Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മഹാരാഷ്ട്രയില്‍ താക്കറെ- ഫഡ്‌നാവിസ് കൂടിക്കാഴ്ച; പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ സൂചനയോ?


മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്‌ച്ച നടത്തി. ഏകദേശം 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്‌ചയിൽ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്‌തു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ ഉദ്ധവ് താക്കറെ ശിവസേന പാര്‍ട്ടി സ്ഥാപകനായ ബാൽ താക്കറെയുടെ പുത്രനാണ്.

മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സണ്‍ രാം ഷിൻഡെയുടെ ചേംബർറിലാണ് കൂടിക്കാഴ്‌ച നടന്നത്. ഈ കൂടിക്കാഴ്‌ച വലിയ രാഷ്‌ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്നാണ് വിലയി രുത്തൽ. ഉദ്ധവിനൊപ്പം വോർലി എംഎൽഎയായ ആദിത്യ താക്കറെയും യോഗത്തിൽ പങ്കെടുത്തി രുന്നു. ഉദ്ധവ് താക്കറെ ഇപ്പോൾ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗമാണ്. ഫഡ്‌നാവിസ് നാഗ്‌പൂര്‍ സൗത്ത്-വെസ്റ്റ് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎയുമാണ്.

കഴിഞ്ഞ ബുധനാഴ്‌ച കൗൺസിലിലെ പ്രതിപക്ഷ നേതാവിന്‍റെ വിരമിക്കൽ ചടങ്ങിൽ സംസാരിക്കവെ ബിജെപി സർക്കാരിന്‍റെ ഭരണത്തില്‍ മാറ്റമുണ്ടാകാനിടയില്ലെന്നും വേണമെങ്കില്‍ ഭരണപക്ഷത്ത് ചേരുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

2019-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ദീർഘകാല സഖ്യകക്ഷിയായ ബിജെപിയുമായി വേർപിരിഞ്ഞിരുന്നു. ഇപ്പോൾ മഹാരാഷ്ട്ര നിയമസഭയുടെ പതിവ് സമ്മേളനം മുംബൈയിൽ നടക്കുകയാണ്.

കുറച്ചു ദിവസങ്ങളായി അപ്രതീക്ഷിത ട്വിസ്റ്റുകൾക്കാണ് മഹാരാഷ്ട്രീയം സാക്ഷിയായിക്കൊണ്ടിരി ക്കുന്നത്. കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ചായിരുന്നു താക്കറെ സഹോദരന്മാർ ഒന്നിച്ചത്. രണ്ട് പതിറ്റാണ്ടുകളുടെ പിണക്കത്തിനാണ് ഇതോടെ തിരശീല വീണത്. താക്കറെ സഹോദരങ്ങളുടെ ഒന്നിക്കൽ മഹാരാഷ്ട്രയെ ഗതിമാറ്റിവിടുമോ എന്ന് ഉറ്റുനോക്കുകയാണ് ദേശീയ രാഷ്ട്രീയം.


Read Previous

ബംഗ്ലാദേശിൽ പാകിസ്ഥാൻ താലിബാൻ റിക്രൂട്ട്മെന്റ് സജീവമാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

Read Next

വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്‌താവന തള്ളി അഭിഭാഷകൻ സുബാഷ് ചന്ദ്രൻ; നിമിഷ പ്രിയയുടെ മോചനം പരാജയപ്പെടുത്താൻ ശ്രമം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഡിജിപിക്ക് പരാതി നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »