കോൺഗ്രസ് ജില്ലാ അധ്യക്ഷൻമാരുമായി രാഹുൽഗാന്ധിയുടെ കൂടിക്കാഴ്‌ച; ഈ മാസം 27,28, ഏപ്രിൽ മൂന്ന് തീയതികളിൽ


ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ താഴെത്തട്ടിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ നേരിട്ട് കേള്‍ക്കും. രാജ്യമെമ്പാടുമുള്ള 750 ജില്ലാ അധ്യക്ഷന്‍മാരുമായി ഈ മാസം 27,28, അടുത്ത മാസം മൂന്ന് തീയതികളില്‍ അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. ദേശീയതലത്തില്‍ പാര്‍ട്ടിയെ വീണ്ടെടുക്കാനുള്ള മാര്‍ഗങ്ങളും അദ്ദേഹം ചര്‍ച്ച ചെയ്യും.

250 പേര്‍ വീതമടങ്ങുന്ന സംഘങ്ങളായാകും നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുക. വിവിധ സംസ്ഥാന ഘടകങ്ങള്‍ തിരക്കിട്ട് ഒഴിഞ്ഞ് കിടക്കുന്ന അധ്യക്ഷ സ്ഥാനം ഇതിന്‍റെ ഭാഗമായി നികത്തുകയാണ്. മൂന്ന് ദിവസ കൂടിക്കാഴ്‌ചക്കിടെ പ്രാദേശിക നേതാക്കളില്‍ നിന്ന് രാഹുല്‍ അഭിപ്രായങ്ങള്‍ തേടും. ഉത്തര്‍ പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ വീണ്ടെടുക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം നേതാക്കളെ ധരിപ്പിക്കും.

അടുത്തിടെ ഗാന്ധി കുടുംബത്തിന്‍റെ വേരുകളുള്ള ഉത്തര്‍പ്രദേശിലെ 75 ജില്ലാ അധ്യക്ഷന്‍മാരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിരിച്ച് വിട്ട് പുതിയ അധ്യക്ഷന്‍മാരെ നിയോഗിച്ചിരുന്നു. പാര്‍ട്ടിക്ക് സംസ്ഥാനത്ത് 403 എംഎല്‍എമാരില്‍ കേവലം രണ്ട് പേര്‍ മാത്രമാണുള്ളത്. 80 എംപിമാരില്‍ കേവലം ആറു പേരും. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നഷ്‌ടപ്രതാപം വീണ്ടെടുക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് കോണ്‍ഗ്രസ്. അത് കൊണ്ട് തന്നെ പാര്‍ട്ടിയെ അടിമുടി പൊളിച്ചെഴുതാനും നേതൃത്വം ശ്രമിക്കുന്നു. ഇതിന്‍റെ ഭാഗമായായിരുന്നു ജില്ലാതല നേതൃത്വമാറ്റം.

ഖാര്‍ഗെയും രാഹുലും പ്രിയങ്കയും ഉത്തര്‍പ്രദേശിന് എപ്പോഴും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. പഴയ ചില ജില്ലാനേതാക്കള്‍ ഇവിടെ തുടരുന്നുണ്ട്. ഭൂരിപക്ഷം ജില്ലകള്‍ക്കും പുതിയ നേതാക്കളായി. ഈ നേതാക്കള്‍ തങ്ങളുടെ കാഴ്‌ചപ്പാടുകള്‍ ഹൈക്കമാന്‍ഡുമായി പങ്ക് വയ്ക്കും. ജനങ്ങളുമായി ബന്ധം സ്ഥാപിക്കാനാ കും പുതിയ അധ്യക്ഷന്‍മാരുടെ പ്രധാന ചുമതല. പാര്‍ട്ടിയില്‍ പുതിയ ആളുകള്‍ക്ക് കൂടുതല്‍ ചുമതല കള്‍ നല്‍കും. അവര്‍ക്ക് പാര്‍ട്ടി കാര്യങ്ങളില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ അറിയിക്കാനും അവസര മുണ്ടാകും. വരും ദിവസങ്ങളില്‍ പാര്‍ട്ടിക്ക് അടിമുടി മാറ്റമുണ്ടാകുമെന്നും മധ്യപ്രദേശിന്‍റെ ചുമതലയു ണ്ടായിരുന്ന മുന്‍ എഐസിസി സെക്രട്ടറിയും ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സഞ്ജയ് കപൂര്‍ ഇടിവിയോട് പറഞ്ഞു.

അടുത്തമാസം നടക്കുന്ന എഐസിസി സമ്മേളനത്തിന് മുമ്പ് മറ്റ് സമിതികളും പുനഃസംഘടിപ്പിക്കു മെന്നും അദ്ദേഹം അറിയിച്ചു. എഐസിസി സമ്മേളനം പുനഃസംഘടനയുടെ കൃത്യമായ ചിത്രം നല്‍കും. നേരത്തെ ഇത്തരത്തില്‍ ഒരു പൊളിച്ചെഴുതലുണ്ടായത് 2019ലാണ്. ഇതിന് പ്രിയങ്ക ഗാന്ധി വാദ്രയാണ് നേതൃത്വം നല്‍കിയത്.

മറ്റൊരു വലിയ സംസ്ഥാനമായ മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസിന് 48 ലോക്‌സഭ സീറ്റുകളില്‍ 14 എണ്ണം സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ആ വിജയം നിയമസഭ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനാ യില്ല. വോട്ടര്‍പട്ടികയിലുണ്ടായ ക്രമക്കേടുകള്‍ ഇതിനൊരു കാരണമായി ആരോപിക്കുന്നുണ്ട്. ഒപ്പം ബൂത്ത് മാനേജ്മെന്‍റിലെ പാളിച്ചകളും പരാജയത്തിന് കാരണമായി. കോണ്‍ഗ്രസിന് സംസ്ഥാനത്തെ മ്പാടും മികച്ച സ്വാധീനമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുന്നില്ല.

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ജില്ലാ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. ഇത് ഉടന്‍ തന്നെ നികത്തും. ജില്ലാ അധ്യക്ഷന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയിട്ടുണ്ട്. ഇത് പാര്‍ട്ടിക്ക് കൂടുതല്‍ വിശ്വാസ്യത നല്‍കും. ഹൈക്കമാന്‍ഡ് ജില്ലാ അധ്യക്ഷന്‍മാരുമായി നേരിട്ട് സംവദിക്കുന്നുണ്ട്. ഇത് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സംഭവിക്കുന്നത്. ഇത് തീര്‍ച്ചയായും ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്നും മഹാരാഷ്‌ട്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ബി എം സന്ദീപ് ഇടിവി ഭാരതിനോട് പറഞ്ഞു.


Read Previous

മലയാളത്തിലെ ആദ്യത്തെ എഐ പവേർഡ് ലിറിക്കൽ സോംഗ് റിലീസ് ചെയ്തു

Read Next

ദേശീയ ഗാനത്തിനിടെ ചിരിച്ച് കളിച്ച് നിതീഷ് കുമാർ; മനോനില ശരിയല്ലെന്ന് പ്രതിപക്ഷം, വ്യാപക വിമർശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »