Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗാസയില്‍ വെടിനിര്‍ത്തലിന് യുഎന്‍ പ്രമേയം; വീറ്റോ ചെയ്ത് യുഎസ്, വീറ്റോയെ അപലപിച്ച് ഹമാസ്


ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക സുരക്ഷാ കൗണ്‍സില്‍ അംഗങ്ങടക്കമുള്ള ബഹുഭൂരിപക്ഷം രാജ്യങ്ങളും പിന്തുണച്ച പ്രമേയത്തെയാണ് യുഎസ് എതിര്‍ത്തത്. ഗാസയില്‍ സൈനിക നടപടി നിര്‍ത്തുന്നത് ഹമാസിനെ(Hamas) ഭരണം തുടരാന്‍ അനുവദിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭയിലെ യുഎസ് ഡെപ്യൂട്ടി അംബാസഡര്‍ റോബര്‍ട്ട് വുഡ് വീറ്റോ ചെയ്തത്. ഈ ഹ്രസ്വമായ കരട് പ്രമേയം യുണൈറ്റഡ് അറബ് എമിറേറ്റ്‌സാണ്(യുഎഇ) മുന്നോട്ടുവെച്ചത്. ഇതിന് അനുകൂലമായി പതിമൂന്ന് അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ ബ്രിട്ടന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഗാസയില്‍ സൈനിക നടപടി നിര്‍ത്തുന്നത് അടുത്ത യുദ്ധത്തിനുള്ള വിത്ത് പാകാന്‍ അനുവദിക്കുമെന്നും റോബര്‍ട്ട് വുഡ്  പ്രഖ്യാപിച്ചു. ഇസ്രായേലിലെ ഹമാസ് ആക്രമണങ്ങളെ അപലപിക്കുന്നതിലും ഇസ്രയേലിന്റെ ‘സ്വയം പ്രതിരോധിക്കാനുള്ള അവകാശം’ അംഗീകരിക്കുന്നതിലും ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇസ്രായേലികള്‍ക്കും പലസ്തീനിക്കും സമാധാനത്തോടെയും സുരക്ഷിതത്വത്തോ ടെയും ജീവിക്കാന്‍ കഴിയുന്ന സുസ്ഥിരമായ സമാധാനത്തെ അമേരിക്ക ശക്തമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അടുത്ത യുദ്ധത്തിന് വിത്ത് പാകുന്ന വെടി നിര്‍ത്തലിനുള്ള ഈ പ്രമേയത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല.’ റോബര്‍ട്ട് വുഡ് വ്യക്തമാക്കി. 

വോട്ടെടുപ്പിന് ശേഷം നടത്തിയ പ്രസ്താവനയില്‍ ഇസ്രായേലിന്റെ യുഎന്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാനും വെടിനിര്‍ത്തലിനെ എതിര്‍ത്തു. ‘എല്ലാ ബന്ദിക ളേയും തിരിച്ച് ഹമാസിനെ തകര്‍ത്താല്‍ മാത്രമേ വെടിനിര്‍ത്തല്‍ സാധ്യമാകൂ’, എര്‍ദാന്‍ ആവര്‍ത്തിച്ചു.  ഭൂരിഭാഗം രാഷ്ട്രങ്ങളും ഗാസയിലെ ഇസ്രായേല്‍ ബോംബാക്രമണം ഉടനടി നിര്‍ത്തുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ വോട്ടെടുപ്പിന്റെ ഫലം വിനാശകരമാണെന്ന് ഫലസ്തീനിലെ യുഎന്‍ പ്രതിനിധി റിയാദ് മന്‍സൂര്‍ കൗണ്‍സിലില്‍ പറഞ്ഞു. ‘ദശലക്ഷക്കണക്കിന് ഫലസ്തീന്‍ ജീവിതങ്ങള്‍ തുലാസില്‍ തൂങ്ങിക്കിടക്കുന്നു. അവയില്‍ ഓരോന്നും പവിത്രമാണ്, സംരക്ഷിക്കേണ്ടതാണ്’, അദ്ദേഹം പറഞ്ഞു, 

‘ഗാസയിലെ നിരന്തരമായ ബോംബാക്രമണം അവസാനിപ്പിക്കാനുള്ള ആഹ്വാനത്തിന് പിന്നില്‍ നമുക്ക് ഒന്നിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ പലസ്തീനികള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്?’, യു.എ.ഇയുടെ ഡെപ്യൂട്ടി യു.എന്‍ അംബാസഡര്‍ മുഹമ്മദ് അബുഷഹാബ് സുരക്ഷാ കൗണ്‍സിലിനോട് ചോദിച്ചു. രണ്ട് മാസമായി തുടരുന്ന യുദ്ധത്തില്‍ നിന്നുള്ള ആഗോള ഭീഷണിയെക്കുറിച്ച് വോട്ടെടുപ്പിന് മുമ്പ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സുരക്ഷാ കൗണ്‍സിലിന് മുന്നറിയിപ്പ് നല്‍കി. ‘സാധാരണക്കാര്‍ക്ക് ഫലപ്രദമായ സംരക്ഷണമില്ല. ഗാസയില്‍ ഒരിടത്തും സുരക്ഷിതത്വമില്ല,’ ഗുട്ടെറസ് പറഞ്ഞു.

പ്രമേയം വീറ്റോ ചെയ്യാനുള്ള യുഎസിന്റെ തീരുമാനത്തെ പലസ്തീന്‍ സംഘടനയായ ഹമാസ് അപലപിച്ചു. വാഷിംഗ്ടണിന്റെ നീക്കം ‘അസാന്മാര്‍ഗികവും മനുഷ്യത്വ രഹിതവുമാണെന്ന്’ ഹമാസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ”വെടിനിര്‍ത്തല്‍ പ്രമേയം പുറപ്പെടുവിക്കുന്നതില്‍ യുഎസ് തടസ്സം നില്‍ക്കുന്നത് നമ്മുടെ ജനങ്ങളെ കൊല്ലുന്നതിലും കൂടുതല്‍ കൂട്ടക്കൊലകളും വംശീയ ഉന്മൂലനങ്ങളും നടത്തുന്നതിലും അധിനിവേശത്തോടുള്ള നേരിട്ടുള്ള പങ്കാളിത്തമാണ്,” ഗ്രൂപ്പിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഇസാത്ത് എല്‍-റെഷിഖ് പറഞ്ഞു.

ഗാസയിലെ ഇസ്രായേൽ-ഹമാസ് ഉടമ്പടിയുടെ പ്രധാന മധ്യസ്ഥനായ ഖത്തർ, വെടിനിർത്തൽ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഏഴ് ദിവസം നീണ്ടുനിന്ന ഗാസയിലെ വെടിനിർത്തലിനിടെ ഹമാസ് ബന്ദികളാക്കിയ 105 പേരെയും ഇസ്രയേൽ ജയിലുകളിൽ നിന്ന് 240 പലസ്തീൻകാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു. നവംബർ 24ന് ആരംഭിച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ കരാർ രണ്ട് തവണയാണ് നീട്ടിയത്.

ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിലേക്ക് നടത്തിയ അപ്രതീക്ഷിത ആക്രമണം 1400ലേറെ ജീവനുകളെടുത്തിരുന്നു. രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും രക്ഷരൂക്ഷിതമായ ദിനമായിരുന്നു അത്. പിന്നാലെ ഗാസയിലേക്ക് ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ 9,061 പേരിലേറെ കൊല്ലപ്പെട്ടു. 


Read Previous

അഞ്ച് പതിറ്റാണ്ടത്തെ കര്‍മഭൂമി; കാനത്തിന് തലസ്ഥാനത്തിന്റെ വിട; വിലാപയാത്ര ജന്മനാട്ടിലേക്ക്

Read Next

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കേളി അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »