ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദുബായ്: ജിസിസി രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും ഏറെ നാളായി കാത്തിരിക്കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ നിലവിൽ വരും. ജിസിസി ഗ്രാൻഡ് ടൂർസ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക യെന്ന് യുഎഇ സാമ്പത്തിക മന്ത്രി തൗഖ് അൽ മർറി അറിയിച്ചു. ദുബായിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് (എടിഎം) 2024-ൽ സംസാരിക്കവെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈറ്റ് എന്നിവയുൾപ്പെടെ ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് ജിസിസി രാജ്യങ്ങളിൽ സ്വതന്ത്രമായി യാത്ര ചെയ്യാൻ അവസരം നൽകുന്നതാണ് പുതിയ ഏകീകൃത വിസ സമ്പ്രദായം. ഇതൊരു വിസ മൾട്ടി എൻട്രി വിസ മാതൃകയിലാണ് പ്രവർത്തിക്കുക. ആറ് ജിസിസി രാജ്യങ്ങളിൽ വിനോദസഞ്ചാരികളെ 30 ദിവസത്തിലധികം രാജ്യങ്ങളിൽ ചെലവഴിക്കാൻ ഈ വിസ അനുവദിക്കുമെന്നും യുഎഇ സാമ്പത്തിക മന്ത്രി പറഞ്ഞു.
ഇത് പ്രാബല്യത്തിൽ വന്നാൽ, ജിസിസി രാജ്യങ്ങളിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് മുമ്പിൽ ഉയർത്തിക്കാട്ടുന്നതിനും കൂടുതൽ വിനോദസഞ്ചാരികളെ ഇവിടങ്ങളിലേക്ക് ആകർഷിക്കുന്നതിനും സഹായകരമാവും. ഹോട്ടൽ അതിഥികളുടെ എണ്ണം വർധിക്കുകയും മേഖലയെ പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാരികളുടെ മുൻനിര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയും ചെയ്യുമെന്നും അൽ മർറി പറഞ്ഞു.
ജിസിസി രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തമ്മിലുള്ള സഹകരണവും ആരോഗ്യകരമായ മത്സരവും ശക്തിപ്പെടുത്താൻ പുതിയ ഏകീകൃത വിസ വഴിവയ്ക്കുമെന്ന് ട്രാവൽ മാർക്കറ്റിനോട് അനുബന്ധിച്ച് ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫയുടെ നേതൃത്വത്തിൽ നടന്ന പാനൽ ചർച്ച അഭിപ്രായപ്പെട്ടു.
ഏകീകൃത ജിസിസി വിസ കൂടുതൽ ഉപകാരപ്രദമാവുക ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കായിരിക്കും. കാരണം നിലവിൽ ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് അംഗ രാജ്യങ്ങൾക്കിടയിൽ വിസയില്ലാത്ത യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ പ്രവാസികൾക്ക് ജിസിസി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാൻ വെവ്വേറ വിസ ആവശ്യമാണ്, പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഏകീകൃത ജിസിസി വിസ എടുക്കുന്ന ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കും അംഗ രാജ്യങ്ങൾക്കി ടയിൽ യാത്ര ചെയ്യാനാവും. ജിസിസി രാജ്യങ്ങളെ പരസ്പരം ബന്ധിക്കുന്ന റെയിൽവേ ശൃംഖല കൂടി യാഥാർഥ്യമാവുന്നതോടെ പുതിയ വിസ കൂടുതൽ ആളുകൾക്ക് ഉപകാരപ്രദമാവും. യാത്രാ ചെലവ് ഗണ്യമായി കുറയുകയും ചെയ്യും.
