Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓണം വിപണി കയ്യേറി കുടുംബശ്രീ; റെഡിമെയ്‌ഡ് പൂക്കളം മുതൽ സദ്യ വരെ ചൂടപ്പം പോലെ വിറ്റുപോകുന്നു


തിരുവനന്തപുരം: തുമ്പയും തുളസിയും മുക്കുറ്റിയുമെല്ലാം ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ്. പാലക്കാട് ജില്ലയിലെ ആദിവാസി ഗ്രാമമായ അട്ടപ്പാടിയും ഓണാഘോഷത്തിൻ്റെ തിരക്കിലാണ്. ഓണത്തിന് ലോറിയിൽ ലോഡായി വരുന്ന പൂക്കളില്ലേ? വീടിൻ്റെ ഉമ്മറത്ത് മനോ ഹരമായ പൂക്കളം തീർക്കാനായി വരുന്ന പൂക്കൾ. മാരുതിയെപ്പോലുള്ള ഒരുപാട് പേരുടെ കഠിനാധ്വാനത്തിൻ്റെ ഫലമായാണ് ഇത്തരം പൂക്കൾ വിപണിയിലെത്തുന്നത്.

മാരുതിയെ പരിചയപ്പെടാം… പൂക്കൾ ശേഖരിയ്‌ക്കുന്ന ജോലിയാണ് മാരുതിയ്‌ക്ക്. തിളങ്ങുന്ന പൂക്കൾ അവൾ വേഗത്തിൽ ശേഖരിക്കുകയാണ്. സമീപത്തെ പുഷ്‌പ വ്യാപാരികൾ മാരുതിയും സുഹൃത്തു ക്കളും പുതുതായി പറിച്ചെടുത്ത പൂക്കൾ ചാക്കിന് പുറകെ ചാക്ക് നിറയ്ക്കുന്നത് നോക്കി നിൽക്കുന്നു.

“ഞങ്ങൾ കോയമ്പത്തൂരിലെ മാർക്കറ്റിലേക്ക് പൂക്കൾ അയച്ചിരുന്നു.” മാരുതി ഒരു നിമിഷം നിർത്തി വീണ്ടും തുടർന്നു, “എന്നാൽ പ്രാദേശിക കച്ചവടക്കാർ നേരിട്ട് വാങ്ങാൻ ഫാമിലേക്ക് വരുന്നു – ഡിമാൻഡ് അത്രയ്‌ക്കും കൂടുതലാണ്.”

കേരളത്തിലെ ഓണം വിപണിയിൽ പ്രധാന പങ്കു വഹിക്കുന്ന നൂറുകണക്കിന് സ്ത്രീകളിൽ ഒരാളാണ് മാരുതി. ഓണത്തിന് ആവശ്യമായ പൂക്കൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ വിതരണം ചെയ്‌തുകൊണ്ട്, സംസ്ഥാനത്തെ തന്നെ സ്വയംപര്യാപ്‌തതയിലേക്ക് നയിക്കാൻ സഹായിക്കുന്നു. കുടുംബശ്രീയുടെ ഭാഗം കൂടിയാണ് ഇവർ.

“വിളവെടുപ്പ് ഇപ്പോഴും തുടരുന്നു. ഈ വർഷം പൂക്കൃഷിയിലൂടെ ഞങ്ങൾക്ക് നല്ല ലാഭം ലഭിച്ചു. ഒരു കിലോഗ്രാം ജമന്തിക്ക് ഞങ്ങൾക്ക് 150 രൂപ വരെ ലഭിക്കുന്നു,” മാരുതി തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു. കാസർകോട് ബേഡഡുക്ക ഗ്രാമത്തിൽ വാഴകൃഷി നടത്തുന്ന വി. രാധ, ഓണക്കാലത്ത് വാഴയിലയുടേയും വാഴപ്പഴത്തിൻ്റെയും വിപണിയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.


“പ്രാദേശിക കടകളിൽ നിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നും ഓഡിറ്റോറിയങ്ങളിൽ നിന്നും ഞങ്ങൾക്ക് ബൾക്ക് ഓർഡറുകൾ ലഭിക്കുന്നുണ്ട്. വിൽപ്പനക്കാർ അവരുടെ ഓർഡറുകൾ മുൻകൂട്ടി ബുക്ക് ചെയ്യാറുണ്ടായിരുന്നു. സദ്യയ്ക്കായി പ്ലാസ്റ്റിക് ഇലകളേക്കാൾ ആളുകൾ കൂടുതലായി വാഴയില ഇഷ്‌ടപ്പെടുന്നതിനാൽ, ഇക്കാലത്ത് അവയുടെ ആവശ്യം വളരെ കൂടുതലാണ്,” അവർ പറഞ്ഞു.

സംസ്ഥാനത്തുടനീളം 48 ലക്ഷം അംഗങ്ങളുള്ള ഈ ശൃംഖല വൈവിധ്യമാർന്ന സംരംഭങ്ങളിലൂടെ ഉത്സവ വിപണികളിൽ സ്വാധീനം ചെലുത്തുന്നു. കുടുംബശ്രീയുടെ ആയിരക്കണക്കിന് സംയുക്ത ഗ്രൂപ്പുകൾ കേരളത്തിലുടനീളം പച്ചക്കറി, പൂ കൃഷികള്‍ എന്നിവ വൻതോതിൽ നടത്തുന്നുണ്ട്. ഇത് അയൽ സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് തമിഴ്‌നാടിനെ ആശ്രയിക്കുന്നതിന്‍റെ തോത് കുറയ്‌ക്കുന്നു.

കണക്കുകൾ പ്രകാരം, മൊത്തം 13,879 കുടുംബശ്രീ ജെഎൽജികൾ ഓണം വിപണി ലക്ഷ്യമിട്ട് 8,913.13 ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ഓണം വിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തെ 4,531 ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 1,820.52 ഏക്കർ സ്ഥലത്ത് പൂക്കൃഷിയും നടത്തുന്നു. കുടുംബശ്രീ സംരംഭങ്ങൾക്ക് പ്രോത്സാഹനവും പലിശരഹിത വായ്‌പയും നൽകാനായി സംസ്ഥാന സർക്കാർ ഈ വർഷം 14 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. അട്ടപ്പാടിയിൽ മാത്രം, വനിതാ ശൃംഖല ഈ വർഷം 25 ഏക്കറിൽ പച്ചക്കറി കൃഷിയും ആറ് ഏക്കറിൽ പുഷ്‌പകൃഷിയും നടത്തിയതായി അധികൃതർ പറഞ്ഞു.

പൂക്കളം തയ്യാറാക്കുന്നതിനായി കുടുംബശ്രീ അംഗങ്ങൾ വിളവെടുത്ത പൂക്കളിൽ ജമന്തി, മുല്ല, വാടാമല്ലി, താമര തുടങ്ങിയവയും ഉൾപ്പെടുന്നു. പയർ, വെണ്ട, തക്കാളി, പച്ചമുളക്, കയ്പ്പക്ക, മത്തങ്ങ, കുമ്പളങ്ങ എന്നിവയാണ് ഇവർ കൃഷി ചെയ്യുന്ന പ്രധാന പച്ചക്കറികൾ. ഈ ഓണക്കാലത്ത് പൂ-പച്ചക്കറി കൃഷി കൂടുതൽ ഏക്കറുകളിലായി വർധിപ്പിക്കുകവഴി വിപണിയിൽ കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് തദ്ദേശ സ്വയംഭരണ സംസ്ഥാന മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

കുടുംബശ്രീയുടെ പുതിയ സംരംഭങ്ങളായ “ഓണസദ്യ” “ഓണം കിറ്റുകൾ” (ചിപ്‌സ്, പായസം മിക്‌സുകള്‍, സുഗന്ധവ്യഞ്ജന പൊടികൾ, മറ്റ് ചേരുവകൾ എന്നിവ അടങ്ങിയത്), “ഗിഫ്റ്റ് ഹാമ്പറുകൾ” (ഓണവു മായി ബന്ധപ്പെട്ട വിവിധ ഉത്‌പന്നങ്ങൾ അടങ്ങിയ ക്യൂറേറ്റഡ് ബോക്‌സുകൾ) എന്നിവ ജനങ്ങൾക്കി ടയിൽ വലിയ ഹിറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“50,000 കിറ്റുകളും 5,000 ഹാമ്പറുകളും ചൂടപ്പം പോലെ വിറ്റു. കുടുംബശ്രീയുടെ റെഡിമെയ്‌ഡ് ഓണ സദ്യയ്ക്കുള്ള ബുക്കിങ്ങുകൾ കുതിച്ചുയരുകയാണ്. പച്ചക്കറികളും മറ്റ് വിവിധ ഉത്‌പന്നങ്ങളും വിൽക്കുന്നതിനായി 2000 ഓണം മേളകൾ സംഘടിപ്പിച്ചു,” മന്തി പറഞ്ഞു.

ഈ വർഷങ്ങളിൽ സംസ്ഥാനത്ത് വിശ്വസനീയമായ ഒരു ബ്രാൻഡായി കുടുംബശ്രീ പരിണമിച്ചുവെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ മേഖലകളിൽ സ്വയംപര്യാപ്‌തത നേടാനുള്ള സംസ്ഥാനത്തിൻ്റെ യാത്ര യിൽ കുടുംബശ്രീ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഓണം സീസണിൽ അവർ വിപണിയിൽ ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. വില നിയന്ത്രിക്കാൻ ഇത് സഹായിച്ചു, പ്രത്യേ കിച്ച് പച്ചക്കറികളുടെയും പൂക്കളുടെയും,” മന്ത്രി കൂട്ടിച്ചേർത്തു.

രുചികരമായ ഓണസദ്യ തയ്യാറാക്കുന്നതിനായി കീടനാശിനി രഹിത പച്ചക്കറികളും പൂക്കളങ്ങൾ ഒരുക്കാൻ പ്രാദേശികമായി വളർത്തിയെടുക്കുന്ന പൂക്കളും കുടുംബശ്രീ വിതരണം ചെയ്യുന്നു എന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എച്ച് ദിനേശൻ പറഞ്ഞു. മറ്റ് ഉത്‌പന്നങ്ങൾക്കൊപ്പം, കുടുംബശ്രീ വെളിച്ചെണ്ണ, വാഴപ്പഴം ചിപ്‌സ്, അച്ചാറുകൾ, മാവ്, കറിപ്പൊടികൾ എന്നിവയും പുറത്തിറക്കി. സീസ ണിൽ വിവിധ കുടുംബശ്രീ സംരംഭങ്ങളിലൂടെ 30 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കാം. ഇതിൽ 12-15 കോടി രൂപയുടെ നിക്ഷേപവും ഉൾപ്പെടുന്നു.


Read Previous

ആദ്യം പഴവും നെയ്യും പഞ്ചസാരയും പപ്പടവും ചേർത്തൊരു പിടി, രുചിക്കൊപ്പം ശാസ്‌ത്രീയതയും, ഇതാണ് മലബാറിന്‍റെ കുഴച്ചൂണ്‍ സദ്യ; നല്ലോണം ഉണ്ടോണം’

Read Next

അന്ന് ചൈനയെ സംരക്ഷിച്ച യുഎസ് സൈനികരെ മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു, പുടിനോടും കിം ജോങ് ഉന്നിനോടും ആശംസ അറിയിക്കുക’; ഷി ജിന്‍ പിങിനോട് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »