Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്ത്രീകളെ ജിഹാദ് പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ കോഴ്‌സുമായി ജെയ്‌ഷെ മുഹമ്മദ്; ഫീസ് 500 പാക് രൂപ


ഇസ്ലാമാബാദ്: സ്ത്രീകളെ ജിഹാദ് പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ പരിശീലന കോഴ്സുമായി പാക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ്. സ്ത്രീകള്‍ക്കായി പ്രത്യേക സംഘടന രൂപീകരിച്ചതിന് പിന്നാലെയാണ് പുതിയ ഓണ്‍ലൈന്‍ പരിശീലന കോഴ്സ്. ഫണ്ട് ശേഖരണത്തിന്റെയും റിക്രൂട്ട്മെന്റിന്റെയും ഭാഗമാ യാണ് തുഫത് അല്‍-മുമിനത്ത് എന്ന പേരില്‍ ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിച്ചത്.

ഈ കോഴ്സിന്റെ ഭാഗമായി ജെയ്‌ഷെ നേതാക്കളുടെ കുടുംബാംഗങ്ങളായ വനിതകള്‍ അവരുടെ ‘കടമകളെക്കുറിച്ച്’ സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി ക്ലാസെടുക്കും. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെയും ഇയാളുടെ കമാന്‍ഡര്‍മാരുടെയും ബന്ധുക്കളാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മസൂദ് അസ്ഹറിന്റെ രണ്ട് സഹോദരിമാരായ സാദിയ അസ്ഹറും സമൈറ അസ്ഹറുമാണ് ഓണ്‍ ലൈന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദിവസവും ഇവരുടെ 40 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പ്രഭാഷ ണങ്ങളുമുണ്ടാകും. ഈ ക്ലാസുകള്‍ സ്ത്രീകളെ ‘ജമാഅത്തുല്‍ മുഅമിനാത്ത്’ ചേരാന്‍ പ്രോത്സാഹിപ്പി ക്കും. കഴിഞ്ഞ മാസം ബഹാവല്‍പൂരിലെ മര്‍കസ് ഉസ്മാന്‍ ഒ അലിയില്‍ നടന്ന പൊതുപ്രഭാഷണത്തില്‍ ഈ ‘കോഴ്സില്‍’ ചേരുന്ന ഓരോ സ്ത്രീയില്‍ നിന്നും ജെയ്‌ഷെ മുഹമ്മദ് 500 പാകിസ്ഥാന്‍ രൂപ (156 ഇന്ത്യന്‍ രൂപ) ഈടാക്കുകയും അവരെക്കൊണ്ട് ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓണ്‍ലൈ നായി നടത്തുന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് നവംബര്‍ 8 ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 8 നാണ് ജെയ്‌ഷെ മുഹമ്മദ് സ്ത്രീകള്‍ക്കായി പ്രത്യേക സംഘടന പ്രഖ്യാപിച്ചത്. ‘ജമാഅത്തു ല്‍ മുഅമിനാത്ത്’എന്നാണ് സംഘടനയുടെ പേര്. മസൂദ് അസ്ഹറിന്റെ സഹോദരി സദിയ അസ്ഹറാണ് വനിതാ വിഭാഗത്തിനു നേതൃത്വം നല്‍കുക. ജെയ്‌ഷെ അംഗങ്ങളുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതികളെയും സംഘടനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. നേരിട്ടുളള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പകരം സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമുളള ഇടപെടലുകളാണ് ‘ജമാഅത്തുല്‍ മുഅമിനാത്ത്’ലക്ഷ്യം വയ്ക്കുന്നത്.


Read Previous

രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ്: ഡിവൈഎസ്പിയോട് വിശദീകരണം തേടി

Read Next

പുടിന്റെ ഇടപെടല്‍ സത്യസന്ധമല്ല’; രണ്ടു റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി, കടുപ്പിച്ച് അമേരിക്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »