണ് അപകടം. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പിഎംജിയിൽ പ്രവർത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. താഴത്തെ നിലയിലെ തീ അണച്ചു. മുകൾ നിലയിലെ തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗോഡൗൺ മുകൾ നിലയിലാണ്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അപകട സമയത്ത് ജീവനക്കാര്‍ ആരും ഷോറൂമില്‍ ഉണ്ടായിരുന്നില്ല. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. സ്കൂട്ടറുകളും സ്പെയർപാട്സും സർവീസ് കേന്ദ്രവും കെട്ടിടത്തിലുണ്ടായിരുന്നു. കൂടുതൽ നഷ്ടം സ്പെയർ പാർട്സിനാണ്. പുതിയ സ്കൂട്ടറുകള്‍ക്ക് അടക്കം വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്.

ഒന്നേമുക്കാൽ കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഉടമ പറയുന്നു. തിരുവനന്ത പുരത്ത് നിന്ന് നാല് യൂണിറ്റ്, ചാക്ക നിന്ന് മൂന്ന് യൂണിറ്റ്, വിഴിഞ്ഞം ഒരു യൂണിറ്റ്, കഴക്കൂട്ടം ഒരു യൂണിറ്റ്, നെടുമങ്ങാട് ഒരു യൂണിറ്റ് എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


The post തിരുവനന്തപുരത്ത് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു appeared first on .

]]>
https://malayalamithram.in/massive-fire-breaks-out-at-scooter-showroom-in-thiruvananthapuram-several-vehicles-were-gutted-in-the-fire-and-efforts-are-on-to-douse-the-fire/feed/ 0 144571