ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പ്, ഈ ദിവസം ആർസിബി ആരാധകർ ഒരിക്കലും മറക്കില്ല. പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ മറുപടിയായി ഐപിഎൽ 18- സീസൺ കിരീടം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആവേശം വാനോളമുയർന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ആറു റൺസിനാണ് ബെംഗളൂരുവിൻ്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനി റങ്ങിയ ആർസിബി നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. എന്നാൽ പഞ്ചാബിൻ്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ അവസാനിച്ചതോടെ ആർസിബി തങ്ങളുടെ കന്നി ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു.
സൂപ്പർ താരം വിരാട് കോലിയാണ് കലാശപ്പോരിലും ഈ സീസണിലും ആർസിബിയുടെ ടോപ് സ്കോറർ. 15 മത്സരങ്ങളിൽ 657 റൺസാണ് താരം അടിച്ചെടുത്തത്. ഇതോടെ കിങ് കോലിയുടെ കരിയറിൽ ഐപിഎൽ കിരീടത്തിൻ്റെ പൊൻതൂവലും കൂടിയായി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിന് അഞ്ചാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 24 റൺസ് നേടിയ പ്രിയാൻഷ് ആര്യയാണ് ആദ്യം പവലിയനിലേക്ക് മടങ്ങിയത്. പവർപ്ലേയിൽ 52 റൺസാണ് പഞ്ചാബ് നേടിയത്.
പിന്നാലെ പ്രഭ്സിമ്രാൻ സിങ്ങും (26) തൊട്ടടുത്ത ഓവറിൽ ശ്രേയസ് അയ്യരും (1) മടങ്ങിയത് പഞ്ചാബിന് കനത്ത തിരിച്ചടിയായി. ജോഷ് ഇംഗ്ലിഷ് (39), നേഹൽ വധേര (15), മാർകസ് സ്റ്റോയിനിസ് (6), അസ്മത്തുല്ല ഉമർസായ് (1) എന്നിവർക്കും തിളങ്ങാൻ കഴിഞ്ഞില്ല. അവസാന ഓവറുകളിൽ ശശാങ്ക് സിങ് തകർത്തടിച്ചെങ്കിലും ടീമിനെ ജയിപ്പിക്കാൻ കഴിഞ്ഞില്ല. 30 പന്തിൽ മൂന്ന് ഫോറും ആറ് സിക്സും സഹിതം 61 റൺസാണ് താരം നേടിയത്. ആർസിബിക്കായി ക്രുനാൽ പാണ്ഡ്യയും ഭുവനേശ്വർ കുമാറും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ ആർസിബിക്കായി ഫിൽ സാൾട്ട് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ 13 റൺസടിച്ചു തുടങ്ങിയ താരം രണ്ടാം ഓവറിൽ തന്നെ മടങ്ങി. വിരാട് കോലിയാണ് ടീമിനായി കൂടുതൽ റൺസ് നേടിയത്. 35 പന്തിൽ 3 ഫോറുകൾ സഹിതം 43 റൺസാണ് താരം നേടിയത്.
10 പന്തിൽ ജിതേഷ് 24 റൺസ് നേടി. ലിയാം ലിവിംഗ്‌സ്റ്റൺ 25 റൺസും, മായങ്ക് യാദവ് 24 റൺസും, രജത് പട്ടീദാർ 26 റൺസും നേടി. പഞ്ചാബ് കിംഗ്‌സിനായി കൈൽ ജാമിസണും അർഷ്ദീപ് സിങ്ങും 3 വിക്ക റ്റുകൾ വീതം വീഴ്ത്തി. അസ്മത്തുള്ള ഉമർസായി, യുസ്‌വേന്ദ്ര ചാഹൽ, വിജയ് കുമാർ വൈശ്യക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
