Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃശ്ശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി


തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കെ.മുരളീധരൻ്റെ തോൽവിയ്ക്ക് പിന്നാലെ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ഡിസിസി ഓഫീസ് സെക്രട്ടറി സജീവൻ കുട്ടിയച്ചിറയെ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരും അനു കൂലികൾ മർദ്ധിച്ചതിനെ തുടർന്നാണ് ഇരു വിഭാഗങ്ങളും തമ്മിൽ കൂട്ടത്തല്ല് ഉണ്ടായത്.

സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയതിന് പിന്നാലെയായിരുന്നു സംഭവം. തുടർന്ന് ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിൽ ലീഡർ കെ കരുണാകരന്റെ ചിത്രത്തിന് മുന്നിൽ സജീവൻ കുര്യച്ചിറ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംഭവം അറിഞ്ഞെത്തിയ കെ മുരളീധരൻ അനുകൂലികൾ സംഘടിച്ചെത്തിയതോടെയാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്.

തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്.

പിന്നാലെ തൃശ്ശൂരിലുണ്ടായ പോസ്റ്റർ യുദ്ധത്തിന്റെ  തുടർച്ചയായാണ് ഇന്നത്തെ സംഘർഷം. സജീവൻ കുര്യച്ചിറക്ക് ഒപ്പമുള്ള സുരേഷ് എന്ന പ്രവർത്തകനാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് ആരോപിച്ച ജോസ് വള്ളൂർ സുരേഷിനെ ചോദ്യം ചെയ്‌തതിനെ തുടർന്നു ണ്ടായ സംഘർഷത്തിൽ സജീവൻ ഇടപെട്ടതോടെയാണ് സംഘർഷത്തിനു തുടക്ക മായത്. തുടർന്ന് ജോസ് വള്ളൂർ തന്നെ മർദ്ധിക്കുകയായിരുന്നുവെന്നും സജീവൻ കുര്യച്ചിറ ആരോപിച്ചു.

തൃശൂരിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പോസ്റ്റർ

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ മുരളീധരൻ്റെ പരാജയത്തിന് പിന്നാലെ ജില്ലയിലെ പാര്‍ട്ടിയില്‍ തമ്മിലടി ശക്തമാവു കയാണ്. തൃശൂരിലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം അവസാനിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കളായ അനില്‍ അക്കര, എം പി വിന്‍സൻ്റ് എന്നിവര്‍ക്കെതിരെയാണ് ഡിസിസി ഓഫീസിന് മുന്നില്‍ പോസറ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

കോണ്‍ഗ്രസ് ബ്രിഗേഡിൻ്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. “അക്കരയിരുന്ന ബിജെപിയെ ഇക്കരെയെത്തിച്ച അനില്‍ അക്കര ബിജെപി ഏജൻ്റാണോ? കെ മുരളീധ രന്‍റെ പോസ്റ്ററുകള്‍ കിണറ്റില്‍ തള്ളിയ അനില്‍ അക്കരയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കുക, എം പി വിന്‍സെൻ്റ് ഒറ്റുകാരനാണ്” തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.

മുന്‍ എം പി ടി എന്‍ പ്രതാപന് വാര്‍ഡില്‍ പോലും സീറ്റ് കൊടുക്കരുതെന്നും ഡിസിസി പ്രസിഡൻ്റ് ജോസ് വളളൂര്‍ രാജിവെക്കണമെന്നും എഴുതിയ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിൻ്റെ മതിലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കടുത്ത സാമ്പത്തിക ആരോപണം അടക്കം ഉന്നയിച്ചായിരുന്നു പോസ്റ്ററുകള്‍. പിന്നീട് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ രംഗത്തെത്തിയി രുന്നു. തോൽവിയുടെ കാരണം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംഘപരിവാറിന് തൃശൂരില്‍ നട തുറന്ന് കൊടുത്തത് ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരും ജില്ലയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനായ ടിഎന്‍ പ്രതാപനു മാണെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എഎ മുഹമ്മദ് ഹാഷിം വാര്‍ത്താസ മ്മേളനത്തില്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ എബിമോൻ തോമസ്, കാവ്യാ രഞ്ജിത്ത്, മുഹമ്മദ് സരൂഖ് എന്നിവരും ഡിസിസി ഓഫീസിന് മുന്നില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.

പച്ചമരത്തോട് ഇങ്ങനെ ചെയ്തതെങ്കിൽ ഉണക്ക മരത്തോട് എന്താവുമെന്ന് ഹാഷിം ചോദിച്ചു. സര്‍ജിക്കല്‍ സ്ട്രൈക്കറായ മുരളിക്ക് ഇങ്ങനെ വന്നെങ്കില്‍ സാധാരണ പ്രവര്‍ത്തകരുടെ ഗതി എന്താകും? ജില്ലാ നേതൃത്വത്തിന്‍റെ സ്വാർത്ഥ താത്പര്യങ്ങളാണ് തോല്‍വിക്ക് കാരണമെന്നും ഹാഷിം ആരോപിച്ചു. .

“മുരളീധരന്‍റെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡിസിസി അധ്യഷൻ രാജിവെക്കണം. ജില്ലാ നേതൃത്വത്തിനെതിരെ ദീപാ ദാസ് മുൻഷിക്ക് പരാതി നൽകും. എഐസിസി നേതൃത്വത്തിലും പരാതി നൽകും. ജില്ലയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി യുടെ ചെയർമാൻ ടി എൻ പ്രതാപനാണ്. ആദ്യമായിട്ട് തെരഞ്ഞെടുപ്പ് കാണുന്നവ രല്ലല്ലോ ജില്ലയിലെ നേതൃത്വം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുവജന പ്രസ്ഥാന ങ്ങളുടെ യോഗം കൂടുകയോ ഏകോപനം നടത്തുകയോ ചെയ്തിട്ടില്ല.” യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.


Read Previous

സർക്കാർ രൂപീകരണത്തിന് നരേന്ദ്ര മോദിയെ ക്ഷണിച്ച് രാഷ്ട്രപതി; സത്യപ്രതിജ്ഞാ ചടങ്ങ് ജൂൺ 9 ന്

Read Next

രാജ്യം ഉടൻ ഇടക്കാല പൊതുതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കും: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മോഡിക്കെതിരെ ഒളിയമ്പ്; ഒട്ടകം ഇപ്പോൾ മലയുടെ താഴെ വന്നിരിക്കുന്നു. ദിവസവും മൂന്ന് നേരം വസ്ത്രം മാറുന്നവർ ഇപ്പോൾ ഒരേ വസ്ത്രത്തിൽ മൂന്ന് പരിപാടികളിൽ പങ്കെടുക്കുന്നു. അവർ ഇനി ഭക്ഷണം കഴിക്കുന്നതിലോ കുടിക്കുന്നതിലോ വസ്ത്രം ധരിക്കുന്നതിലോ ശ്രദ്ധിക്കുന്നില്ല,” ഭൂപേഷ് ബാഗേൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »