Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തലസ്ഥാനത്ത് വീട് കത്തിനശിച്ചു ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തീ പടർന്നെന്ന് സംശയം;


തിരുവനന്തപുരം: കാട്ടാക്കടയിൽ വീടിന് തീപിടിച്ച് വാഹനങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പെടെ കത്തിനശിച്ചു. ആര്യനാട് പൊലിസ് സ്റ്റേഷൻ പരിധിയിൽ ഉറിയക്കോട് എൽപി സ്കൂളിനുസമീപത്തെ വീട്ടിൽ ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. കാർപോർച്ചിലുണ്ടായിരുന്ന ബുള്ളറ്റ് ബൈക്കും ഇലക്ട്രിക് സ്‌കൂട്ടറും ഒരു സൈക്കിളും കത്തിനശിച്ചു. വീട് നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളും കത്തി നശിച്ചിട്ടുണ്ട്. സുകു എന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്.


ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തീ പടർന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിനെ തുടർന്ന് വീടും പരിസരവും പുക നിറഞ്ഞതോടെ ശ്വാസതടസം നേരിട്ട വീട്ടുകാർ വളരെ പണിപ്പെട്ട് പിൻവാതിലിലൂടെ പുറത്തേക്കിറങ്ങുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ടതോടെ സുകു വീടിനുളളിൽ പ്രവേശിച്ച് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ എടുത്ത് പുറത്തേക്കെറിഞ്ഞതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ കാട്ടാക്കട അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.


തീ പിടിത്തത്തിൽ വീടിന് കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിവരം. തീ പടരാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.


Read Previous

സുരേഷ് ഗോപിയുടെ മകനും കോൺഗ്രസ് നേതാവും തമ്മിൽ നടുറോഡിൽ തർക്കം; കസ്റ്റഡിയിലെടുത്ത് മ്യൂസിയം പൊലീസ്

Read Next

വെളിപ്പെടുത്തല്‍ നടത്തിയവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണം; ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഇവര്‍ അര്‍ധ വസ്ത്രം ധരിച്ച് നില്‍ക്കുന്നത്?’; വി കെ ശ്രീകണ്ഠന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »