Category: kavitha

kavitha
വനിതാദിനത്തില്‍ ജ്വാലാമുഖിയായി,  “അവൾ” കവിത: സുമിത വിനോദ്

വനിതാദിനത്തില്‍ ജ്വാലാമുഖിയായി, “അവൾ” കവിത: സുമിത വിനോദ്

ശക്‌തയായി. പ്രബുദ്ധയായിജ്വലിക്കുന്ന കണ്ണുകളാൽജ്വാലാമുഖിയായി,അവൾ നിന്നു. ദീർഘനിശ്വാസത്താൽ,ആയിരം ചാട്ടവാറടിയേക്കാൾ,വേദനയിൽ പുളയുമ്പോഴുംശക്തയായി പ്രബുദ്ധയായിഅവൾ നിന്നു. തീനാമ്പുകളെപോലെ,വാക്കുകൾ അവളെ-വിഴുങ്ങി,,പരിഹാസ മതിലിൽ-വീണുടഞ്ഞു അവൾ, പക്ഷെസധൈര്യം മുന്നോട്ട്, സർവ്വ സഹയായി-സഹന പര്യായമായിവീണ്ടുമവൾ ഒരു യുദ്ധത്തിന്.

kavitha
കവിത “എഴുതാപ്പുറങ്ങളിലൂടെ” അഭിലാഷ്.

കവിത “എഴുതാപ്പുറങ്ങളിലൂടെ” അഭിലാഷ്.

ഒരായിരം വർത്തമാനത്തിന്‍റെ-എഴുതാപ്പുറങ്ങളിലൊളിപ്പിച്ച തരിശുഭൂമികളുണ്ട്,വേദകാലവും, ബോധകാലവും-പ്രാണരക്ഷാർത്ഥംദിശ മറന്ന്‍ അലഞ്ഞൊട്ടിയഒരു തുണ്ട് ഭൂമിയിൽ,ഉർവ്വരതയുടെ ഭ്രമചിത്തങ്ങൾ,,,, സമയം നിർണ്ണയിയ്ക്കാൻബാധ്യതയുള്ള,ഒരു പിടിമണ്ണിന്‍റെചൂടും ചൂരുമുള്ള ഒരു മഴയിലേയ്ക്ക്പ്രവഹിയ്ക്കുന്നമഹാജലനിധി,വർത്തമാനത്തിന്‍റെ ദൂരമളന്നസഞ്ചാരിയാകുന്നു.ഇറങ്ങി നിൽക്കെ ഉടൽ വലിച്ചു കൊണ്ട്പോകുന്ന അനായാസങ്ങൾ,,,,, വനതപസ്സുകൾ ചൂതാടിയ-ശിഥിലചിന്തകളുടെ ഉടൽവാർത്ത്,ആനന്ദമാകുന്ന ഭൂമികല്പനകളുടെഉച്ഛ്വാസവായുവിൽ അടക്കംചെയ്യപ്പെട്ടഋഷികളുടെ പരമാണു,കർഷകന്‍റെ വിയർപ്പിനാൽഉദയം ചെയ്യപ്പെടണം.നെൽക്കതിരുകൾ ചുടുചോരയിൽവേവിച്ച് ആത്മശാന്തിയ്ക്ക്പാനം ചെയ്യണം,,,, ഭീതിയുടെ അവരോഹണക്രമങ്ങളിൽതുടർച്ചകളുടെ സുവിശേഷങ്ങൾപറഞ്ഞ്,ആശ്വാസ

kavitha
കവിത “നാദം” സുമിത വിനോദ്

കവിത “നാദം” സുമിത വിനോദ്

ദലമർമ്മരങ്ങൾക്കിടയിൽഒരു നേർത്ത നാദംനനവാർന്ന അഴലാർന്ന നാദം ഹരിത വർണ്ണാഭമായിപടർന്നു പടർന്നുഒരു പൂവായ്. കായുംകനിയുമായ് നേർത്ത നാദധ്വനി സ്പന്ദിക്കുമ്പോൾധ്വനിയിൽ നിന്നുംനേർത്ത നാദം-നിശബ്ദമാകുമ്പോൾ അഴലാർന്ന നാദം വീണ്ടുംരക്തവര്‍ണ്ണാശ്രുക്കൾ പൊഴിക്കുമ്പോൾധരിത്രിതൻ വിരിമാറിൽ-മർമരങ്ങളികൾക്കിടയിൽ നേർത്ത നനവാർന്ന-അശ്രുകണങ്ങൾ ചിന്നി ചിതറുമ്പോൾ.വീണ്ടും ഒന്നാകുമെന്ന ശുഭപ്രതീക്ഷയിൽഅനഗനിർഗള നാദംവീണ്ടും, വീണ്ടും സ്പന്ദിക്കുന്നു.

kavitha
കവിത ‘പുതുവത്സരം’

കവിത ‘പുതുവത്സരം’

താനേ തുറന്നിങ്ങകത്തു വന്നൂ, അനുവാദമില്ലാതെയരികിലെത്തിഒരു പുത്തനാണ്ടിലെ മധുമാസങ്ങൾനന്മകൾ പൂക്കുന്ന പുതുവത്സരം! തൂമഞ്ഞു തൂവുന്ന തിരുവാതിര, ഈ പുലർകാലസുന്ദരി ജേമന്തികൾജനുവരിക്കുളിരിലെ സുന്ദരസ്വപ്നമാം മാർഗ്ഗഴിത്തിങ്കൾതൻ പുലർവേളകൾ ! അഷ്ടമിത്തിങ്കളെ തൊഴുതുമടങ്ങുന്ന വ്രീളാവിവശപോൽ ഫെബ്രുവരികൂമ്പും മിഴിപ്പൂക്കൾ പുളകം പുതയ്ക്കുന്ന സർവ്വാംഗസുന്ദരി മാഘമാസംഅലസഗമനയായ്‌ വിരഹഗാനം പാടും ശിശിരമായ്‌ മാർച്ചിലെ ചൈത്രരാഗം ! കർണ്ണികാരപ്പൂവ് പൊൻകണി

kavitha
“നിനക്ക് സ്വപ്നം കാണാനറിയില്ല”… കവിത ജ്യോതിരാജ് തെക്കൂട്ട്.

“നിനക്ക് സ്വപ്നം കാണാനറിയില്ല”… കവിത ജ്യോതിരാജ് തെക്കൂട്ട്.

ഒറ്റയ്ക്കാവുന്നു.... ഭ്രാന്തമായ തോന്നലുകളിൽ അത്രമേൽ ഒറ്റയ്ക്കാവുന്ന സന്ധ്യകളിൽ, കവിതയോട് കോർത്ത വാക്കുകളെ, മരണം തൊട്ടു വിളിക്കുന്നു, നീ ജനിക്കേണ്ടിയിരുന്നില്ല... നിനക്ക് സ്വപ്നം കാണാനറിയില്ല. രാത്രിമഴയുടെ ഉന്മാദ കേളികൾ, നിൻ്റെ കവിതകളെ മത്തുപിടിപ്പിക്കുന്നില്ല. നിറം ചോർന്നു പോയ അക്ഷരങ്ങളിൽ വിഷാദം തളം കെട്ടി നിൽക്കുന്നു. ആരോ വീണ്ടും.... കവിത എഴുതുവാൻ

kavitha
കവിത “ഒരു രാത്രി” രഘുനാഥന്‍ കൊളത്തൂര്‍.

കവിത “ഒരു രാത്രി” രഘുനാഥന്‍ കൊളത്തൂര്‍.

ആകാശം നിറയെനക്ഷത്രങ്ങളുള്ളഒരുരാത്രി ഞാൻ,മരിച്ചുപോയവരക്കുറിച്ചോർത്ത്മരിച്ചപോലെ കിടക്കുന്നു.. ടെറസ്സിനു മുകളിൽവിരിച്ചിട്ട പുൽപ്പായയിൽതിരിഞ്ഞും മറിഞ്ഞുംകിടന്ന് ആകാശംനെഞ്ചിലേറ്റുന്നു. ഓരോ നക്ഷത്രവുംതനിക്കു പ്രിയപ്പെട്ടആരൊക്കെയോആയിരുന്നെന്ന്സങ്കൽപ്പിക്കേ,ഓരോരുത്തരുടേയുംരൂപം തെളിഞ്ഞു വരുന്നു…. നിറം,മുഖഭാവങ്ങൾ, ചിരി, ഗന്ധംവരെ തിരിച്ചറിയുന്നു…വിയർത്ത് വീർപ്പുമുട്ടുമ്പോൾഒരു കാറ്റ് വന്നെങ്കിലെന്ന്ആശിക്കുന്നു……. പ്രിയപ്പെട്ടവരുടെകളിചിരി വീണ്ടുംമനസ്സിൽ തെളിയുന്നു!കൺപോളയടച്ച്ഉറക്കം മാത്രംകൊതിച്ച്നിലാവെട്ടം മറന്ന്,മനസ്സിൽ പുലരിവെട്ടം നിറച്ച്കിടന്നതേയുള്ളൂഒരു കുഞ്ഞിക്കിളി'നേരം വെളുത്തേ..'എന്ന് ഉറക്കെ വിളിച്ചുപറയുന്നു!

kavitha
കവിത “ബീഡിവലിക്കുമ്പോൾ” ജോയ് ഗുരുവായൂര്‍.

കവിത “ബീഡിവലിക്കുമ്പോൾ” ജോയ് ഗുരുവായൂര്‍.

ലോക്ഡൗണിൽ സിഗരറ്റുകിട്ടാതായപ്പോളാണ്രൂപാബീഡി വലിക്കാമെന്നുകരുതിയത്.പരിചയമില്ലാത്ത രുചിപറത്തിയപുകച്ചുരുളുകളിലൊരു ബംഗാളിപ്പെൺകൊടിയുടെകരുവാളിച്ച സുന്ദരമുഖം! അത്ഭുതവിളക്കിൽനിന്നുയർന്ന ഭൂതംപോലെ!മിഡ്‌നാപ്പൂരിലെ തെരുവുകളിലെമീൻമണവും ചെളിച്ചൂരുംകത്തിയെരിയുന്ന ബീഡിയിലയിലൂടെചുണ്ടുകളിലേക്കു പടരുന്നുവോ?! അവൾ സംസാരിക്കാൻ മുതിരുന്നപോലെ!..ഇല്ലാ, അവളുടെ നാവുകൾക്കു സംസാരശേഷിയില്ലാ.പൊട്ടിയ മുറം മടിയിൽവെച്ചവളിരിക്കുമ്പോൾകീറിയ പാവാടവിടവിലൂടെതുടയുടെ മിനുപ്പ് വെളിച്ചംകാണുന്നു. ഓടയിൽനിന്നു പാറിവന്നൊരു കൊതുക്ബീഡിതെരുക്കുന്ന കൈകളിൽ കടിക്കുന്നു.അന്തിക്കു പട്ടമോന്തിവന്ന കാരണവർ,പച്ചബീഡിയെടുത്ത് തീക്കൊള്ളിയിൽ കോർക്കുന്നു.അടുപ്പിൽ അരിയുംകല്ലും തിളച്ചുമറിയുന്നു. മുഖം

kavitha
മാറിയ ലോകത്തോടണി ചേർന്നൊരു-മാരക വ്യാധി പടർന്നപ്പോൾ “വ്യര്‍ത്ഥം” കവിത മഞ്ജുള ശിവദാസ്‌

മാറിയ ലോകത്തോടണി ചേർന്നൊരു-മാരക വ്യാധി പടർന്നപ്പോൾ “വ്യര്‍ത്ഥം” കവിത മഞ്ജുള ശിവദാസ്‌

അന്തംകിട്ടാതലയും ചിന്തകൾ-അന്തിയ്ക്കെന്തോ പരതുന്നു, ഈ-ചിത്തം ചിക്കിച്ചികയുന്നെന്നുടെ-നിദ്രകളോടിയൊളിയ്ക്കുന്നു.. ചിരിച്ചു വന്നതിലൊക്കെ കപടത-രുചിച്ചുനോക്കിയറിഞ്ഞപ്പോൾ,വലിച്ചെറിഞ്ഞ കിനാവുകളിപ്പോൾ-തുറിച്ചുനോക്കിയിരിയ്ക്കുംപോൽ.. നിറത്തിനർത്ഥം നൽകിയതറിയാ-തെടുത്തണിഞ്ഞവരാണല്ലോ,ദുഷിച്ച ചിന്തകളേകിയ വഴി-കളിലെന്നും തപ്പിത്തടയുന്നു.. മാറിയ ലോകത്തോടണിചേർന്നൊരു-മാരക വ്യാധി പടർന്നപ്പോൾ,ഭീതിയിലാണ്ടവരോതുന്നിപ്പോൾ-പഴമയിലേയ്ക്കു തിരിച്ചോടാം. ഏറിയതൊന്നും വേണ്ടെന്നായ്, ഈ-കോറിയതൊക്കെയുമേറിയതായ്,ആകെപ്പുകയണ കാലത്തിത്തിരി-ശ്വാസം മാത്രം മതിയെന്നായ്. തെറ്റുകളേറ്റുപറഞ്ഞു കരഞ്ഞും-നന്മമരത്തിനു വളമിട്ടും,കുപ്പയിലിപ്പോൾ മാണിക്യങ്ങൾ-മാത്രം ദർശിച്ചീടുന്നോർ, കാലത്തിൻ കലി മാറുംവരെയിനി-സദ്കർമ്മികളായ് തുടരേണം.വഴിപാടായ് പല

kavitha
കാറ്റോട് ചേർന്ന് ദൂതൻ എത്തും “യക്ഷിയുടെ തള”

കാറ്റോട് ചേർന്ന് ദൂതൻ എത്തും “യക്ഷിയുടെ തള”

ഇരുണ്ട തണുത്ത നിലാവിൽനീ പാതിമയക്കത്തിൽ വഴുതി വീഴുമ്പോൾ,കാറ്റോട് ചേർന്ന് ദൂതൻ എത്തുംവിണ്ണിൽ നിന്നു മണ്ണിലേക്ക് വീശികാലിലെ വശ്യതയുള്ള തള കണ്ട്നെറ്റിയിൽ ചുംബനം നൽകാൻ മാത്രം. കയേത ദൂതൻ

kavitha
നിറമിഴികളുടെ ജാലകവിരികൾ വകഞ്ഞു വെച്ച് നീ പുഞ്ചിരിക്കു മ്പോൾ “പ്രിയപ്പെട്ടവളെ” കവിത

നിറമിഴികളുടെ ജാലകവിരികൾ വകഞ്ഞു വെച്ച് നീ പുഞ്ചിരിക്കു മ്പോൾ “പ്രിയപ്പെട്ടവളെ” കവിത

നിറമിഴികളുടെ ജാലകവിരികൾ വകഞ്ഞു വെച്ച് നീ പുഞ്ചിരിക്കുമ്പോൾ ഞാൻ സന്ധ്യകളെക്കുറിച്ചോർക്കാറുണ്ട്, അത്രയും മനോഹരമായി വേർപാടിനെ വരച്ചു വെച്ച മറ്റൊരിടം ഞാൻ കണ്ടിരുന്നില്ല... അന്ന്, കാത്തിരിപ്പിന്റെ ഓരോ നിമിഷത്തിലും ആയിരം സൂചിമുനയിറക്കങ്ങളായെന്റെ നെഞ്ചിൽ കീറിയ മുറിവുകളെയെല്ലാം ഞാനിപ്പോൾ അഗാധമായി പ്രണയിക്കുന്നു... പണ്ടെങ്ങോ കടം തന്ന സ്വപ്നങ്ങൾ മാത്രം നീയെന്നോട് തിരികെ