Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുതിയ കേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തിരഞ്ഞെടുപ്പ്; എം. സ്വരാജ്



റിയാദ് : പുതിയ കേരളം കെട്ടിപ്പടുക്കാൻ അടിത്തറ പാകുന്ന തിരഞ്ഞെടുപ്പാണ് ഈ മാസം19 ന് നടക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പെന്ന് ഇടതു മുന്നണി സ്ഥാനാർഥി എം സ്വരാജ് പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷമായി കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന വികസന മുന്നേറ്റങ്ങൾ നിലനിർത്താനും ഒരു പുതിയ കേരളം കെട്ടിപ്പടുക്കാനും തുടക്കം കുറിക്കുന്ന ഒന്നാവണം ഈ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. വോട്ടെടുപ്പിൽ പങ്കാളികളാകാൻ കഴിയുന്നവർ നാട്ടിലെത്തണമെന്നും, ബന്ധുക്കളെയും സുഹൃത്തുക്കളെയും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി ഇടതു പക്ഷത്തിന്റെ വിജയം ഉറപ്പു വരുത്തണമെന്നും സ്വരാജ് പറഞ്ഞു. കേളി കലാ സാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച ഉപതിരഞ്ഞെടുപ്പ് കൺവെൻഷനിൽ വീഡിയോ കോൺഫ്രൻസിലൂടെ സംസാരി ക്കുകയായിരുന്നു എം സ്വരാജ്.

ഈ ഒൻപത് വർഷത്തെ ഭരണം കേരളം കണ്ട സമാനതകളില്ലാത്ത വികസനം പ്രതിപക്ഷം പോലും നിഷേധിക്കുന്നില്ല. പൊതു മരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ദാരിദ്ര നിർമാർജനം തുടങ്ങീ സർവ്വ മേഖലകളിലും വന്നിട്ടുള്ള മാറ്റം വേണ്ടെന്ന് വെക്കാൻ ഒരു രാഷ്ട്രീയ കക്ഷിക്കും കഴിയില്ല. ഈ വികസന പ്രവർത്തങ്ങൾ തുടരേണ്ടതിന്റെ ആവശ്യകത കൺവെൻഷനിൽ സംസാരിച്ചവർ സദസ്സിനെ ഓർമിപ്പിച്ചു.

നാടിൻന്റെ വികസനവും, മനുഷ്യരേയും സർവ്വ ജീവജാലങ്ങളെയും ബാധിക്കുന്ന വിഷയങ്ങൾ ഇടതു മുന്നണി ജനങ്ങൾക്ക് മുന്നിൽ ചർച്ചയാക്കുമ്പോൾ, അനാവശ്യ വിവാദങ്ങളും നുണ പ്രചരണങ്ങളു മായി ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് യുഡിഎഫ് പ്രചാരണങ്ങൾ നടത്തുന്നത്. ഏത് വിധേനയും ജയിക്കുക എന്ന ലക്ഷ്യത്തോടെ സർവ്വ വർഗീയ വാദികളുമായി കൂട്ടുകൂടാൻ ഒരു മടിയും കാണിക്കാത്ത യുഡിഎഫ് ഒരു വശത്തും, തെളിമയാർന്ന രാഷ്ട്രീയത്തിന്റെ കലർപ്പില്ലാത്ത മുഖവുമായി ഇടത് മുന്നണി മറൂഭാഗത്തുമായാണ് നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പോരാട്ടമെന്ന് അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് കെപിഎം സാദിഖ് അഭിപ്രായപ്പെട്ടു.

ഒരു ഉപതിരഞ്ഞെടുപ്പിൽ അന്തർ ദേശീയ വിഷയങ്ങൾ മുതൽ പ്രാദേശിക വിഷയങ്ങൾ വരെ ചർച്ചയാ കുന്നത് ഇടത് മുന്നണി സ്ഥാനാർഥി ഉയർത്തി പിടിക്കുന്ന ഉറച്ചതും സുധാര്യവുമായ നിലപാടുകളുടെ പ്രതിഫലനമാണെന്ന് കേളി പ്രസിഡണ്ട് പറഞ്ഞു. സ്വരാജിനെ പോലുള്ളവർ കേരള നിയമസഭയുടെ ഭാഗമാകുക എന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കുടുംബവേദി സെക്രട്ടറി സീബാ കൂവോടും അഭിപ്രായപ്പെട്ടു.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷനായ കൺവെൻഷനിൽ കേളി പ്രസിഡണ്ട് സെബിൻ ഇക്ബാൽ, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി കമ്മറ്റി അംഗം പ്രഭാക രൻ കണ്ടോന്താർ എന്നിവർ സംസാരിച്ചു. രക്ഷാധികരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.


Read Previous

ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും; കേരളത്തില്‍ സൗദി കോണ്‍സുലേറ്റും ആരംഭിക്കണമെന്ന് നവയുഗം

Read Next

നിലമ്പൂരിൽ എം സ്വരാജിനെ വിജയിപ്പിക്കണം : നവോദയ റിയാദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »