Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉന്നമിട്ടത് സ്‌ഫോടന പരമ്പരകള്‍ക്ക്; 32 വാഹനങ്ങള്‍ ആക്രമണത്തിന് സജ്ജമാക്കാന്‍ പദ്ധതിയിട്ടു, സ്‌ഫോടക വസ്തു നിര്‍മ്മിക്കാന്‍ 2000 കിലോ എന്‍പികെ വളം വാങ്ങി


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലുമായി വിവിധ ഇടങ്ങളിലായി സ്‌ഫോടന പരമ്പരകള്‍ തന്നെ നടത്താനായിരുന്നു ഭീകരര്‍ പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിവിധ സ്ഥലങ്ങളിലായി 32 വാഹനങ്ങള്‍ ആക്രമണത്തിന് തയ്യാറാക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പഴയ വാഹനങ്ങള്‍ വാങ്ങി സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി.

ആക്രമണത്തിനായി ഭീകരര്‍ ഒരു i20, ഒരു EcoSport വാഹനം എന്നിവ പരിഷ്‌കരിച്ചിരുന്നു. i20, EcoSport എന്നിവയ്ക്ക് ശേഷം, സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിക്കാന്‍ കഴിയുന്ന 32 പഴയ വാഹനങ്ങള്‍ കൂടി തയ്യാറാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയായിരുന്നു എന്ന് ഇന്റലിജന്‍സ് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ തയ്യാറാക്കിയ വാഹനങ്ങള്‍ ഉണ്ടോയെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

നാലു സ്ഥലങ്ങളില്‍ ഒരേസമയം സ്‌ഫോടനം നടത്താന്‍ എട്ടു ഭീകരര്‍ പദ്ധതിയിട്ടു. ഇതിനായി രണ്ടുപേരടങ്ങുന്ന സംഘത്തെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിയോഗിച്ചിരുന്നു. സംഘങ്ങള്‍ ഒരേസമയം ആക്രമണങ്ങള്‍ക്കായി ഒന്നിലധികം ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കള്‍ (ഐഇഡികള്‍) വഹിച്ച് ജോഡികളായി നീങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്. സ്‌ഫോടനങ്ങള്‍ നടത്തുന്നതിനായി പ്രതികള്‍ 20 ലക്ഷം രൂപ സ്വരൂപിച്ചിരുന്നു. ഇത് ഡോക്ടര്‍ ഉമര്‍ നബിക്ക് കൈമാറുകയും ചെയ്തുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഇതുകൂടാതെ, ഭീകരസംഘം ഗുരുഗ്രാം, നൂഹ്, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്നു ലക്ഷം രൂപയ്ക്ക് 20 ക്വിന്റലിലധികം NPK വളം (NPK വളം – നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ മിശ്രിതമാണ്) വാങ്ങി. സ്‌ഫോടകവസ്തുക്കള്‍ വേര്‍തിരിച്ചെടുക്കാനായിട്ടാണ് വളം വാങ്ങിക്കൂട്ടിയത്. IEDകള്‍ തയ്യാറാക്കുന്നതിനായി ഉമര്‍ രണ്ടോ നാലോ അംഗങ്ങള്‍ അടങ്ങുന്ന ഒരു സിഗ്‌നല്‍ ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

2021 നും 2022 നും ഇടയില്‍ കൊല്ലപ്പെട്ട ഭീകരരുടെ കൂട്ടാളികളുമായി ബന്ധം പുലര്‍ത്തിയ ശേഷമാണ് ഡോ. മുസമ്മില്‍ ഐഎസിന്റെ ഒരു ശാഖയായ അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദിനോട് ആകൃഷ്ടനായത്. മൗലവി എന്ന ഇര്‍ഫാനാണ് അദ്ദേഹത്തെ ഈ ശൃംഖലയിലേക്ക് പരിചയപ്പെടുത്തിയത്. 2023 ലും 2024 ലും കണ്ടെടുത്ത ആയുധങ്ങള്‍ ഒരു സ്വതന്ത്ര ഭീകര സംഘടന രൂപീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഈ മൊഡ്യൂള്‍ സ്വന്തമാക്കിയതായി കരുതപ്പെടുന്നു.

ചെങ്കോട്ട സ്‌ഫോടന പ്രതികളായ ഡോ. മുസമ്മില്‍, ഡോ. അദീല്‍, ഡോ. ഉമര്‍, ഷഹീന്‍ എന്നിവരെ കൂടാതെ, മുന്‍കാല ഭീകരവാദ കേസുകളുമായി ബന്ധമുള്ള വ്യക്തികള്‍ക്കും ഈ ശൃംഖലയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ചെങ്കോട്ടയില്‍ ചാവേര്‍ ആക്രമണം നടത്തിയത് ഡോ. ഉമര്‍ നബി തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് സ്ഥിരീകരണം. ഇയാള്‍ വാങ്ങിയ എക്കോ സ്‌പോര്‍ട്ട് കാറും ഹരിയാനയിലെ ഖണ്ഡാവാലി ഗ്രാമത്തില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇയാള്‍ വാങ്ങിയതായി സംശയിക്കുന്ന മാരുതി ബ്രെസ്സ കാറിനായി തിരച്ചില്‍ തുടരുകയാണ്.


Read Previous

പനിക്കള്ളന്മാർക്ക് പിടി വീഴും, സ്കൂളിൽ പോയില്ലെങ്കിൽ ‘ഇരട്ട അവധി’ രേഖപ്പെടുത്തും; പരീക്ഷ എഴുതാൻ അനുവദിക്കില്ല; കർശന നടപടിയുമായി യു എ ഇ

Read Next

ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ ഞാന്‍ ആളല്ല, എന്നെക്കാള്‍ അര്‍ഹര്‍ എംഎ ബേബിയും എംവി ഗോവിന്ദനും; രാഷ്ട്രീയബോധം എല്ലാവര്‍ക്കും വേണം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »