Category: kavitha

kavitha
#Poem By Manjula Sivadas | കവിത ‘ഔദാര്യം’ മഞ്ജുള ശിവദാസ്

#Poem By Manjula Sivadas | കവിത ‘ഔദാര്യം’ മഞ്ജുള ശിവദാസ്

അലക്കിയഴയിൽ വിരിച്ചപോലെ-ചിരിച്ചു നിൽക്കും സ്ഥാനാർഥി.അരിച്ച വാക്കുകൾ ചുരത്തി ജനതയെ- വരുതിയിലാക്കും വിരുതരിവർ. പഠിച്ച തരികിടയടവുകളെല്ലാം,പയറ്റി നേടും പീഡത്തിൽ,ഞെളിഞ്ഞിരിയ്ക്കും നേരം-നൽകിയ വാഗ്ദാനങ്ങൾ മറന്നീടും. പകലിൻ നേരിൽ പൊള്ളിയ-ജീവിത വ്യഥകളുമായി ജനം,പകച്ചുനിൽപ്പാണടുത്ത പകലിനെ-യെതിരേൽക്കാനുള്ളാധികളാൽ. ഗതികേടാൽ തൻ അവകാശത്തിനു-കൈകൾ നീട്ടിക്കെഞ്ചുമ്പോൾ,ആകെ മുഷിഞ്ഞ മുഖം വീർപ്പിച്ചു-നടന്നകലുന്നിവർ പുച്ഛത്താൽ. അടിച്ചു മാറ്റിയ ഭാണ്ഡവുമായ് ചിലർ,അകത്തുതന്നെയിരിപ്പുണ്ട്,അടുത്തതാർക്കാണവസരമങ്ങോ-ട്ടിഴഞ്ഞുകയറാൻ മറ്റുചിലർ.

kavitha
കവിത “എൻ്റെ നാടിന്ന് പിന്നാള്‍” സക്കീർ ഹുസൈൻ. ഐ കരുനാഗപ്പള്ളി

കവിത “എൻ്റെ നാടിന്ന് പിന്നാള്‍” സക്കീർ ഹുസൈൻ. ഐ കരുനാഗപ്പള്ളി

ഇന്നെൻ്റെ നാടിൻ പിറന്നാള്..അറുപത്തി ഏഴാം പിറന്നാള്…. നെല്ലു വിളയുന്ന വയലുമുണ്ട്നാളികേരത്തിൻ്റെ തോപ്പുമുണ്ട് ….പച്ചക്കറിയും പഴവർഗ്ഗങ്ങളെല്ലാം വിളയിക്കാൻ പറ്റിയ മണ്ണാണ്….ആ വിളയിക്കാൻ പറ്റിയ മണ്ണാണ്…. കായലും കടലും നദികൾ പുഴകളും എല്ലാം നിറഞ്ഞൊരു നാടാണ്…..കായലും കടലും നദികൾ പുഴകളും മൽസ്യസമ്പത്താലും സമ്പന്നമാണ്…. തേയിലയും കാപ്പിയും സുഗന്ധദ്രവ്യങ്ങളുംവിദേശ നാണ്യവും നേടിത്തരും……വിദേശരാജ്യത്തെ പൗരന്മാർക്കേവർക്കുംനമ്മുടെ

kavitha
കവിത “നല്ല പാതി” ജയേഷ് പണിക്കർ

കവിത “നല്ല പാതി” ജയേഷ് പണിക്കർ

കതിർ മണ്ഡപത്തിലായ്‌ കരം പിടിച്ചനേരംകാത്തുവച്ചസ്വപ്നമതെല്ലാം പങ്കുവയ്ക്കെഇതുവരെകണ്ട കിനാക്കളെല്ലാംസത്യമായ് ഭവിച്ചതും ഓർത്തുപോകെ. പാതിരാവായനേരത്തവൾപാതികൂമ്പിയമിഴികളുമായ്‌പതിയെയെൻമാറിലായ്‌ ചേർന്നു പാതിവിടർന്നനിന്നധരത്തിലായ്പതിയെ ഞാനൊരു മുത്തമേകിനിത്യരോമാഞ്ചമായെന്നിൽ നീനിറഞ്ഞുവല്ലോ. ഉത്തുംഗശ്രുംഗമേറിയ പ്രണയം!ഋതുക്കൾ മാറിമറയുന്നു പിന്നെയുംപതിയെ ഞാനും മറയുമീയുലകിൽ. കൊതിക്കുന്നതൊന്നു നാം,വിധിക്കുന്നതീശൻ!ചിത്രമനോഹര സ്വപ്‌നങ്ങൾചിത്തത്തിലായ്‌ കണ്ടുവച്ചീടുംചതിയിതിലായ്‌ പെട്ടുപോകാതെകാത്തുകൊൾകന്യോന്യംനിത്യതയിലലിയുന്ന നാൾവരെയും.

kavitha
കവിത “ബലിതര്‍പ്പണം” ജയേഷ് പണിക്കർ

കവിത “ബലിതര്‍പ്പണം” ജയേഷ് പണിക്കർ

നിസ്വാർത്ഥസ്നേഹത്തിന്നോർമ്മയിലിന്നുഞാനശ്രുകണങ്ങൾപൊഴിക്കേ,ഉൾക്കൊള്ളാനാവില്ലയിപ്പോഴുമെന്നുമേസ്വപ്നമോസത്യമോ,ജീവിച്ചിരുന്നവരെന്നല്ല,ഇപ്പോഴുംജീവിപ്പൂനിത്യസ്മരണകളായെന്നിൽനിറയുന്നവർ!അന്നമിതൂട്ടിസമൃദ്ധിയോടെയന്നുനമ്മേ,ഇന്നിതായെല്ലാം തിരികെ നല്കാം, ഇറ്റുനീരേകിയിവിടെഞാനേകുമീയന്നത്തിനിത്രവിലയുണ്ടെന്നോർത്തതില്ലഇന്നുമെന്നോർമ്മയിൽ കത്തിയെരിയുന്നു നഷ്ടമായ്‌പലതുംഎന്നിഷ്ടമെല്ലാമിത്തിരിയെള്ളുമീപൂവുമരിയുമങ്ങെത്തുകിൽഞാനിതാധന്യനായ് മാറുമല്ലോമായുവതില്ലാരുമേയീ ഉലകത്തിൽമാനവരാശിയിന്നോർമ്മിക്കുമീപുണ്യദിനത്തിലതിൻ മഹിമകൾ.

kavitha
കവിത “ഭരതവാക്യം” സുഗുണാ രാജൻ പയ്യന്നൂർ

കവിത “ഭരതവാക്യം” സുഗുണാ രാജൻ പയ്യന്നൂർ

കിളിമകൾ ചൊല്ലുന്നൊരീണത്തിലുണരുന്നുധർമ്മകാണ്ഡത്തിന്റെയാത്മഹർഷംപാരായണം ചെയ്യുമാഷാഢമേഘങ്ങൾരാമായണം പോൽ നിറഞ്ഞു ഹൃത്തിൽ! അമ്മ കൈകേയിതൻ ദുർവ്വാശിയിൽ നീറിശ്രീരാമസോദരൻ നിർദ്വിതീയൻഭരതവാക്യത്തിന്റെ ദൃഢതയും സത്യവുംകാക്കുവാൻ ശ്രീരാമപൂജ ചെയ്താൻ! ഈരേഴുപതിന്നാലു സംവത്സരംരാമജ്യേഷ്ഠനു വേണ്ടി ഭരിച്ചു രാജ്യംഅധികാരദുർമോഹമുള്ളിലുദിക്കാതെഭരതൻ പ്രജേശൻ പ്രജാനാഥനായ്! സൂര്യവംശത്തിന്റെ കീർത്തിയിൽ തൂവലായ്ഐശ്വര്യമെങ്ങും നിറഞ്ഞകാലംസത്യധർമ്മാദികൾ കൈവിടാതെപാഞ്ചജന്യൻ ഭരതൻ നിപുണനായി! പദവിയേക്കാൾ പുണ്യമേട്ടന്റെ സാമീപ്യമെന്നോർത്തു പാദുകം തലയിലേറ്റിഇല്ല, പകരമൊരു

kavitha
കവിത  “ഏച്ചുകൂട്ടിത്തഴയ്ക്കുന്ന കൗശലം” മഞ്ജുള  ശിവദാസ്

കവിത “ഏച്ചുകൂട്ടിത്തഴയ്ക്കുന്ന കൗശലം” മഞ്ജുള ശിവദാസ്

മണ്ണപ്പം ചുട്ടുവിളമ്പിയ-തുണ്ണണമെന്നു ശഠിയ്ക്കുമ്പോൾ,മരമണ്ടനെ മണ്ടയ്ക്കിട്ടു-കിഴുക്കാനൊന്നു മടിച്ചെന്നാൽ, മതമിങ്ങനെ മതിയിലെ-യർബുദമായി പടർന്നതുപോൽ,മണ്ണുണ്ടും മണ്ണിലുരുണ്ടും-മണ്ണുണ്ണികളാവാം.. കണ്ടില്ലേ, കഥകളിൽനിന്നും-കനലു പിറക്കണു, കലകളൊടുങ്ങണു-കാർന്നോന്മാർ നട്ടതിലൊക്കെ-പേട് ഫലങ്ങൾ കായ്ച്ചുതുടങ്ങി. ആരാണ്ടേതാണ്ടൊരു കാല-ത്തെങ്ങാണ്ടെഴുതിയ ഭാവനകൾ,നിനവുകടഞ്ഞുരുട്ടി, നഞ്ചും-കലർത്തിയിന്നു വിളമ്പുന്നു. വിഷമയമായോരോ, മനുജ-വിചാരവുമരുതാത്തതിരുകളായ്,പകനിറയണ മനസ്സുകൾ പുകയണു-തമ്മിലുടക്കും ബന്ധങ്ങൾ.. അതിരുകളുടെ ചിന്തകളില്ലാ-ത്തനുഭവമല്ലേ സൗഹാർദം,അരുതായ്മകൾ കൂട്ടിക്കെട്ടിയ-കാട്ടിക്കൂട്ടലിനെന്തർത്ഥം. ഒന്നായതറുത്തു മുറിച്ചതിലെരിവും-ചേർത്തിട്ടേച്ചു കൊരുത്തവർ,ഒരിയ്ക്കലും കൂടാ മുറിവുക-ളഴുകിയതൂറ്റിത്തഴച്ചിടുന്നു.

kavitha
കവിത : “പ്രയാണം”  ജ്യോതിലക്ഷ്മി. സി എസ്.

കവിത : “പ്രയാണം” ജ്യോതിലക്ഷ്മി. സി എസ്.

കുരുക്ഷേത്ര യുദ്ധക്കളത്തിൽ നിരന്നിടും,യുദ്ധ പ്രഗത്ഭരെ നോക്കിടാതെ,പാഞ്ഞീടുന്നതാ വളരെ തിടുക്കമായ്കുഞ്ഞനുറുമ്പു കുടുംബത്തോടെ, കുട്ടികൾ കൂടെയുണ്ടെന്നുറപ്പാക്കീട്ടുകുഞ്ഞനുറുമ്പിതാ പാഞ്ഞിടുന്നു.. വലിയ പെരുമ്പറ നാദമതുകേട്ടുഞെട്ടിതെറിച്ചു കൊണ്ടോടിടുന്നു. തേരുകൾ നീങ്ങിടും പന്ഥാവിൽ നിന്ന -ങ്ങൊഴിഞ്ഞു മാറിക്കൊണ്ടു പാഞ്ഞിടുന്നു.. ആയുധങ്ങൾ തട്ടിയങ്ങുമിങ്ങുംതെറിച്ച കബന്ധങ്ങൾ നോക്കിടാതെ,കുഞ്ഞനുറുമ്പു കുടുംബവുമായിതാ ജീവനും കൊണ്ടങ്ങു പാഞ്ഞിടുന്നു.. നിണച്ചാലു കണ്ടിട്ടു പുഴ കടന്നീടുവാണെന്നു കോപ്പും

kavitha
കവിത “തണൽ” സുമിത വിനോദ്

കവിത “തണൽ” സുമിത വിനോദ്

പാരിജാതവല്ലിയിൽപവിഴ മലരു പോലവേചന്തമാർന്ന മിഴികളാൽചന്ദന ഗന്ധവുമായ്‌തുളസിക്കതിർ നൈർമല്യമോടെ സ്നേഹമയമായ്‌രാഗസുധയായ്‌കുഞ്ഞിളകാറ്റയായ്എന്നിലേക്ക്‌ഓടിവന്നതെന്തിനു നീ വാർമുകിലായിമുകിലിൻ വർണ്ണമായ്മഴയിൽ ചെറു ചൂടായിവെയിലിൽ തണലായിഎന്തിനായി വന്നണഞ്ഞു ചാരെ നീ പോയിടല്ലേ. മറഞ്ഞിടല്ലേസ്വർഗ്ഗവസന്തമേപുണ്യജന്മമേ നീ…

kavitha
കവിത:  ‘ഉൾക്കാഴ്ച’ ജ്യോതിലക്ഷ്മി.സി.എസ്

കവിത: ‘ഉൾക്കാഴ്ച’ ജ്യോതിലക്ഷ്മി.സി.എസ്

തേച്ചുരച്ചുള്ള സ്‌നാനശേഷമീ,ദേഹകാന്തിയ്ക്കു വേണ്ടി ഞാൻ.,സുഗന്ധലേപനം പൂശിയിട്ടെന്‍റെ,മേനിയഴകിനെ കൂട്ടവേ..മുന്നിലായുള്ള ദർപ്പണത്തിന്‍റെഛായയിലെന്‍റെ രൂപമായ്,എന്നെ നോക്കിച്ചിരിയ്ക്കുവാനായി,വെമ്പലേറുന്നതിൻ ത്വര,നോക്കിനോക്കി പതുക്കെ ഞാനൊന്നു,പിന്നിലേയ്ക്കാഞ്ഞു നിൽക്കവേ,കഷ്ടകാലം ചമച്ച ഗർത്ത-ത്തിലാഞ്ഞു പോയിപ്പതിച്ചു ഞാൻ.ശേഷജീവിതം അസ്തമിയ്ക്കുന്ന-നേരമാകാൻ കൊതിച്ചു ഞാൻ,ദേഹമൊന്നനക്കീടുവാനരുതാതെയോറ്റ ക്കിടപ്പിലായ്..ശയ്യയിൽ കിടന്നെന്നുടെ ദേഹശോഷണംകണ്ടതോർത്തു ഞാൻ,ദർപ്പണം നോക്കി മതി വരാത്തൊരുപെൺ കിടാവിന്‍റെ ചാതുരി.ഇന്നതോർത്തു ഞാൻമാനസത്തിന്‍റെ കോണിനുള്ളിലതുവ്യക്തമായ്..നശ്വരമാകുമീ ശരീര- ത്തിനുള്ളിലുള്ളൊരുകാതലായ്,ജരാ നരകളെ തീണ്ടിടാത്തൊരാആത്മതത്വ

kavitha
കവിത “മുത്തശ്ശി”രാജു കാഞ്ഞിരങ്ങാട്.

കവിത “മുത്തശ്ശി”രാജു കാഞ്ഞിരങ്ങാട്.

ഉണ്ണിക്കവിതകൾ ചൊല്ലാംഉൺമകൾ വാരി ഞാനൂട്ടാംഉണ്ണീ കരായാതിരിക്കൂഓതുവാൻ എവിടെ മുത്തശ്ശി ? മഴയെ, നിലാവിനെ കാട്ടിസ്മൃതികളെ തൊട്ടു തൊട്ടുണർത്തിപട്ടു പോൽ നേർത്ത മടിയിൽപൊട്ടു പോലൊട്ടിയിരിക്കാൻഎവിടെ മുത്തശ്ശി ?! സ്നേഹനിലാവായുദിക്കാൻകൂരിരുട്ടിൽ ചിരാതാകാൻചിരിതൻ നെല്ലിപ്പൂ വിടർത്താൻഎവിടെയെവിടെയെൻ മുത്തശ്ശി.