Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാഠപുസ്‌തകത്തില്‍ നിന്ന് ബാബറി മസ്‌ജിദ് പരാമര്‍ശം നീക്കി; കലാപത്തെയും തകര്‍ക്കലിനെയും കുറിച്ച് നാം എന്തിന് പഠിക്കണമെന്ന് എന്‍സിഇആര്‍ടി


ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ പന്ത്രണ്ടാം ക്ലാസിലെ രാഷ്‌ട്രതന്ത്ര പാഠപുസ്‌തക ത്തില്‍ ബാബറി മസ്‌ജിനെക്കുറിച്ച് പേര് പറയാതെ പരാമര്‍ശം. മൂന്ന് താഴികക്കുടങ്ങ ളുള്ള നിര്‍മ്മിതി എന്ന് മാത്രമാണ് മസ്‌ജിനെക്കുറിച്ച് പറയുന്നത്. പുതിയ പുസ്‌തക ത്തില്‍ ചരിത്രപ്രാധാന്യമുള്ള പള്ളിയുടെ തകര്‍ക്കല്‍ നാല് പേജില്‍ നിന്ന് രണ്ട് പേജായി എന്‍സിഇആര്‍ടി ചുരുക്കിയിട്ടുമുണ്ട്.

ഇതിനെ ന്യായീകരിച്ച് എന്‍സിഇആര്‍ടി മേധാവി ദിനേശ് പ്രസാദ് സകലാനി രംഗത്ത് എത്തി. എല്ലാ വര്‍ഷവും പുസ്‌തകത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്‍റെ ഭാഗമാണി തെന്നും കോലാഹലങ്ങള്‍ ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും സകലാനി പ്രതികരിച്ചു. കലാപവും തകര്‍ക്കലും എന്തിനാണ് കുട്ടികളെ പഠിപ്പിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

ഗുജറാത്ത് കലാപവും ബാബറി മസ്‌ജിദ് തകര്‍ക്കലും എന്ത് കൊണ്ടാണ് പാഠപുസ്‌തക ത്തില്‍ അപ്രധാനമായതെന്ന ചോദ്യത്തോട് അദ്ദേഹത്തിന്‍റെ പ്രതികരണം. നല്ല പൗരന്‍മാരെയാണ് നാം വാര്‍ത്തെടുക്കേണ്ടത്. അക്രമികളും വിഷാദികളുമായവരെ യല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ കുട്ടികളെ കുറ്റവാളികളാകും വിധം പഠിപ്പിക്കേണ്ടതുണ്ടോ? സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കണോ? അവരെ അതിന് ഇരകളാക്കണോ? എന്നും അദ്ദേഹം ചോദിച്ചു. അതാണോ വിദ്യാഭ്യാസത്തിന്‍റെ ഉദ്ദേശ്യം.? കുട്ടികളെ നാം കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കണോ? വളരുമ്പോള്‍ അവര്‍ അതേക്കുറിച്ച് മനസിലാക്കട്ടെ, പാഠപുസ്‌തകങ്ങളില്‍ നാം അവ ഉള്‍പ്പെടുത്തേണ്ടതുണ്ടോ? വളരുമ്പോള്‍ അവര്‍ എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് സംഭവിച്ചതെന്നും അവര്‍ മനസിലാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1992 ഡിസംബറില്‍ കര്‍സേവകര്‍ തകര്‍ത്ത ബാബറി മസ്‌ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിന് കാരണമായ സുപ്രീം കോടതി വിധിയെക്കുറിച്ച് പക്ഷേ പുസ്‌തകത്തില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. രാമക്ഷേത്രത്തിനോ ബാബറി മസ്‌ജിദിനോ രാമജന്മഭൂമിയ്‌ക്കോ അനുകൂലമായ വിധിയാണ് സുപ്രീം കോടതി നൽകിയതെങ്കിൽ, അത് നമ്മുടെ പാഠപുസ്‌തകങ്ങളിൽ ഉൾപ്പെടുത്തേണ്ടതില്ലേ, അതിൽ എന്താണ് പ്രശ്‌നമെന്നും ദിനേശ് പ്രകാശ് സകലാനി ചോദിച്ചു.

പുതിയ പരിഷ്‌കാരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നാം പുതിയ പാർലമെന്‍റ് നിർമ്മിച്ചിട്ടുണ്ടെങ്കിൽ, നമ്മുടെ വിദ്യാർഥികൾ അതറിയേണ്ടതില്ലേ? പുരാതന സംഭവവികാസങ്ങൾ പോലെ സമീപകാല സംഭവവികാസങ്ങളും ഉൾപ്പെടുത്തേണ്ടത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

1984ലെ കലാപത്തെ പാഠപുസ്‌തകത്തില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഇത്തരം ആശങ്കകളൊന്നും ഉയര്‍ന്നിരുന്നില്ലെന്നും എന്‍സിഇആര്‍ടി മേധാവി ചൂണ്ടിക്കാട്ടി. പാഠ്യപദ്ധതിയും ആത്യന്തികമായി പാഠപുസ്‌തകങ്ങളും കാവിവൽക്കരിക്കുന്നു എന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ, സകലാനി പറഞ്ഞതിങ്ങനെ “എന്തെങ്കിലും അപ്രസക്തമായാൽ അത് മാറ്റേണ്ടിവരും. ഞാൻ ഇവിടെ കാവിവൽക്കരണം കാണുന്നില്ല. ഞങ്ങൾ ചരിത്രം പഠിപ്പിക്കുന്നു, അതിനാൽ വിദ്യാർഥികൾക്ക് വസ്‌തുതകളെക്കുറിച്ച് അറിയാം, അത് ഒരു യുദ്ധക്കളമാക്കാനല്ല”.

ഇന്ത്യൻ വിജ്ഞാന സമ്പ്രദായത്തെക്കുറിച്ചാണ് നമ്മൾ പറയുന്നതെങ്കിൽ അത് എങ്ങനെ കാവിവൽക്കരണം ആകും? മെഹ്‌റൗളിയിലെ ഇരുമ്പ് സ്‌തംഭത്തെക്കുറിച്ച് പറയുകയും ഇന്ത്യക്കാർ ഏതൊരു മെറ്റലർജിക്കൽ ശാസ്‌ത്രജ്ഞനെക്കാളും മുന്നിലാണെന്ന് പറയുകയും ചെയ്യുന്നുവെങ്കിൽ, ഞങ്ങൾ പറയുന്നത് തെറ്റാണോ? അത് എങ്ങനെ കാവിവൽക്കരിക്കണമാകുമെന്നും അദ്ദേഹം ചോദിച്ചു.

2022-ൽ എൻസിഇആർടി ഡയറക്‌ടറായി ചുമതലയേൽക്കുന്നതിന് മുമ്പ് എച്ച്എൻബി ഗർവാൾ സർവകലാശാലയിലെ പുരാതന ചരിത്രവിഭാഗം മേധാവിയായിരുന്ന 61 കാരനായ സകലാനി.

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന് അനുസൃതമായി എന്‍സിഇആര്‍ടി സ്‌കൂൾ പാഠപുസ്‌തകങ്ങളുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നുണ്ട്. ഇതിനിടെ ഹുമയൂൺ, ഷാജഹാൻ, അക്ബർ, ജഹാംഗീർ, ഔറംഗസേബ് തുടങ്ങിയ മുഗൾ ചക്രവർത്തിമാരുടെ നേട്ടങ്ങൾ വിവരിക്കുന്ന രണ്ട് പേജുള്ള പട്ടിക അടക്കം പലതും നീക്കം ചെയ്‌തിട്ടുണ്ട്. 2014 മുതൽ എന്‍സിഇആര്‍ടി പാഠപുസ്‌തകങ്ങളുടെ നാലാം വട്ട പരിഷ്‌കരണമാണിത്.


Read Previous

ഇന്ത്യയിലെ 2,29,925 എക്‌സ് അക്കൗണ്ടുകൾക്ക് പൂട്ടിട്ട് ഇലോൺ മസ്‌ക്

Read Next

ലോക്‌സഭ സ്‌പീക്കർ സ്ഥാനത്തേക്ക് ടിഡിപിയെ പിന്തുണയ്ക്കാൻ ഇന്ത്യ സഖ്യം തയ്യാർ”: സഞ്ജയ് റാവത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »