ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെയും പ്രവാസി ലക്ഷങ്ങളെയും സാക്ഷിയാക്കി, വിശുദ്ധ അറഫാ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ആത്മീയ സംഗമവും ഇഫ്താർ വിരുന്നും’ വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. എക്സിറ്റ് 18-ലെ അൽവലീദ് ഇസ്തിറാഹയിൽ വെച്ച് നടന്ന സംഗമത്തിൽ ഗൾഫ് മലയാളി കൂട്ടായ്മകളിലെ പ്രമുഖരടക്കം നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
അറഫാ ദിനത്തിന്റെ പുണ്യവും ആത്മീയ ചൈതന്യവും ഉൾക്കൊണ്ട് അസർ നമസ്കാരത്തിന് ശേഷമാണ് പരിപാടികൾക്ക് തുടക്കമായത്. ഷൗകത്ത് അലി സഅദിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പ്രവാസി സംഗമത്തിൽ അബ്ദുൽ റഹ്മാൻ സഖ്വാഫി ബദിയ അധ്യക്ഷത വഹിച്ചു. ജബ്ബാർ കുനിയിൽ സ്വാഗതം ആശംസിച്ചു.
തുടർന്ന് നടന്ന ആത്മീയ സദസ്സിൽ പ്രമുഖ പണ്ഡിതൻ ബഷീർ മിസ്ബാഹി മുഖ്യപ്രഭാഷണം നടത്തി. അറഫാ ദിനത്തിന്റെ മഹത്വത്തെക്കുറിച്ചും, പ്രവാസ ജീവിതത്തിൽ കാത്തുസൂക്ഷിക്കേണ്ട ആത്മീയ വിശുദ്ധിയെക്കുറിച്ചും അദ്ദേഹം നടത്തിയ ഉൽബോധനം സദസ്സിന് പുതിയൊരു ദിശാബോധം നൽകുന്നതായിരുന്നു. പതിനൊന്ന് വർഷം മുമ്പ് ഹജ്ജ് വേളയിൽ മിനായിൽ വെച്ച് മരണപ്പെട്ട ഐ.സി.എഫിന്റെ മുൻ ദാഇ മർഹൂം സുൽഫിക്കർ നഈമി ഉസ്താദിനെ ചടങ്ങിൽ ഭക്ത്യാദരപൂർവ്വം അനുസ്മരിച്ചു.
ഗൾഫ് നാടുകളിലെയും കേരളത്തിലെയും പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും, ലോക സമാധാനത്തിനും, അറഫയിലെ പുണ്യഭൂമിയിൽ ഒത്തുകൂടിയ ഹാജിമാർക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയോടെയാണ് (ദുആ) സദസ്സ് സമാപിച്ചത്. തുടർന്ന് പങ്കെടുത്തവർക്കായി വിപുലമായ ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു. പരിപാടിക്ക് അബ്ദുൽഖാദിർ പള്ളിപ്പറമ്പ് നന്ദി രേഖപ്പെടുത്തി.
