Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യാഗശാലയായി തലസ്ഥാനം; ഭക്തജനങ്ങൾക്ക് സായൂജ്യമേകി പൊങ്കാല; ആറ്റുകാലമ്മയ്‌ക്ക് നിവേദ്യം അർപ്പിച്ചു, സാഫല്യത്തോടെ മടക്കം


തിരുവനന്തപുരം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ച് മടങ്ങി ഭക്തജന ലക്ഷങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഇഷ്‌ടികകള്‍ നിരത്തി ഇരിപ്പിടമുറപ്പിച്ച തലസ്ഥാനത്തെ റോഡരികുകളില്‍ പൊങ്കാല കലങ്ങള്‍ പുലര്‍ച്ചെ മുതല്‍ നിരന്നു. നഗരത്താര്‍ത്തിയും കടന്ന് 52 വാര്‍ഡുകളിലായി 132 ചതുരശ്ര കിലോമീറ്റര്‍ ദൂരമാണ് ഇക്കൊല്ലം പൊങ്കാല കലങ്ങള്‍ നിരന്നത്.

കൃത്യം 10.15ന് ആറ്റുകാല്‍ ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തി ഗോശാല വിഷ്‌ണു വാസുദേവന്‍ നമ്പൂതിരിക്ക് കൈമാറി. തുടര്‍ന്ന് 10.30ന് ക്ഷേത്ര നടയ്ക്ക് നേരെ ഒരുക്കിയ പണ്ടാരയടുപ്പില്‍ മേല്‍ശാന്തി അഗ്നി പകര്‍ന്നു.

പതിവുപോലെ ക്ഷേത്രത്തിന് മുന്നിലെ പാട്ടുപുരയിലെ തോറ്റം പാട്ടുകലാകാരന്മാര്‍ ‘കണ്ണകി ചരിത’ ത്തിലെ പാണ്ഡ്യരാജാവിന്‍റെ വധം പാടി തീര്‍ന്നതോടെയാണ് പണ്ഡാരയടുപ്പിന് തീ പകര്‍ന്നത്. തുടര്‍ന്ന് ക്ഷേത്ര വളപ്പില്‍ പൊങ്കാലയുടെ വിളമ്പരമായി കതിനകള്‍ മുഴങ്ങി. പണ്ടാരയടുപ്പിലെ അഗ്നി ഭക്തജന ലക്ഷങ്ങള്‍ നിരത്തിയ പൊങ്കാലയടുപ്പിലേക്ക് പകര്‍ന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ യാഗശാ ലയായി. ഉച്ചയ്ക്ക് 2.30ന് ഉച്ചപൂജ പൂര്‍ത്തിയാക്കി പണ്ടാരയടുപ്പില്‍ തിളച്ചുമറിഞ്ഞ പൊങ്കാല ദേവിക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് തന്ത്രിമാരുടെ നേതൃത്വത്തില്‍ ഭക്തര്‍ ദേവിക്ക് പൊങ്കാല നിവേദിച്ചു.

പൊലീസ്, ഫയര്‍ ഫോഴ്‌സ്, ട്രാഫിക് ഉദ്യോഗസ്ഥരുടെ ചിട്ടയായ ഒരുക്കങ്ങളും ആരോഗ്യ വകുപ്പിന്‍റെ സുസജ്ജമായ സംവിധാനങ്ങളും ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തിയ ഭക്തര്‍ക്ക് സുരക്ഷയും സൗകര്യ വുമൊരുക്കി. തിരുവനന്തപുരം നഗരസഭയുടെ രണ്ട് ടാങ്കര്‍ വാഹനങ്ങളും 25 സ്വകാര്യ ടാങ്കര്‍ ലോറികളും കൂടി നഗരത്തില്‍ 6,51,500 ലിറ്റര്‍ കുടിവെള്ളമാണ് പൊങ്കാല ദിവസം വിതരണം ചെയ്‌തത്.

ഓരോ ജങ്ഷനുകളിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ അന്നദാനവും ദാഹജല വിതരണവും നടന്നു. 446 ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് നഗരത്തില്‍ സുരക്ഷയൊരുക്കിയത്. ഫയര്‍ ഫോഴ്‌സിന്‍റെ നേതൃത്വത്തില്‍ മൂന്ന് ലക്ഷത്തോളം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്‌തതായും അധികൃതര്‍ അറിയിച്ചു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഫയര്‍ ഫോഴ്‌സുമായി ബന്ധപ്പെട്ട 66 പേരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെന്നും ഫയര്‍ഫോഴ്‌സ് അറിയിച്ചു. 200 ഗ്രീന്‍ ആര്‍മി വോളണ്ടിയര്‍മാരെയാണ് ഹരിത പൊങ്കാല ഉറപ്പാക്കാന്‍ നഗരത്തില്‍ വിന്യസിച്ചിരുന്നത്. പൊങ്കാല അര്‍പ്പിച്ച് ഭക്തര്‍ മടങ്ങിയ ശേഷം ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്‌തു. 3,204 തൊഴിലാളി കളാകും ഭക്തജനത്തിരക്ക് ഒഴിഞ്ഞ നഗരത്തെ ശുചീകരിക്കുന്നത്. ബാക്കിയാകുന്ന ഇഷ്‌ടികകള്‍ ഇത്തവണയും അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീടുവയ്ക്കാന്‍ നല്‍കുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.


Read Previous

രവി ആന്ത്രോടിന് നവയുഗം യാത്രയയപ്പ് നൽകി

Read Next

ബംഗാളികൾ എന്ന പേരിൽ ഒരുവർഷമായി കേരളത്തിൽ,​ ആധാർ കാർഡുൾപ്പെടെ വ്യാജം,​ മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »