അഹമ്മദാബാദ്: ക്രിക്കറ്റ് ലോക കിരീടത്തില്‍ ആര് മുത്തമിടും എന്ന് അറിയുന്ന തിനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. 45 ദിവസത്തിനും 48 മത്സരങ്ങള്‍ക്കുമപ്പുറം പുതിയ അവകാശി കിരീടത്തില്‍ മുത്തമിടും. ഗുജറാത്തിലെ മൊട്ടേറയിലുള്ള നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പകല്‍ രണ്ടിന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലന്‍ഡുമാണ്
ഹാങ്ചൗ:ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്തൊന്‍പതാം സ്വര്‍ണം. അമ്പെയ്ത്തി ലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ സ്വര്‍ണനേട്ടം. ഫൈനലില്‍ ചൈനിസ് തായ്‌പെയെ തോല്‍പ്പിച്ചു. ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ ഇന്ത്യനേടുന്ന ആദ്യത്തെ സ്വര്‍ണ മാണിത്. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ്, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് ചൈനയെ തോല്‍പ്പിച്ചത്. (230-229) അതേസമയം,
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി. 3000 മീറ്റര്‍ റോളര്‍ സ്‌കേറ്റിങ് പുരുഷ, വനിതാ വിഭാഗം ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. 4: 43.861 സമയം കൊണ്ടാണ് ഇന്ത്യന്‍ വനിതാ ടീം മത്സരം പൂര്‍ത്തിയാക്കിയത്. വനിതാ ടീം ഇനത്തില്‍ ചൈനയ്ക്കാണ് സ്വര്‍ണം. 4:19.447 സമയം കൊണ്ട് മത്സരം
മനിഷ കീര്‍, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ സംഘമാണ് ഇതേ ഇനത്തിന്റെ വനിതാ ടീം ഇനത്തില്‍ വെള്ളി നേടിയത്. ഇതേ ഇനത്തിന്റെ പുരുഷന്‍മാരുടെ വ്യക്തിഗത വിഭാഗത്തില്‍ കിനാന്‍ ഡാരിയുസ് ചെനായ്, സൊരാവര്‍ എന്നിവര്‍ ഫൈനലിലേക്ക് കടന്നിട്ടുണ്ട്. എട്ടാം ദിനത്തില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ അദിതി അശോക്
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ പാക്കിസ്ഥാനെതിരെ വമ്പൻ വിജയവു മായി ഇന്ത്യ. രണ്ടിനെതിരെ പത്ത് ഗോളുകൾക്കാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയ പ്പെടുത്തിയത്. പൂള്‍ എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. പാകിസ്ഥാ നെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് നാല് ഗോളുകളാണ് നേടിയത്.
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒന്‍പതാം സ്വര്‍ണം. ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസ്‌ലെ സഖ്യമാണ് സുവര്‍ണ നേട്ടം തൊട്ടത്. ഫൈനലില്‍ ചൈനീസ് തായ്‌പേയ് സഖ്യം സുങ് ഹാവോ ഹുവാങ്- എന്‍ ഷുവോ ലിയാങ് സഖ്യത്തെ വീഴ്ത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് ഇന്ത്യന്‍
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ആറാം ദിനത്തില്‍ രണ്ടാം സ്വര്‍ണം വെടിവച്ചിട്ട് ഷൂട്ടിങ് ടീം. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ക്ക്. പാലക് ആണ് ഇന്ത്യയ്ക്കായി എട്ടാം സ്വര്‍ണം നേടിയത്. ഇഷ സിങ് വെള്ളിയും സ്വന്തമാക്കി. 242.1 പോയിന്റ് നേടിയാണ് 17കാരിയായ പാലകിന്റെ സുവര്‍ണ
ഹാങ്ചൗ:ഏഷ്യന്‍ ഗെയിംസില്‍ നാലാം ദിനം രണ്ടാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ സിഫ്ത് കൗര്‍ സാംറയാണ് രാജ്യത്തിനായി സ്വര്‍ണം നേടിയത്. ലോകറെക്കോര്‍ഡോടെയാണ് സാംറയുടെ സുവര്‍ണ നേട്ടം. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം അഞ്ചായി. ഇന്ത്യന്‍ താരം ആഷി ചൗക്‌സി വെങ്കലം നേടി. ഇന്ത്യയുടെ ആകെ മെഡല്‍
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പോരാട്ടത്തില്‍ ഇന്ത്യക്ക് ഒരു വെള്ളി മെഡല്‍ കൂടി. പെണ്‍കുട്ടികളുടെ സെയ്‌ലിങില്‍ (പായ്ക്കപ്പലോട്ടം) ഇന്ത്യയുടെ നേഹ ഠാക്കൂറാണ് വെള്ളി സ്വന്തമാക്കിയത്. ഡിങ്കി ഐഎല്‍സിഎ ഫോര്‍ വിഭാഗത്തിലാണ് നേഹയുടെ നേട്ടം. തായ്‌ലന്‍ഡിന്റെ നൊപ്പാസോന്‍ ഖുന്‍ബൂന്‍ജനാണ് സ്വര്‍ണം. സിംഗപ്പുരിന്റെ കെയ്‌ര മേരി കാര്‍ലില്‍ വെങ്കലം നേടി. 11 റൗണ്ടുകളുള്ള
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. വനിത ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ പത്തൊന്‍പത് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം. ജയിക്കാനായി 117 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ടിറ്റാസ് സാധുവിന്റെ ഉജ്വലമായ ബൗളിങില്‍ ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞു.