
ഖാൻ യൂനിസ് : ഗാസയിൽ ഭക്ഷണം എത്തിക്കുന്ന ട്രക്ക് കാത്തിരുന്നവർക്ക് നേരെ ഇസ്രയേൽ സൈന്യ ത്തിൻ്റെ വെടിവയ്‌പ്പ്. 51 പലസ്‌തീനി പൗരന്മാർ കൊല്ലപ്പെട്ടു. 200 ലധികം പേർക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലാണ് ഭക്ഷണം കാത്തിരുന്ന ജനക്കൂട്ടത്തിനു നേരെ ഇസ്രയേൽ സൈന്യം വെടിയുതിർത്തതെന്നും സമീപ പ്രദേശങ്ങളിൽ വ്യോമാ ക്രമണം നടത്തിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും കൊണ്ടുവരുന്ന ട്രക്കിന് സമീപം ആൾക്കൂട്ടത്തെ കണ്ടുവെന്നും സൈന്യത്തിന് നേരെ ജനങ്ങൾ വന്നതിനെ തുടർന്നാണ് വെടിയുതിർത്തതെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു. സംഭത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്രയേൽ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
ഇസ്രയേലി-അമേരിക്കൻ പിന്തുണയുള്ള വിതരണ ശൃംഖലയുമായി വെടിവയ്പ്പിന് ബന്ധമുണ്ടെന്ന് തോന്നുന്നില്ല. കൊല്ലപ്പെട്ട ആളുകൾ ഐക്യരാഷ്‌ട്ര സഭ നല്‍കുന്ന ഭക്ഷ്യ റേഷനായി കാത്തിരിക്കുക യായിരുന്നെന്ന് ഐക്യരാഷ്‌ട്ര സഭയുടെ ഓഫസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് പറഞ്ഞു. ഇതൊരു കൂട്ടക്കൊലയായിരുന്നു. പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ആളുകൾക്ക് നേരെ വെടി യുതിർത്തു. വലിയ സ്‌ഫോടനവും കനത്ത വെടിവയ്പ്പും ഷെല്ലാക്രമണവും നടന്നു.’ -ദൃക്‌സാക്ഷി യായ മുഹമ്മദ് അബു ഖേഷ്‌ഫ പറഞ്ഞു.
ചൊവ്വാഴ്‌ച ഗാസയിലെ മറ്റിടങ്ങളിലും ഇസ്രയേലിൻ്റെ വ്യോമാക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ഉണ്ട്. വടക്കൻ ഗാസയിലെ അൽ-ഔദ ആശുപത്രിയിലും, സെൻട്രൽ ബുറൈജ് അഭയാർഥി ക്യാമ്പിലും ഇസ്ര യേൽ നടത്തിയ ആക്രമണത്തിൽ എട്ട് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്‌തു. ഇസ്രയേൽ ആക്രമണങ്ങ ത്തെ തുടർന്ന് മധ്യ, തെക്കൻ ഗാസയിലെ ഫിക്‌സഡ് ലൈൻ ഫോൺ സേവനങ്ങൾ വിച്ഛേദിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു.