ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിംഗ്ടൺ: പകരച്ചുങ്കത്തിന് തിരിച്ചടിയായി, യു.എസ് ഇറക്കുമതികൾക്ക് മേൽ ചൈന ചുമത്തിയ 34 ശതമാനം തീരുവ ഉടൻ പിൻവലിക്കണമെന്ന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇല്ലെങ്കിൽ നാളെ മുതൽ 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഇറക്കുമതിക്ക് ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി.

യു.എസിനുള്ള തിരിച്ചടി തീരുവ വ്യാഴാഴ്ച നിലവിൽ വരുമെന്നാണ് ചൈന അറിയിച്ചിട്ടുള്ളത്. ഏപ്രിൽ 2ന് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്ക പട്ടികയിൽ 34 ശതമാനമാണ് ചൈനയ്ക്ക് ഏർപ്പെടുത്തിയത്. ഇതോടെ മുമ്പ് ഏർപ്പെടുത്തിയവ അടക്കം ചൈനീസ് ഇറക്കുമതിക്ക് മേലുള്ള ആകെ തീരുവ 54 ശതമാനമായി ഉയർന്നു. പിന്നാലെയാണ് ചൈന യു.എസിന് തിരിച്ചടി തീരുവ പ്രഖ്യാപിച്ചത്. ബുധനാഴ്ച മുതലാണ് പകരച്ചുങ്കം പ്രാബല്യത്തിൽ വരിക.
യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയ തീരുമാനത്തിൽ പിന്നോട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗോള സ്റ്റോക്ക് മാർക്കറ്റുകളിൽ ഇടിവ് നേരിടുന്നതിനിടെയാണ് ട്രംപ് ന്യായീകരിച്ച് രംഗത്തെത്തിയത്. ചില കാര്യങ്ങൾ ശരിയാകണമെങ്കിൽ ചിലപ്പോൾ മരുന്ന് കഴിക്കേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. തൊഴിലവസരങ്ങളും നിക്ഷേപവും യു.എസിൽ തിരിച്ചെത്തുമെന്നും മുമ്പെങ്ങും ഇല്ലാത്തവിധം രാജ്യം സമ്പന്നമാകുമെന്നും കൂട്ടിച്ചേർത്തു. ട്രംപിന്റെ നയങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം വാഷിംഗ്ടൺ, ബോസ്റ്റൺ, ഷിക്കാഗോ, ലോസ് ആഞ്ചലസ്, ന്യൂയോർക്ക് നഗരങ്ങളിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.
