മലപ്പുറം: 2023ലെ ഇടശ്ശേരി പുരസ്‌കാരം എഴുത്തുകാരന്‍ ദേവദാസ് വി എമ്മിന്. ദേവദാസ് രചിച്ച ചെറുകഥകളുടെ സമാഹരമായ 'കാടിന് നടുക്കൊരു മരം' എന്ന പുസ്തകമാണ് മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇടശ്ശേരി സ്മാരക സമിതി നല്‍കുന്ന അവാര്‍ഡിന് അര്‍ഹമാക്കിയത്. 50000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 23ന് പൊന്നാനിയില്‍
പള്ളിയിൽ അടക്കമെല്ലാം കഴിഞ്ഞു എല്ലാവരും പല വഴിക്കു പോയി ചിലർ മരണവീട്ടിൽ പട്ടിണി കഞ്ഞി കുടിക്കുന്ന തിരക്കിൽ മരണപ്പെട്ടവളുടെ അമ്മയും സഹോദരങ്ങളും ഒരു മുറിയിൽ തളർന്നു കിടക്കുന്നു..കാണാതിരുന്നു കണ്ടചില ബന്ധുക്കൾ വിശേഷങ്ങൾ പറയുന്ന തിരക്കിൽ ആയിരുന്നു അവളുടെ പപ്പാ ആരോടോ സങ്കടം പറഞ്ഞു തേങ്ങി കരയുന്നുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നവരിൽ
ഹസ്സിനെന്താ പരിപാടി….?കിച്ചണിലൊക്കെ ഹെൽപ്പ് ചെയ്യാറുണ്ടോ….? ഹസ്സ് അത്യാവശ്യം നന്നായിട്ട് കിസ്സൊക്കെചെയ്യും. ഉരുളയ്ക്ക് ഉപ്പേരി പോലായിരുന്നു അവരുടെ ചാറ്റിംഗ്. എന്നാപ്പിന്നെ കിസ്സ്ബൻ്റന്ന് വിളിക്കാല്ലേ…. ആ… ബെസ്റ്റ് കണ്ണാ ബെസ്റ്റ്.ഇങ്ങടെ വൈഫിനെന്തെങ്കിലും ജോലിയുണ്ടോ…? ഉം… പിടിപ്പത് പണിയുണ്ട് പക്ഷേ ശമ്പളമില്ല. വോ… മനസ്സിലായി ഹൗസ് വൈഫാണല്ലേ. മറുപുറത്ത് ചിരിച്ചോണ്ടുള്ള ഇമോജിയായിരുന്നു. പരസ്പരം
വായ്പയുടെ കടക്കെണി സ്വപ്നം കണ്ടു ഞെട്ടിയുണർന്ന കർഷകൻ പ്രഖ്യാപനങ്ങളുടെ പെരുമഴയും, നയപരിപാടികളുടെ വിശദീകരണവും കേട്ട് ഗോതമ്പ് പാടത്ത് ആത്മഹത്യ ചെയ്ത നോക്കുകുത്തിയായി മാറി. ശേഷക്രിയയിലൂടെ വകയിരുത്തിയ തരിശു ഭൂമിയിലെ കരിഞ്ഞുണങ്ങിയ മോഹങ്ങളുടെ നീക്കിയിരിപ്പ് കമ്മിയാകാതിരിക്കുവാനുള്ള വഴികൾ തേടി ഉദയക്രിയ ചെയ്തു പുറപ്പെടുവിച്ച കോർപ്പറേറ്റ് കാർഷിക വിളംബരത്തെ എതിരേൽകുവാൻ അപ്പോളേക്കും
അവഗണിക്കപ്പെടുന്നിടത്ത് തുടരുന്നതിൽ അർത്ഥമില്ല. കൊവിഡിന്റെ വരവോടെ എനിക്ക് ഒട്ടും വിലയില്ലാതായി. മാസ്ക്ക് ശീലമായതോടെ തീർത്തും തമസ്ക്കരിക്കപ്പെട്ടു. ആരെക്കാണിക്കാനാ ണെന്നു പിറുപിറുത്തു കൊണ്ട് പലരും നിഷ്ക്കരുണം ഒഴിവാക്കി. യാത്രയാകുന്നു….ഓർക്കുക,എനിക്കും ഒരു പ്രതാപകാലമുണ്ടായിരുന്നു.എന്റെ ഉയർത്തെഴുനേൽപ്പിന്റെ കാലം വിദൂരമല്ലെന്ന ഉറച്ച വിശ്വാസത്തോടെ ഞാൻ യാത്രയാകുന്നു.. -സ്വന്തം ബുൾഗാൻ.
കല്ലാർ ആളിറങ്ങാനുണ്ടോ"……… "ആളിറങ്ങാനുണ്ട്" മുകളിൽ വച്ചിരുന്ന ബാഗ് വലിച്ചെടുത്ത് തിടുക്കത്തിൽ ബസ്സിൽ നിന്ന് ഇറങ്ങി. നേരം വെളുത്തിരിക്കുന്നു , വീട് ലക്ഷ്യമാക്കി നടക്കവെ മനസ്സിൽ ഒരായിരം നൊമ്പരങ്ങൾ മുള പൊട്ടി. " ദേവിക " അവൾ ഒരു വിങ്ങലായി ഓർമ്മയിൽ ആണ്ടിരിക്കുന്നു. ഓഫീസ് സംബന്ധമായ കാര്യങ്ങൾക്ക് തൃശ്ശൂരിൽ ആയിരുന്ന