ഹാജിമാര്‍ക്ക് കടുത്ത ചൂടില്‍ നിന്ന് ആശ്വാസമേകാന്‍ മക്കയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ സൗദി നീക്കം; വിമാനം ഉപയോഗിക്കുന്നതിനുപകരം ഭൂതല ജനറേറ്ററുകള്‍ ഉപയോഗിക്കും


ജിദ്ദ: ശക്തമായ വേനല്‍ ചൂടില്‍ നിന്ന് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസമാവാന്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങളുമായി സൗദി ഭരണകൂടം. ലഭ്യമായ എല്ലാ അവസരങ്ങളും സാങ്കേതിക വിദ്യകളും പരമാവധി പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ കാലാവസ്ഥ മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയാ ണെന്ന് സൗദി റീജിയണല്‍ ക്ലൗഡ് സീഡിംഗ് പ്രോഗ്രാം സ്ഥിരീകരിച്ചു. വിമാനം ഉപയോഗിക്കുന്നതിനുപകരം ഉയരത്തിലുള്ള മേഘങ്ങളെ ഉത്തേജിപ്പിക്കുന്നതിന് ഭൂതല ജനറേറ്ററുകള്‍ ഉപയോഗിക്കാനാണ് ശ്രമമെന്നും അധികൃതര്‍ അറിയിച്ചു.

ഹജ്ജുമായി ബന്ധപ്പെട്ട കര്‍മങ്ങള്‍ നടക്കുന്ന പുണ്യനഗരമായ മക്ക, മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിലെ കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ സിഇഒയും റീജിയണല്‍ ക്ലൗഡ് സീഡിംഗ് പ്രോഗ്രാമിന്റെ ജനറല്‍ സൂപ്പര്‍വൈസറും ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതിനായി ഗവേഷണ കേന്ദ്രങ്ങളുമായും ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര സര്‍വ്വകലാശാലകളുമായും സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്.


Read Previous

നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ; രണ്ടായിരം കഞ്ചാവ് മിഠായിയുമായി ഉത്തര്‍പ്രദേശ് സ്വദേശികള്‍ ചേര്‍ത്തലയില്‍ പിടിയില്‍

Read Next

ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ; മെയ് 24 മുതല്‍ ജൂണ്‍ 26 വരെ ഉംറ നിര്‍വഹിക്കാനുള്ള അനുമതി ഹാജിമാര്‍ക്കു മാത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »