ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള വെടിനിർത്തൽ ധാരണയായെന്ന വിവരത്തിൽ കേന്ദ്രം മൗനം തുടരുന്നു. വെടിനിർത്തൽ ചർച്ചകളിൽ അമേരിക്ക ഇടപെട്ടുവെന്ന വിവരത്തിലടക്കം കൃത്യമായ പ്രതികരണങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് എന്നിവർ ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ല.
ഇതിനിടയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാ ന്റെ ഡയറക്ടർ ജനറൽ ഒഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ഇന്നലെ രണ്ടു തവണയാണ് ഇന്ത്യയു മായി ബന്ധപ്പെട്ടത്. സേനാ മേധാവി, യുഎസ് വിദേശകാര്യ സെക്രട്ടറിയോട് സംസാരിച്ചതിനെക്കുറിച്ചും പാക് ഡിജിഎംഒ പരാമർശിച്ചു. പാകിസ്ഥാൻ ആണവായുധം ഉപയോഗിക്കുമെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ് ഇടപെടലുണ്ടായത്.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് നരേന്ദ്രമോദിയെ വിളിച്ചു. പാകിസ്ഥാനെ വിശ്വസി ക്കേണ്ടെന്നാണ് ഇന്നലെ ഉച്ചയ്ക്ക് ചേർന്ന യോഗത്തിനുശേഷമുളള ഇന്ത്യയുടെ നിലപാട്. പാക് ഡിജിഎംഒ രണ്ടാമതും വിളിച്ചശേഷമാണ് വെടിനിർത്തൽ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഇനിയും പ്രകോപനമു ണ്ടായാൽ ആവശ്യമെങ്കിൽ വെടിനിർത്തലിൽ നിന്ന് പിൻമാറുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇതുവരെ യുള്ള നടപടികളിൽ ഇന്ത്യൻ സേനകളുടെ കരുത്തുക്കാട്ടാനായെന്നാണ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം, അതിർത്തികളിൽ വൻസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
